ജോലിത്തിരക്ക് കാരണം രണ്ട് വയസ് പ്രായമുള്ള കുഞ്ഞിനെ ദത്തുനൽകി മാതാപിതാക്കൾ; സങ്കടം തോന്നി കുഞ്ഞിനെ തിരിച്ച് ലഭിക്കാൻ പോലീസിനെ സമീപിച്ചപ്പോൾ സംഭവം കൈവിട്ടുപോയി
ഇന്നത്തെ ജീവിത സാഹചര്യങ്ങൾ കണക്ക് കൂട്ടിനോക്കിയാൽ തന്നെ രണ്ടുപേർ ജോലിചെയ്തില്ല എങ്കിൽ നടക്കുന്നത് മറ്റൊന്നായിരിക്കും. ഇതിനാൽ തന്നെ ജോലിത്തിരക്ക് കാരണം കുഞ്ഞിനെ പരിപാലിക്കാന്‍ സാധിക്കാത്തതിനാല്‍ ദമ്ബതികള്‍ ആണ്‍കുഞ്ഞിനെ ദത്തുനല്‍കിയത് ഒരു വലിയ കാര്യമായിത്തന്നെ തോന്നുന്നില്ല എങ്കിലും ശേഷം നടന്ന കാര്യങ്ങളൊക്കെ തന്നെ മറ്റൊന്നാണ്. ബംഗളൂരു സ്വദേശിയായ വനിത പ്രൊഫസറും ഭര്‍ത്താവുമാണ് രണ്ട് മാസം പ്രായമായ കുഞ്ഞിനെ ദത്തു നല്‍കിയതായുള്ള വാർത്തകൾ പുറത്തേക്ക് വന്നത്. ഇതേതുടർന്ന് സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുക്കുകയുണ്ടായി. കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ വിഷമം തോന്നി പിന്നീട് കുഞ്ഞിനെ തിരിച്ച് ലഭിക്കാന്‍ പോലീസിനെ സമീപിച്ചതോടെയാണ് ഇവര്‍ കുടുങ്ങിയത് തന്നെ. അനധികൃതമായ ദത്ത് നല്‍കലാണ് ഇവര്‍ നടത്തിയതെന്ന് പോലീസ് പറയുകയുണ്ടായി.
അതേസയം നഗരത്തിലെ സ്വകാര്യ കോളേജില്‍ അധ്യാപികയാണ് 35-കാരിയായ യുവതി. കഴിഞ്ഞ ഒക്ടോബര്‍ 23-നാണ് ഇവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്നണലഭ്യമാകുന്ന വിവരം എന്നത്. ഇവരുടെ ഭര്‍ത്താവ് എഞ്ചിനീയറാണ്. ഇരുവരുടെയും ജോലിത്തിരക്കാണ് കുട്ടിയെ ദത്തു നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന് മൊഴി നൽകിയത്. ഇതേതുടർന്ന് മൈസൂരിലെ ഭര്‍ത്താവിന്റെ ബന്ധുവായ യുവാവ് വഴി ദത്തെടുക്കാനുള്ള ദമ്ബതികളെ ഇവര്‍ കണ്ടെത്തുകയായിരുന്നു. ഡിസംബര്‍ 16-ന് ഇവര്‍ കുട്ടിയെ കൈമാക്കുകയായിരുന്നു. എന്നാൽ ദത്തെടുത്ത ദമ്ബതികള്‍ക്ക് കുട്ടികള്‍ ഉണ്ടാകരുത് എന്നതായിരുന്നു പ്രൊഫസറുടെയും ഭര്‍ത്താവിന്റെയും നിബന്ധന.
എല്ലാം അവസാനിച്ച ശേഷം എന്നാല്‍ കുട്ടിയെ കൈമാറി വീട്ടില്‍ തിരിച്ചെത്തിയതോടെ പ്രൊഫസര്‍ക്ക് പുനര്‍ചിന്ത ഉണ്ടായി. എന്നാൽ കുട്ടിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഇവരെ അലട്ടിയിരുന്നു. ദത്തെടുത്തു കുട്ടിയെ തിരിച്ചുവാങ്ങുവാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സംഭവിച്ച മറ്റൊന്ന് എന്നത് കുട്ടിയെ ദത്തെടുത്ത ദമ്ബതികളെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. ഇതോടെയാണ് പ്രൊഫസറും ഭര്‍ത്താവും പോലീസിനെ സമീപിച്ചത് തന്നെ. ഇതേത്തുടർന്നാണ് ഇരുവര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha