പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം മേധാവി അസദുദ്ദീന്‍ ഉവൈസി; ‘ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങള്‍ക്കെതിരെ ഇന്ത്യന്‍ പൊലിസിന്റെ വംശഹത്യ’ എന്ന തരത്തില്‍ ഇമ്രാന്‍ ഖാന്‍ രണ്ട് ദിവസം മുന്‍പ് പങ്കുവെച്ച വീഡിയോക്കെതിരെയാണ് ഉവൈസി രംഗത്തെത്തിയത്; ഇന്ത്യന്‍ മുസ്ലിങ്ങളെക്കുറിച്ച് ആകുലപ്പെടുന്നതിന് പകരം പാക്കിസ്ഥാനെക്കുറിച്ച് ആശങ്കപ്പടണമെന്ന് ഉവൈസി ഇമ്രാന്‍ ഖാനോട് പറഞ്ഞു
പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേതാണെന്ന വ്യാജേന ബംഗ്ലാദേശിലെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഖാന്‍ നിങ്ങള്‍ സ്വന്തം രാജ്യത്തെ കുറിച്ച് ആശങ്കപ്പെടൂ. ഞങ്ങള്‍ ജിന്നയുടെ തെറ്റായ തിയറികളെ തള്ളികളഞ്ഞിരുന്നു. ഞങ്ങള്‍ ഇന്ത്യന്‍ മുസ്ലിങ്ങള്‍ ആണെന്നതില്‍ അഭിമാനിക്കുന്നു. ഇനിയും അത് തുടരും.’ ഉവൈസി പറഞ്ഞു.
വെള്ളിയാഴ്ച്ചയായിരുന്നു ഇമ്രാന്‍ ഖാന്‍ വീഡിയോ പങ്കുവെച്ചത്. പൊലീസ് അതിക്രൂരമായി ജനങ്ങളെ അടിക്കുകയും ജനങ്ങള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതുമാണ് വീഡിയോയില്‍. എന്നാല്‍ വീഡിയോ ബംഗ്ലാദേശില്‍ നിന്നുള്ളതാണെന്ന് തെളിയിക്കുന്ന വിധത്തില്‍ പൊലിസുകാരന്‍ റാപ്പിഡ് ആക്ഷന്‍ ബറ്റാലിയന്റെ ഷീല്‍ഡ് ധരിച്ചിരുന്നു. ഇത് ബംഗ്ലാദേശില്‍ നിന്നുള്ള ഏഴ് വര്‍ഷം മുമ്പുള്ള വീഡിയോ ആണ്.
വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഇമ്രാന്‍ ഖാനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതിനിടെ പൗരത്വ ബില്ലിന്മേൽ ഉള്ള പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ് .കേരളത്തിന്റെ ചുവടു പിടിച്ച്
തെലങ്കാനയിലും പൗരത്വഭേദഗതി നിമയത്തിനെതിരെ മന്ത്രിസഭാ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ എന്‍. ഉത്തം കുമാര്‍ റെഡ്ഡി രംഗത്തെത്തിയിരിക്കുകയാണ്.. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പൗരത്വഭേദഗതി നിയമം നടപ്പിലാക്കുന്നതിനെ എതിര്‍ത്ത് പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.. എന്നാല്‍ തെലങ്കാനാ മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഇക്കാര്യത്തില്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നും കോണ്‍ഗ്രസ് ചോദിക്കുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ 11 മുഖ്യമന്ത്രിമാര്‍ക്ക് പിണറായി വിജയന്‍ കത്തയച്ചിരുന്നു. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചിരിക്കുന്നത്.
അതിനിടെ അസമിലെ ഗോല്‍പ്പാറ തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ച 55 കാരന്‍ മരിച്ചതായുള്ള റിപോർട്ടുകൾ പുറത്തു വരുന്നുണ്ട്. . ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നരേഷ് കോച്ചാണ് മരിച്ചത്.
മൂന്ന് വര്‍ഷത്തിനിടയില്‍ അസമിലെ തടങ്കല്‍ പാളയത്തില്‍ വച്ച് മരണപ്പെടുന്ന 29ാമത്തെ വ്യക്തിയാണ് നരേഷ് കോച്ച്. ഡിസംബര്‍ 22നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2018 വരെ നരേഷ് കോച്ച് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തിരുന്നു. നിരന്തരമായി കേസിന്റെ വാദത്തിന് കോടതിയില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് വിദേശ ട്രൈബ്യൂണല്‍ നരേഷ് കോച്ചിനെ വിദേശിയായി പ്രഖ്യാപിച്ച് തടങ്കല്‍ പാളയത്തില്‍ അടച്ചിരിക്കുകയായിരുന്നു. മേഘാലയയിലെ ഗോത്രവര്‍ഗത്തില്‍ പെടുന്ന കോച്ച്- രാജ്ബോന്‍സിസ് വിഭാഗത്തില്‍പെടുന്നയാളാണ് നരേഷ്.
2016 ഒക്ടോബര്‍ 13 മുതല്‍ 2019 വരെ നരേഷ് ഉള്‍പ്പെടെ 29പേര്‍ അസമിലെ വിവിധ തടങ്കല്‍ പാളയത്തില്‍ വച്ച് മരണപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2019 നവംബര്‍ 22 വരെ 988 പേരെ അസമിലെ ആറ് തടങ്കല്‍ പാളയങ്ങളിലായി പാര്‍പ്പിച്ചുവരുന്നുവെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 ആഗസ്ത് 31 ന് പ്രസിദ്ധീകരിച്ച എന്‍.ആര്‍.സിയില്‍ 1.9 മില്ല്യണ്‍ ആളുകള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്.ഇതിനെതിരെയാണ് ഇപ്പോൾ രാജ്യത്തുയരുന്ന പ്രതിഷേധങ്ങൾ
https://www.facebook.com/Malayalivartha