വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയാനുള്ള പുതിയ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് പാസ്പോർട്ടിൽ താമര ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ .. എന്നാൽ താമര ചിഹ്നം ഉള്‍പ്പെടുത്തിയത് വഴി എന്ത് സുരക്ഷയാണ് വര്‍ധിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിനു ഉത്തരമില്ല ...
കേരളത്തിൽ പുതുതായി വിതരണം ചെയ്യുന്ന പാസ്പോര്‍ട്ടുകളില്‍ താമര ചിഹ്നം .. പാസ്പോര്‍ട്ട് ഓഫീസര്‍ ഒപ്പിടുന്നതിന് താഴെയായി ദീര്‍ഘചതുരത്തിലുള്ള കള്ളിയില്‍ ആണ് താമര ചിഹ്നമുള്ളത് . ഇതിനെതിരെ ലോക്സഭയില്‍ വാൻ പ്രതിഷേധം. എന്നാൽ ഇത് സുരക്ഷയുടെ ഭാഗമാണെന്നാണ് വിദേശകാര്യ മന്ത്രാലയം പറയുന്നത് .. കോഴിക്കോട് എംപി എംകെ രാഘവനാണ് ശൂന്യവേളയില്‍ വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലോക്സഭയില്‍ പ്രതിപക്ഷം രംഗത്തെത്തിയത്
ഇപ്പോൾ താമരയുള്ള സ്ഥാനത്ത് നേരത്തേ സിംഹത്തിന്‍റെ ചിഹ്നമായിരുന്നു.ഇവിടെ താമര ആലേഖനം ചെയ്ത നടപടി ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും സര്‍ക്കാര്‍ ഓഫീസുകൾ കാവിവത്കരിക്കാനുള്ള ശ്രമമാണ് ഇതെന്നുമാണ് എംകെ രാഘവന്‍ ആരോപിച്ചത്
അതേസമയം താമര ദേശീയ ചിഹ്നമാണെന്നും വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയാൻ ഇത് സഹായിക്കുമെന്നും ആണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. താമര നമ്മുടെ ദേശീയ പുഷ്പം ആണെന്നും കൂടുതൽ വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയാനുള്ള പുതിയ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് പാസ്പോർട്ടിൽ താമര ഉൾപ്പെടുത്തിയിരിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി. ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് ഈ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
മാത്രമല്ല, താമരയ്ക്ക് പുറമെ മറ്റ് ദേശീയ ചിഹ്നങ്ങളും പാസ്പോർട്ടിൽ മാറി മാറി ഉപയോഗിക്കും എന്നും രവീഷ് കുമാർ വ്യക്തമാക്കി . ഇപ്പോൾ ദേശീയ പുഷ്പമായ താമര ഉപയോഗിച്ച് എങ്കിലും അടുത്ത മാസം മറ്റേതെങ്കിലും ദേശീയ ചിഹ്നമാകും ഉപയോഗിക്കുക . ദേശീയ പുഷ്പം, മൃഗം, വൃക്ഷം തുടങ്ങിയ ഇന്ത്യയുമായി ബന്ധമുള്ള ചിഹ്നങ്ങളാകും ഉപയോഗിക്കുകയെന്നും വിദേശ കാര്യ വക്താവ് വ്യക്തമാക്കി
എന്നാൽ താമര ചിഹ്നം ഉള്‍പ്പെടുത്തിയത് വഴി എന്ത് സുരക്ഷയാണ് വര്‍ധിക്കുന്നതെന്നാണ് പ്രതിപക്ഷത്തിന്‍റെ ചോദ്യം. പാസ്‌പോര്‍ട്ടില്‍ ആളുടെ പേര്, വിലാസം തുടങ്ങിയവ എഴുതുന്ന ഭാഗത്തും മാറ്റമുണ്ട്. മുമ്പ് ഇതിനെല്ലാം പ്രത്യേകം കോളമുണ്ട്. ഇപ്പോള്‍ ഇത് നീക്കം ചെയ്തിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ ആദ്യം ബെംഗളൂരു പാസ്‌പോര്‍ട്ട് ഓഫീസിലാണ് പുതിയ കോഡുകളുള്ള പാസ്‌പോര്‍ട്ട് ബുക്ക് ലെറ്റ് എത്തിയത്. കേരളത്തില്‍ കൊച്ചിയില്‍ നവംബര്‍ അവസാനവാരത്തിലാണ് വിതരണം തുടങ്ങിയത്. ഇപ്പോള്‍ രാജ്യത്തെ 36 പാസ്‌പോര്‍ട്ട് ഓഫീസുകളിലും ഇതാണ് ഉപയോഗിക്കുന്നത്.
https://www.facebook.com/Malayalivartha