ഓർമ്മയിൽ ആ വിഭജന കാലം: വടക്കു -കിഴക്ക് കലാപഭൂമിയാകുമ്പോൾ ; ഇന്ത്യയെയും പാകിസ്ഥാനെയും രണ്ടായി മുറിക്കപ്പെട്ട നാളുകൾ .. ഇനിയും ഉണങ്ങാത്ത മുറിവുകള്‍
വടക്കു കിഴക്കു സംസ്ഥാനങ്ങൾ കലാപ ഭൂമിയാകുമ്പോൾ ഓര്മ വരുന്നത് ആ പഴയ വിഭജന കാലമാണ്. സ്വതന്ത്ര ലബ്ധിയോടൊപ്പം തന്നെ ഇന്ത്യ മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ടായി വിഭജിക്കപ്പെട്ട ആ ദിനം.
ഇന്ത്യയെയും പാകിസ്ഥാനെയും രണ്ടായി മുറിക്കപ്പെട്ട നാളുകൾ .. ഇനിയും ഉണങ്ങാത്ത മുറിവുകള്‍
മുസ്ലീം ഭൂരിപക്ഷമുള്ള പാകിസ്ഥാനും ഹിന്ദു-സിഖ് ഭൂരിപക്ഷ ഇന്ത്യയുമായി ഭാരതം വിഭജിക്കപ്പെട്ടു.
ഒന്നിച്ചുകഴിഞ്ഞിരുന്ന ബംഗാളും പഞ്ചാബും വിഭജിക്കേണ്ടി വന്നു
തെരുവുകൾ കലാപഭൂമിയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല..
തീവണ്ടികളില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ മുഴുവനായും കശാപ്പുചെയ്യപ്പെട്ടു, സ്കൂള്‍കുട്ടികള്‍ വരെ ബലാത്സംഗം ചെയ്യപ്പെട്ടു
ഇന്ത്യ വിഭജനം എന്ന ബ്രിട്ടീഷ് തീരുമാനത്തിന്റെയും മതാടിസ്ഥാനത്തിലുള്ള വിഭജനമെന്ന ദുരന്തത്തിന്റെ ഇരയാകേണ്ടി വന്ന ജനതയുടെയും ദുരിതം പ്രധിഷേധമായി ആളിക്കത്തി.
15 ദശലക്ഷം അഭയാര്‍ത്ഥികളെ ഉണ്ടാക്കിയ ഒരു ദശലക്ഷത്തിലേറെ പേരുടെ ജീവനെടുത്ത ദുരന്തം.
ചരിത്രമെന്നത് അവ്യക്തത നിറഞ്ഞ ഭൂതകാലത്തിന്റെ നേര്‍രേഖയാണ് ആവര്‍ത്തനം അതിന്റെ നിയോഗവും.
,
നായകനും പ്രതിനായകനും എന്നിങ്ങനെ രണ്ട് ചേരിയായി വിഭജിക്കപ്പെടാതെ ചരിത്രത്തില്‍ വ്യക്തികള്‍ നില നില്‍ക്കുന്നില്ല . അത് ചരിത്രത്തിന്റെ നിയതമായ ബാധ്യതയുമാണ് .പല ചരിത്രങ്ങളും കൂട്ടിവായിച്ചാല്‍ വില്ലന്മാര്‍ നായകരാകുകയും നായകര്‍ വില്ലന്മാരാകുകയും ചെയ്യുന്ന വസ്തുതകള്‍ ഉണ്ടാവാറുമുണ്ട് .
വിഭജനത്തെ തുടര്‍ന്നുണ്ടായ അനിശ്ചിതത്വവും അനാഥത്വവും സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ കുറേക്കാലം നിലനിന്നു. ഹിന്ദുക്കള്‍ കുറേപ്പേര്‍ പാകിസ്താനില്‍നിന്ന് പുറത്താക്കപ്പെട്ട് ഇന്ത്യയിലേയ്ക്ക് വന്നു.
ഇന്ത്യയില്‍നിന്ന് മുസ്ലിങ്ങള്‍ പാകിസ്താനിലേയ്ക്കു പോയി. ജനങ്ങളുടെ പലായനവും വര്‍ഗ്ഗീയ ലഹളയും മറ്റും ഇന്ത്യയെ കുറച്ചുനാളൊന്നുമല്ല
ഇപ്പോൾ വീണ്ടും മറ്റൊരു വിഭജനത്തിന്റെ പേരിൽ തെരുവുകൾ കലാപ ഭൂമിയാകുകയാണ്.
എൺപതുകളിൽ നടന്ന, ആറ് വർഷം നീണ്ട അക്രമാസക്തമായ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായ സംഘർഷമാണ് അസാമിൽ ഇപ്പോൾ.
അന്നത്തെ പോലെ സൈന്യത്തെ രംഗത്തിറക്കിയേക്കുമെന്നാണ് റിപ്പോർട്ട്. സൈന്യത്തോട് സജ്ജമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. സി.ആർ.പി.എഫ്, ബി.എസ്.എഫ്, സശസ്ത്ര സീമാ ബൽ എന്നീ വിഭാഗങ്ങളെയാണ് ഇന്നലെ വ്യോമമാർഗം എത്തിച്ചത്.
വാദപ്രതിവാദങ്ങൾ കൊടുമ്പിരി കൊള്ളുകയാണ്.
അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയുള്ളതാണ് ഈ ബില്‍ എന്ന് ഭരണപക്ഷം അവകാശപ്പെടുമ്പോൾ
ഇത് ഭേദഗതി ബില്ലല്ല, പൗരത്വ 'വിവേചന' ബിൽ ആണെന്ന എ തിർവാദവുമായി പ്രതിപക്ഷവും ഒരു വിഭാഗം ജനങ്ങളും തെരുവിലിറങ്ങിയിരിക്കുകയാണ്.
ബിൽ മുസ്‌ലിംകൾക്ക് എതിരല്ലെന്നും നുഴഞ്ഞുകയറ്റക്കാരെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നുമുള്ള കേന്ദ്ര സർക്കാർ നി ലപാട് വസ്തുതാവിരുദ്ധമാണെന്നാണ് ഇ പ്പോൾ ഉയരുന്ന വാദങ്ങൾ.
രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത ദിനമാണിതെന്ന് കോണ്‍ഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി പ്രതികരിച്ചപ്പോൾ പരസ്പര സ്‌നേഹത്തിന്റെ സാഹോദര്യത്തിന്റെയും ദിനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
എന്തുതന്നെയായാലും ഇന്ത്യൻ തെരുവുകൾ ഇപ്പോൾ കലാപഭൂമിയാകുകയാണ്.. ഒരിക്കൽ ഇന്ത്യ പാക് വിഭജനത്തിന്റെ പേരിലാണെങ്കിൽ ഇന്ന് പൗരത്വ ബില്ലിന്റെ പേരിൽ.
https://www.facebook.com/Malayalivartha