Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

രാജ്യമെമ്പാടും പൗരത്വബില്ലിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ബിജെ.പി ഭരിക്കുന്ന ഗോവയില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. ഇതോടെ ഐ.എല്‍.പി നിയമം ബാധകമായ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ പത്തിലധികം സംസ്ഥാനങ്ങളില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനാവാതെയാകുമോ?

23 DECEMBER 2019 04:52 PM IST
മലയാളി വാര്‍ത്ത

രാജ്യമെമ്പാടും പൗരത്വബില്ലിനെതിരെ പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ ബിജെ.പി ഭരിക്കുന്ന ഗോവയില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. ഇതോടെ ഐ.എല്‍.പി നിയമം ബാധകമായ വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമേ പത്തിലധികം സംസ്ഥാനങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. എന്‍.ഡി.എ ഘടകക്ഷി ഭരിക്കുന്ന ബീഹാറിലും നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഗോവയില്‍ എന്‍.ആര്‍.സി നടപ്പാക്കിയാല്‍ പോര്‍ച്ചുഗീസ് പൗരത്വം ഉള്ളവരെ നിയമപരമായി ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് ഗോവ മുഖ്യമന്ത്രി നിലപാട് അറിയിച്ചത്. രാഷ്ട്രീയമായി ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇത് വലിയ തിരിച്ചടിയാണ്.

എന്‍.ആര്‍.സിയെ പോലെ പൗരത്വ നിയമഭേദഗതിയേയും ഗോവയിലെ ജനങ്ങള്‍ പേടിക്കേണ്ടതില്ലെന്നും പ്രമോദ് സാവന്ത് പ്രതികരിച്ചു. പോര്‍ച്ചുഗീസ് അധീനതയിലുള്ള സംസ്ഥാനമായിരുന്നു ഗോവ. അതിനാല്‍ അവിടുത്തെ പൗരത്വമുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കണമെങ്കില്‍ അതിന് നിയമങ്ങളും സംവിധാനങ്ങളുമുണ്ട്. ഗസറ്റ് നോട്ടിഫിക്കേഷന്‍ വായിച്ചതിന് ശേഷം എന്‍ആര്‍സിയെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പ് 450 വര്‍ഷം പോര്‍ച്ചുഗലിന്റെ കോളനിയായിരുന്നു ഗോവ. അവിടെ വലിയൊരു ജനവിഭാഗത്തിന് പോര്‍ച്ചുഗീസ് പൗരത്വമുണ്ട്. സി.എ.എയും എന്‍.ആര്‍.സിയും നടപ്പിലാക്കുമ്പോള്‍ അവരെ ബാധിക്കുമോ എന്ന ആശങ്ക ജനങ്ങള്‍ക്കുണ്ട്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം ഇക്കാര്യം ആയുധമാക്കാതിരിക്കാനാണ് മുഖ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയതെന്ന് അറിയുന്നു.

കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന നാല് സംസ്ഥാനങ്ങളിലും സഖ്യകക്ഷിയായ മഹാരാഷ്ട്രയിലും ത്രിണമൂല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ബംഗാളിലും ഇടത്പക്ഷം ഭരിക്കുന്ന കേരളത്തിലും പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിമാര്‍ ആവര്‍ത്തിച്ച് പറയുന്നു. അതിനിടെ ബി.ജെ.പിയുടെ മുഖ്യമന്ത്രിയും നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്, ഒരു രാജ്യം ഒരൊറ്റ നിയമം എന്ന പ്രധാനമന്ത്രിയുടെ മുദ്രാവാക്യത്തിനേറ്റ തിരിച്ചടിയാണ്. ബഹുസ്വരതയാണ് ഇന്ത്യയുടെ സൗന്ദര്യം. അതിനനുസരിച്ചേ മുന്നോട്ട് പോകാനാകൂ എന്ന യാഥാര്‍ത്ഥ്യമാണ് ഗോവാ മുഖ്യമന്ത്രി നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലാണ് ഐ.എല്‍.പി അഥവാ ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്ന വിസാ സമ്പ്രദായം നിലവിലുണ്ടായിരുന്നത്. പരത്വനിയമഭേദഗതി നിയമം പാസാക്കിയതിന്റെ അന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ മണിപ്പൂരിനും ഐ.എല്‍.പി അനുവദിച്ചു. അന്ന് രാത്രി തന്നെ രാഷ്ട്രപതി അതില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

ഐ.എല്‍.പി അനുവദിച്ച സംസ്ഥാനങ്ങളില്‍ പൗരത്വഭേദഗതി നിയമം നടപ്പാക്കാനൊക്കില്ലെന്ന് നിയമത്തില്‍ തന്നെ പറയുന്നു. ഇപ്പോള്‍ അതില്ലാത്ത ഗോവയും പറയുന്നു നിയമം നടപ്പാക്കേണ്ടകാര്യമില്ലെന്ന്. കാരണം നൂറുകണക്കിന് പൗരന്‍മാര്‍ക്ക് പൗരത്വം നഷ്ടപ്പെടും. അങ്ങനെ വരുമ്പോള്‍ പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ നിയമം നടപ്പാകാത്ത സാഹചര്യമുണ്ടാകും. അത് കേന്ദ്രസര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കും. ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ സി.എ.എ നടപ്പാക്കാത്തതെന്തെന്ന് കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ത്രിണമൂലും ചോദിക്കും, അത് രാഷ്ട്രീയമായി തിരിച്ചടിയാകും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (4 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (5 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (6 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (8 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (8 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (9 hours ago)

Malayali Vartha Recommends