Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

മാപ്പ് പറയില്ല'; റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി രാഹുല്‍ ഗാന്ധി; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും രാഹുല്‍

13 DECEMBER 2019 02:23 PM IST
മലയാളി വാര്‍ത്ത

More Stories...

അനുകമ്പയോടെ പ്രവർത്തിക്കുക: ബെംഗളൂരു പൊളിക്കലുകളിൽ സിദ്ധരാമയ്യയ്ക്ക് പാർട്ടി ഉപദേശം; ന്യൂനപക്ഷത്തെ വേട്ടയാടുന്നു എന്ന് പിണറായി, കാര്യമറിയാതെ സംസാരിക്കരുതെന്ന് ഡി.കെ. ശിവകുമാര്‍

പ്രധാനമന്ത്രി മോദിയുടെയും ആർ‌എസ്‌എസിന്റെയും പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ് ; വിവാദങ്ങൾക്കിടയിൽ സംഘടനാ ശക്തിയെ വീണ്ടും പ്രശംസിച്ചു "ആർ.എസ്.എസ് പ്രവർത്തകർക്ക് കഷണ്ടിക്കാരന് ചീപ്പ് വിൽക്കാൻ കഴിവുണ്ട്"

ഇടിയപ്പം വിൽക്കുന്നതിന് കർശന നിയന്ത്രണം; വിൽക്കാൻ ലൈസൻസ് നിർബന്ധമാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍

വീട്ടുകാർ അറിയാതെ വാടകയ്‌ക്കെടുത്ത ഥാർ ഓടിച്ച് പോകവേ കൺമുന്നിൽ കുടുംബാം​ഗങ്ങൾ... പരിഭ്രാന്ത്രിയിൽ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം... !ഒടുവിൽ

തുടർച്ചയായ ബലാത്‌സംഗ- കൊലപാതക വാർത്തകൾ കേട്ട് മനംമടുത്ത അവസ്ഥ യിലാണ്‌രാജ്യം.ഈ സാഹചര്യത്തിൽ ഡെൽഹിയേ റേപ്പ് ക്യാപിറ്റൽ എന്ന് രാഹുൽഗാന്ധി പരാമര്ശിച്ചതിനെതിരെ പ്രതിഷേധം ഉയരുകയാണ്.എന്നാൽ രാഹുലിനേക്കാൾ മുൻപേ മോദിയാണ് ഇത്തരത്തിൽ പരാമർശം നടത്തിയത് എന്നാ ണു കൊണ്ഗ്രെസ്സിന്റെ ആരോപണം. തന്റെ പ്രസ്താവനയിൽ രാഹുൽ ഗാന്ധി മാപ്പുപറയണം എന്ന ആവശ്യവും ശ ക്തമാണ്.

ഈ സാഹച ര്യത്തിൽ റേപ്പ് കാപിറ്റല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി . എന്തുസംഭവിച്ചാലും ഞാന്‍ പറയില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും രാഹുല്‍ പറഞ്ഞു.

മോദിയാണ് മാപ്പ് പറയേണ്ടത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ തീപടര്‍ത്തിയതിന് ,ഇന്ത്യയുടെ സാമ്പത്തിരംഗം തകര്‍ത്തത്തിന്, ദല്‍ഹിയെ റേപ്പ് കാപിറ്റല്‍ എന്ന് വിളിച്ചതിന് എന്നായിരുന്നു രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്.

മേക്ക് ഇന്‍ ഇന്ത്യയെ കുറിച്ച് മോദി വാചാലനാകുന്നു. എന്നാല്‍ നമ്മള്‍ പത്രം തുറന്നുനോക്കുമ്പോള്‍ കാണുന്നത് ഇന്ത്യയില്‍ നടക്കുന്ന ബലാത്സംഗങ്ങളെ കുറിച്ചുള്ള വാര്‍ത്തകളാണ്. ബി.ജെ.പി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും ബലാത്സംഗ വാര്‍ത്തകള്‍ മാത്രമാണ് പുറത്തുവരുന്നത്. ഇക്കാര്യമാണ് ഞാന്‍ പറഞ്ഞത്. – രാഹുല്‍ വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിക്കെതിരെ ലോക്സഭയില്‍ ബി.ജെ.പി കനത്ത പ്രതിഷേധമായിരുന്നു ഉയര്‍ത്തിയത്. ഉന്നാവോ, ഹൈദരാബാദ് സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയെ ‘റേപ്പ് കാപിറ്റല്‍’ എന്ന് രാഹുല്‍ വിളിച്ചതിനെതിരെയാണ് വനിതാ എം.പിമാരുടെ നേതൃത്വത്തില്‍ ബി.ജെ.പി സഭയില്‍ പ്രതിഷേധിച്ചത്.

 

ഇന്ത്യയിലെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടണമെന്ന് ആദ്യമായായിരിക്കും ഒരു നേതാവ് കാഹളം മുഴക്കുകയെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധി രാജ്യത്തെ ജനങ്ങള്‍ക്കു നല്‍കുന്ന സന്ദേശമാണോ ഇതെന്നും അവര്‍ ചോദിച്ചു. രാഹുലിനെ ശിക്ഷിക്കണമെന്നും മാപ്പ് പറയണമെന്നുമായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കി രാഹുല്‍ രംഗത്തെത്തിയത്.
ലോക്‌സഭയിലെ ബഹളത്തിനിടെ രാഹുലിനെ ന്യായീകരിച്ച് ഡി.എം.കെ എം.പി കനിമൊഴി രംഗത്തെത്തിയിരുന്നു. ലോക്സഭയില്‍ വെച്ചല്ല രാഹുല്‍ ‘റേപ്പ് കാപിറ്റല്‍’ പരാമര്‍ശം നടത്തിയതെന്നും അതുകൊണ്ട് പ്രതിഷേധം ശരിയല്ലെന്നുമായിരുന്നു കനിമൊഴി പറഞ്ഞത്.

പ്രധാനമന്ത്രി മെയ്ക്ക് ഇന്‍ ഇന്ത്യയെന്നു പറയുമ്പോള്‍ രാജ്യത്ത് എന്താണു നടക്കുന്നതെന്നാണു രാഹുല്‍ പറയാന്‍ ഉദ്ദേശിച്ചതെന്നും കനിമൊഴി ചൂണ്ടിക്കാട്ടുകയായിരുന്നു.
മെയ്ക്ക് ഇന്‍ ഇന്ത്യ നടക്കുന്നില്ലെന്നുള്ളത് ദൗര്‍ഭാഗ്യകരമാണെന്നും മറിച്ച് രാജ്യത്തെ സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെടുകയാണെന്നും അത് ആശങ്കയുണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.

ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് റേപ്പ് കാപിറ്റല്‍ പരാമര്‍ശം രാഹുല്‍ നടത്തിയത്.

പെണ്‍മക്കളെയും സഹോദരിമാരെയും എന്തുകൊണ്ടാണ് ഇന്ത്യക്കു സംരക്ഷിക്കാന്‍ കഴിയാത്തതെന്നു വിദേശ രാജ്യങ്ങള്‍ ചോദിക്കുകയാണെന്നു രാഹുല്‍ അന്നു പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വഖഫ് ബോർഡിന് വീഴ്ച  (12 minutes ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (26 minutes ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (32 minutes ago)

അവസാനഘട്ട അന്വേഷണത്തില്‍  (45 minutes ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (1 hour ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (1 hour ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (1 hour ago)

സുഹാൻ എവിടെ?  (1 hour ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (1 hour ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (10 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (10 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (10 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (11 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (12 hours ago)

Malayali Vartha Recommends