പറയാനുള്ളത് പറയും ആരെതിർത്താലും; ഇതാണ് പെൺപുലി ; സ്‌മൃതി ഇറാനിക്ക് പുറമെ ലോക്സഭയെ വിറപ്പിച്ച് തൃണമൂൽ എം പി പ്രതിമ മണ്ഡൽ
സ്‌മൃതി ഇറാനിക്ക് പുറമെ ലോക്സഭയെ വിറപ്പിച്ച് തൃണമൂൽ എം പി പ്രതിമ മണ്ഡൽ.
സ്ത്രീകൾ നേരിടുന്ന പീഡനങ്ങളെക്കുറിച്ചു സംസാരിക്കാൻ സ്പീക്കർ അനുവദിക്കാതിരുന്നപ്പോൾ ലോക്സഭയിലെ തൃണമൂൽ എംപി പ്രതിമ മണ്ഡൽ പ്രതിമ പോലെയിരുന്നില്ല. പകരം അരമണിക്കൂറോളം നിന്നങ്ങു പ്രസംഗിച്ചു. സ്പീക്കർ മൈക്ക് ഓഫാക്കുകയും മറ്റ് അംഗങ്ങളെ പ്രസംഗിക്കാൻ വിളിക്കുകയും ചെയ്തിട്ടും പറയാനുള്ളതു മുഴുവൻ പറഞ്ഞേ പ്രതിമ ഇരുന്നുള്ളൂ.
ഇ ന്നലെ ശൂന്യവേളയിൽ പേരു വിളിച്ചപ്പോൾ ‘അമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും ചിലതു പറയാനുണ്ട് എന്നു പറഞ്ഞു തുടങ്ങിയ അവർ പീഡന സംഭവങ്ങളിൽ കടുത്ത നടപടികൾ ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാൾ നടത്തുന്ന നിരാഹാര സമരത്തിലേക്കു സഭയുടെ ശ്രദ്ധ ക്ഷണിച്ചു. അതോടെ സ്പീക്കർ മൈക്ക് ഓഫാക്കി അടുത്തയാളെ പ്രസംഗിക്കാൻ വിളിച്ചു.
ഇത് വലിയ സംഭവമാണെന്നും രാജ്യം മുഴുവൻ കരുതലോടെ കൈകാര്യം ചെയ്യണമെന്നുമൊക്കെ പ്രതിമ പറഞ്ഞെങ്കിലും സ്പീക്കർ അടുത്തയാളോടു പ്രസംഗം തുടരാൻ പറഞ്ഞു. ആദ്യത്തെയാൾ കഴിഞ്ഞപ്പോൾ തനിക്കു പറയാൻ 2 മിനിറ്റു തരണമെന്ന് അവർ ആവശ്യപ്പെട്ടു. അപ്പോഴും സ്പീക്കർ അടുത്തയാളെ വിളിച്ചു.
അതോടെ മറ്റു വനിതാ എംപിമാരോടും പ്രതിപക്ഷാംഗങ്ങളോടും തന്നെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ട് പ്രതിമ പ്രസംഗം തുടർന്നു. അടൂർ പ്രകാശ് അടക്കമുളള പ്രതിപക്ഷാംഗങ്ങളും ടിഡിപിയിലെയും തൃണമൂലിലെയും വനിതാ അംഗങ്ങളും പ്രതിമയ്ക്കു പറയാനുള്ളതു കേൾക്കണമെന്ന് സ്പീക്കറോട് അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. പിന്നീട് 7 പേർ പ്രസംഗിച്ചെങ്കിലും ഇതിനിടെ പ്രതിമയും തുടർന്നു.
കുറച്ച് കാലമായി പീഡന വാർത്തകൾ കൊണ്ട് നിറ ഞ്ഞി രിക്കുകയാണ് നമുക്ക് ചുറ്റും. ഒരുസ്ത്രീയ്ക്ക് എന്നല്ല മനുഷ്യ മനസാക്ഷിയെ ആകമാനം ഞെട്ടിക്കുന്ന, വേദനിപ്പിക്കുന്ന സംഭവ വികാസങ്ങൾ.ഈ സാഹചര്യത്തിലായിരുന്നു സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച ചർച്ച ചയ്യാൻ തനിക്കു അനുമതി തരണമെന്ന പ്രതിമ മണ്ടലിന്റെ അഭ്യർത്ഥന.
https://www.facebook.com/Malayalivartha