എന്നെ വിശ്വസിക്കൂ ; മോദി യുടെ വാക്കുകൾക്കപ്പുറം പ്രക്ഷോഭകർ കളം നിറയുന്നു;അമിത് ഷാ തളക്കുമോ?
നിങ്ങൾ എന്നെ വിശ്വസിക്കു..കോൺഗ്രെസ്സിനെയല്ല.. പറയുന്നത് രാജ്യത്തിൻറെ പ്രധാനമന്ത്രി
ഒരു രാജ്യത്തിൻറെ പ്രധാന മന്ത്രിക്കു തന്റെ ജനതയോടിങ്ങനെ പറയാനുള്ള സാഹചര്യം സൃഷ്ടിച്ചത് പൗരത്വ ഭേദഗതി ബിൽ .
പൗരത്വബില്ലിൽ രാഷ്ട്രപതിഒപ്പുവെച്ചിരിക്കുകയാണ് .
ബില്ലിനെതിരെ കനത്തപ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസമിലും ത്രിപുരയിലും മേഘാലയിലും വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം നിരോധനാജ്ഞയെ മറികടന്നും പ്രതിഷേധിച്ചു കൊണ്ടിരിക്കുന്നു.
പൗരത്വ ഭേദഗതി ബില്‍ പാസായതിന് ശേഷം ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അസമിലെ എന്‍റെ സഹോദരങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു.
നിങ്ങളുടെ അവകാശങ്ങളും അതുല്യമായ തനിമയും മനോഹരമായ സംസ്കാരവും ആര്‍ക്കും അപഹരിക്കാനാവില്ല.
അത് മനോഹരമായി തഴച്ച് വളരുകയും ചെയ്യും'- എന്ന
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റിന് മറു ട്വീറ്റിലൂടെ കോൺഗ്രസ്സും മറുപടി നൽകിയിരുന്നു.
"മോദിജീ.. അസമിലുള്ള നമ്മുടെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും നിങ്ങളുടെ സന്ദേശം വായിക്കാന്‍ കഴിയില്ല.
അസമിലെ ഇന്റര്‍നെറ്റ് ബന്ധം വിഛേദിച്ച കാര്യം നിങ്ങള്‍ മറന്നിട്ടുണ്ടാകും" എന്നായിരുന്നു . കോണ്‍ഗ്രസിന്റെ മറുപടി.
പൗരത്വ ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്.
പൗരത്വ ബില്ലിലൂടെ കേന്ദ്ര നടപ്പാക്കുന്നത് ഹിന്ദുത്വ അജന്‍ഡയെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട്.. ഇന്ത്യയെ രക്ഷിക്കാന്‍ ജുഡീഷ്യറിയിലാണ് പ്രതീക്ഷയെന്ന് പി. ചിദംബരവും അഭിപ്രായപ്പെട്ടിരുന്നു.
ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നതാണ്. അതിനെ പിന്തുണയ്ക്കുന്ന ഓരോരുത്തരും നമ്മുടെ നാടിന്‍റെ കെട്ടുറപ്പിനെയും അടിത്തറയെയുമാണ് ആക്രമിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നത്. എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
‘ഇന്ത്യയുടെ മതനിരപേക്ഷയ്ക്ക് നിരക്കാത്ത, വ്യക്തികള്‍ക്ക് മതം നോക്കി പൗരത്വം നല്‍കുന്ന ബില്ലിനെ ശക്തമായി എതിര്‍ക്കുന്നു എന്ന പ്രസ്താവനയുമായി ഇടതുപാർട്ടികൾ പത്തൊൻപതാം തിയതി അഖിലേന്ത്യാ തലത്തില്‍ പ്രതിഷേധത്തിനൊരുങ്ങുകയാണ്.
ഇത്തരത്തിൽ പ്രതിപക്ഷ പാർട്ടികൾ എല്ലാം തന്നെ പ്രതിഷേധ ങ്ങളുമായി മുന്നോട്ടു വരുമ്പോഴും പൗരത്വ ബില് എന്ന നിലപാടിൽ മാറ്റമില്ലാതെ അമിത്ഷായും മോദിയും തങ്ങളുടെ ജൈത്രയാത്രയിലും.
സംഘര്‍ഷങ്ങള്‍ അയവില്ലാതെ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം. പൗരത്വ ബില്ലിന്‍റെ പേരില്‍ അസമിലെ സഹോദരങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. നിങ്ങളുടെ അവകാശങ്ങള്‍ ആര്‍ക്കും കവര്‍ന്നെടുക്കാന്‍ കഴിയില്ലെന്നും മോഡി ഉറപ്പുനൽകുന്നു.
