ഖുശ്വന്ത് സിംഗിന്‍റെയും ചേതന്‍ ഭഗതിന്‍റെയും പുസ്തകങ്ങൾക്ക് വിലക്ക് !

ഖുശ്വന്ത് സിംഗ്, യുവ എഴുത്തുകാരനായ ചേതന്‍ ഭഗത് എന്നി എഴുത്തുകാരുടെ പുസ്തകങ്ങള്‍ അശ്ലീലമാണെന്നും റെയില്‍വേ സ്റ്റേഷനില്‍ വില്‍ക്കേണ്ടെന്നും പാസഞ്ചര്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും ബിജെപി നേതാവുമായ നിര്‍ദേശം. ഇവരുടെ പുസ്തകങ്ങള്‍ കടകളില്‍ നിന്ന് നീക്കം ചെയ്യാനും കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചന്ദ്ര രതന്‍ നിര്‍ദേശിച്ചു. തിരുച്ചി, ശ്രീരംഗം റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്ന വേളയിലാണ് പിഎസ്‍സി ചെയര്‍മാന്‍ പുസ്തകങ്ങള്‍ വിലക്കേര്‍പ്പെടുത്തിയത്.
ഖുശ്‍വന്ത് സിംഗിന്‍റെ വിമെന്‍, സെക്സ്, ലൗ ആന്‍ഡ് ലസ്റ്റ്, ചേതന്‍ ഭഗതിന്‍റെ ഹാഫ് ഗേള്‍ഫ്രണ്ട് എന്നീ പുസ്തകങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഈ പുസ്തകങ്ങള്‍ വായിക്കേണ്ട ആവശ്യമില്ലെന്നും നിറയെ അശ്ലീലമാണെന്നുമായിരുന്നു രമേശ് ചന്ദ്രയുടെ നിലപാട് . രമേശ് ചന്ദ്രയുടെ നിര്‍ദേശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി കഴിഞ്ഞു . നിങ്ങള്‍ ഈ രണ്ട് പുസ്തകങ്ങള്‍ വായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് രമേശ് ചന്ദ്രക്ക് ഉത്തരമുണ്ടായിരുന്നില്ല. വിമെന്‍, സെക്സ്, ലൗ എന്ന പുസ്തകം മനോഹരമായ ആന്തോളജിയാണ്. പത്മവിഭൂഷന്‍ നേടിയ എഴുത്തുകാരനാണ് ഖുശ്‍വന്ത് സിംഗെന്നും വായനക്കാര്‍ ഇയാളെ ധരിപ്പിച്ചു.
https://www.facebook.com/Malayalivartha



























