മാംസ ഭക്ഷണം ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും അതൊകൊണ്ട് മാംസം കഴിക്കരുതെന്നും ബി.ജെ.പി നേതാവും ഗുജറാത്ത് നിയമസഭാ സ്പീക്കറുമായ രാജേന്ദ്ര ത്രിവേദി ; കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയായിരുന്നു ത്രിവേദയുടെ വിവാദ പ്രസ്താവന ; ജീവിതകാലത്തൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് അദ്ദേഹം പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു
പുതിയ പുതിയവെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകത്തെ എ പ്പോഴും അമ്പരപ്പിക്കുന്നവരാണ് ബിജെപി നേതാക്കൾ. നേതാക്കൾ മാത്രമല്ല പ്രവർത്തകരും അതെ മാർഗംതന്നെയാണ് സ്വീകരിക്കാറ്.ഇതാ ഇപ്പോൾ വീണ്ടും ഒരു വിചിത്ര വാദവുമായി എത്തിയിരിക്കുന്നു ബി.ജെ.പി നേതാവും ഗുജറാത്ത് നിയമസഭാ സ്പീക്കറുമായ രാജേന്ദ്ര ത്രിവേദി
മാംസ ഭക്ഷണം ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്നും അതൊകൊണ്ട് മാംസം കഴിക്കരുതെന്നുമാന് അദ്ദേഹത്തിന്റെ പക്ഷം. കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയായിരുന്നു ത്രിവേദയുടെ വിവാദ പ്രസ്താവന. ജനിച്ചപ്പോള്‍ കണ്ണടച്ചവര്‍ മാത്രമേ മാംസം കഴിക്കൂ എന്ന പുതിയ കണ്ടുപിടിത്തവും അദ്ദേഹം വിദ്യാര്‍ത്ഥികളോട് പങ്കുവെച്ചു.
‘നമ്മള്‍ മാംസാഹാരം കഴിക്കാന്‍ പാടില്ലെന്നാണ് ഇന്ത്യന്‍ സംസ്‌കാരം നമ്മളെ പഠിപ്പിക്കുന്നത്. നമ്മള്‍ സസ്യഭുക്കുകളാണ്. എന്തുകൊണ്ടാണെന്ന് അറിയാമോ? പൂച്ചക്കുട്ടികള്‍ ജനിക്കുന്നത് കണ്ണടച്ചാണ്. പുലിക്കുട്ടികളും സിംഹക്കുട്ടികളും നായക്കുട്ടികളുമൊക്കെ അങ്ങനെത്തന്നെയെന്നാണ് മുനിവര്യന്മാര്‍ പറയുന്നത്. അവയെല്ലാം മാംസഭുക്കുകളാണ്. കണ്ണടച്ച് ജനിക്കുന്നതുകൊണ്ടാണ് അവയെല്ലാം മാംസഭുക്കുകളായത്’.
‘എന്നാല്‍ മനുഷ്യക്കുഞ്ഞുങ്ങള്‍ കണ്ണുതുറന്നാണ് ജനിക്കുന്നത്. അതുകൊണ്ട്, നമ്മളാരും മാംസം ഭക്ഷിക്കാന്‍ പാടില്ല. അതാണ് പ്രകൃതി നമ്മളെ പഠിപ്പിക്കുന്നത്. നമ്മുടെ പൂര്‍വികര്‍ അത് നേരത്തെ മനസിലാക്കിയിരുന്നു’, ത്രിവേദി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
ജീവിതകാലത്തൊരിക്കലും മാംസം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളെക്കൊണ്ട് അദ്ദേഹം പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു.
ഇതാദ്യമായല്ല ഇത്തരം വെളിപ്പെടുത്തലുമായി ബിജെപി നേതാക്കൾ എത്തുന്നത്. സൂര്യനിൽ നിന്നും പുറത്തു വരുന്ന ശബ്ദം ഓംകാരമാണ് എന്ന് നാസ വെളിപ്പെടുത്തിയതായി കഴിഞ്ഞ ദിവസമാന് കിരൺബേദി ട്വീറ്റ് ചെയ്തത്.
നാസ സൂര്യന്റെ ശബ്ദം റെക്കോര്‍ഡ് ചെയ്‌തെന്നും അത് ഓം എന്നാണെന്നും പറയുന്ന വീഡിയോ ആയിരുന്നു അവർ ഷെയര്‍ ചെയ്തത്, പുതുച്ചേരി ഗവര്‍ണറും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥയുമായ കിരണ്‍ ബേദിയുടെ ഈ വിഢിത്തത്തിനെതിരെ നിരവധി ട്രോളുകളും വിമര്ശനങ്ങളുമാണ് വന്നിട്ടുള്ളത്.
ഇത്തരം ചവറുകള്‍ പങ്കുവെക്കാന്‍ കഴിയുന്ന ഇവര്‍ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥയായിരുന്നെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തത്. ലോക്പാല്‍ സമരത്തില്‍ ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കേണ്ടി വന്നതില്‍ നാണക്കേട് തോന്നുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കൂട്ടിച്ചേര്‍ത്തു.
നാസ തന്നെ നേരത്തെ സോളാര്‍ ശബ്ദം റെക്കോര്‍ഡ് ചെയ്തത് പുറത്തുവിട്ടിരുന്നു. ഒരൊറ്റ ഗൂഗിള്‍ സര്‍ച്ചില്‍ അത് ലഭ്യമാകുമെന്നിരിക്കെയാണ് വ്യാജ വീഡിയോയുമായുള്ള കിരണ്‍ ബേദിയുടെ ട്വീറ്റ്.
എന്തായാലും ബിജെപിയിൽ ചേരാൻ മണ്ടന്മാരാക ണോ അതോ ബിജെപിയിൽ ചേർന്ന ശേഷം ഇവർ മണ്ടന്മാരാകുന്നതാ ണോ എന്നൊക്കെയാണ് ഇപ്പോൾ പൊതുജനം ചോദിക്കുന്നത് .
https://www.facebook.com/Malayalivartha