പൗരത്വ ബില്ലിന്റെ രണ്ട് തലങ്ങൾ അസം കത്തുമ്പോൾ ഡൽഹിയിൽ ആഘോഷം !
പൗരത്വ ബില്‍ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പോലും നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരുന്നു . എന്നിട്ടും പലതരം ആശങ്കങ്ങൾക്കും ചോദ്യങ്ങൾക്കും വഴിവെച്ചു എന്നതാണ് സത്യം. എന്നാൽ രാജ്യതലസ്ഥാനം വലിയ ആവേശത്തിലും ആഹ്ലാദത്തിലുമാണ്. ഡല്‍ഹിയിലെ മജ്‌നു കാ തില ഉത്സവ പ്രതീതിയിലാണ് കാരണം മറ്റൊന്നുമല്ല വര്‍ഷങ്ങളായി ഇവിടെ ഇന്ത്യന്‍ പൗരത്വം കാത്തിരിക്കുന്ന നിരവധി പാകിസ്ഥാന്‍ ഹിന്ദുക്കള്‍ക്കാണ് ബില്‍ ഗുണം ചെയ്തിരിക്കുന്നത്. ബില്‍ നിയമമാകുന്നതോടെ മതപരമായ പീഡനം നേരിട്ട് ഇന്ത്യയില്‍ എത്തിയ നിരവധി അഭയാര്‍ത്ഥികള്‍ക്കാണ് പൗരത്വം ലഭിക്കുക.
രാജ്യസഭയില്‍ ബില്‍ പാസായതോടെ പടക്കം പൊട്ടിച്ചും ത്രിവര്‍ണ പതാകയേന്തിയുമാണ് അഭയാര്‍ത്ഥികള്‍ ആഘോഷിച്ചത്. ജയ് ഹിന്ദ്, ഭാരത് മാതാ കീ ജയ് വിളികളാണ് തലസ്ഥാനത്ത് മുഴങ്ങിക്കേട്ടത്. കഷ്ടതകള്‍ നിറഞ്ഞ ദിനങ്ങള്‍ക്ക് അവസാനമായിരിക്കുന്നു എന്ന് 2013ല്‍ ഇന്ത്യയിലെത്തിയ 484 അംഗ പാക് ഹിന്ദുക്കളുടെ സംഘത്തലവന്‍ ധരംവീര്‍ ബാഗ്‌രി വ്യക്തമാക്കി. അതേസമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ ആസമിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇന്ന് അസം ഗണ പരിഷത്തിന്റെ ഗുവാഹത്തിയിലെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാര്‍ തകര്‍ത്തു.
https://www.facebook.com/Malayalivartha