നിങ്ങൾ എന്നെ വിശ്വസിക്കൂ അല്ലാതെ കോൺഗ്രസിനെ അല്ല എന്ന് മോഡി ആവർത്തിക്കുമ്പോഴും തെരുവുകൾ കലാപഭൂമിയാകുകയാണ്.
രാജ്യസഭ വിവാദ പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതിന് പിന്നാലെ അസം ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ ആക്രമണകരമായ പ്രക്ഷോഭങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്
അസ്സമടക്കമുള്ള സംസ്ഥാനങ്ങളിൽ ജനം തെരുവിലേക്കിറങ്ങുമ്പോൾ ചോദ്യം ചെയ്യപ്പെടുന്നത് ഭരണകൂടത്തോടുള്ള വിശ്വാസ്യതയാണ്.
ആറ് പതിറ്റാണ്ടായി നിലവിലുള്ള രാജ്യത്തെ പൗരത്വ ബില്ലിലാണ് ഭേഗദതി കൊണ്ടുവരുന്നത്.
ബുധനാഴ്ച രാത്രി പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതോടെ തന്നെ അസമിലും ത്രിപുരയിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിങ്ങളല്ലാത്തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭ്യമാക്കുകയാണ് ബില്ലിന്റെ പ്രഥമ ലക്ഷ്യം.
ഗുവാഹത്തിയാണ് പൗരത്വ ഭേദഗതി വിരുദ്ധ ബില്ലിനെതിരായ പ്രക്ഷോഭങ്ങളുടെ പ്രഭവ കേന്ദ്രം.
ഇവിടെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ഇതോടെ അസമില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനേക്കാളൊക്കെ ശ്രദ്ധേയമായ കാര്യം മറ്റൊന്നാണ്.
ബിജെ പി നേതൃത്വം നൽ ക്കുന്ന എൻ ഡി എകു രാജ്യസഭയിൽ മതിയായ ഭൂ രിപക്ഷമില്ലാതിരുന്നിട്ടും രാജ്യസഭയിൽ എങ്ങനെയാണു പൗരത്വബിൽ എങ്ങനെയാണ് പാസ്സായത് എന്നതാണ്.
കശ്‍മീരിന്റെ പ്രത്യേക പദവി എടുത്തുകളയാൻ അമിത്ഷാ ഉപയോഗിച്ച അതെ തന്ത്രമാണ് പൗരത്വ ബില് അംഗീകരിക്കാനും രാജ്യസഭയിൽ അമിത് ഷാ പയറ്റിയത്.
പ്രാദേശിക കക്ഷികളെ ഉപയോഗിച്ച അതി വിദഗ്ധമായ നീക്കം.ആദ്യം ബില്ലിനെ എതിർത്ത വർ പോലും പിന്നീട് രാജ്യസഭയിൽ ബില്ലിനെ അനുകൂലിച്ചു.ശിവസേന ചർച്ചയ്ക്കു ശേഷം വിട്ടു നിന്നതും കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയിരുന്നു.
രാജ്യവ്യാപക പ്രതിഷേധം നടക്കുമ്പോഴും ബില് ഇരു സഭകളിലും പാസ്സായതിനു പിന്നിലുള്ള ബുദ്ധിയുടെയും ഷായുടേത്.
തന്റെ തീരുമാനങ്ങൾ ..തൻ പ്രതിനിധീകരിക്കുന്ന സർക്കാരിന്റെ തീരുമാനങ്ങൾ നടപ്പിലാക്കുമ്പോൾ ഉയർന്ന പ്രതിഷേധസ്വരങ്ങളെ..ഇന്നിതാ മറ്റൊരു കലാപഭൂമിയിലേക്കു നീങ്ങുന്നതിൻറെ ഷാ എങ്ങനെ നേരിടും എന്നതും നിർണായകമാണ്.
തെരുവുകൾ പ്രതിഷേധ ജ്വാലയിൽ കത്തി നിൽകുമ്പോൾ പ്രക്ഷോഭകരെ അമിത്ഷാ തളയ്ക്കുക ഏത് തന്ത്ര മുപയോഗിച്ചായിരിക്കും എന്നതാണ് ഇനി നിർണായകം.
https://www.facebook.com/Malayalivartha