ബിജെപിയെ ഞെട്ടിച്ച് സർവേ ഫലം; ഡല്‍ഹിയില്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ ഫലം
ഡല്‍ഹിയില്‍ വീണ്ടും ആം ആദ്മി പാര്‍ട്ടി തന്നെ അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ ഫലം. ത്രികോണ പോരാട്ടത്തിന് വേദിയാകുന്ന 70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തുടരുമെന്നാണ് സര്‍വെ ഫലങ്ങൾ സൂചിപ്പിക്കുന്നത്. 70 സീറ്റില്‍ 59 സീറ്റ് നേടി ആംആദ്മി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് എ.ബി.പി ന്യൂസിന്റെ അഭിപ്രായസര്‍വെ വ്യക്തമാക്കുന്നു. ബി.ജെ.പിക്ക് എട്ട് സീറ്റ് ലഭിക്കുമ്ബോള്‍ കോണ്‍ഗ്രസ് മൂന്ന് സീറ്റ് നേടുമെന്നാണ് സര്‍വെ പറയുന്നത്.
2015ലെ തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റും തൂത്തുവാരിയാണ് ആംആദ്‌മി പാര്‍ട്ടി അധികാരമേറ്റത്. 3 സീറ്റ് മാത്രം ബി.ജെ.പിക്ക് ലഭിച്ചപ്പോള്‍ ,കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റ് പാര്‍ട്ടികളെല്ലാം സംപൂജ്യരായിരുന്നു. ഇത്തവണ 55 ശതമാനം വോട്ട് എ.എ.പിക്ക് ലഭിക്കും. ബി.ജെ.പിക്ക് 26 ശതമാനം വോട്ട് മാത്രമേ ലഭിക്കൂവെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ആറ് ശതമാനം വോട്ട് കുറയുമെന്നുമാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഒമ്ബത് ശതമാനം വോട്ട് ഇത്തവണ അഞ്ച് ശതമാനമായി ചുരുങ്ങും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ മുഖ്യമന്ത്രി കെജ് രിവാളിന് തന്നെയാണ്. 70 ശതമാനം പേര്‍ കെജ്രിവാള്‍ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.
അതേസമയം, പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2015 ഫെബ്രുവരിയില്‍ അധികാരമേറ്റ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്‌മി പാര്‍ട്ടി സര്‍ക്കാരിന്റെ കാലാവധി അടുത്ത മാസം 22ന് പൂര്‍ത്തിയാവും. വൈദ്യുതിയും കുടിവെള്ളവും സൗജന്യമാക്കിയും ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയും സാധാരണക്കാരുടെ കൈയടി വാങ്ങിയ അരവിന്ദ് കേജ്‌രിവാളിന്റെ ആംആദ്മി പാര്‍ട്ടിയും ഡല്‍ഹിയില്‍ ആധിപത്യം സ്ഥാപിക്കാന്‍ ബി.ജെ.പിയും പ്രതാപകാലം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസും ഇറങ്ങുന്ന ത്രികോണ അങ്കത്തിനാണ് അരങ്ങൊരുങ്ങുന്നത്. പല പ്രമുഖ നേതാക്കളും വിട്ടുപോയിട്ടും പാർട്ടിയിൽ പടലപിണക്കങ്ങൾ ഉണ്ടായിട്ടും കേജ്‌രിവാൾ സർക്കാരിന്റെ ജനപ്രീതി കാര്യമായി കുറഞ്ഞിട്ടില്ല. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 67 സീറ്റും പിടിച്ചെങ്കിലും, 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു നിയമസഭാ മണ്ഡലത്തിൽപോലും മുന്നിലെത്താൻ എഎപിക്കു കഴിഞ്ഞില്ല. 2015ൽ 54.36% വോട്ട് നേടിയ അവർക്കു ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചത് 18.11% മാത്രം. പക്ഷേ, നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥിതി ഇതാവില്ല.
എഎപി സർക്കാരിന്റെ ഏറ്റവും വലിയ ആത്മവിശ്വാസം, ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ വിജയകരമായി നടപ്പാക്കി എന്നതാണ്.
∙ വിദ്യാഭ്യാസത്തിനുള്ള വിഹിതം 6000 കോടി രൂപയിൽനിന്ന് 15,600 കോടി രൂപയായി ഉയർത്തി.
∙ സർക്കാർ സ്കൂളുകളിൽ 20,000 പുതിയ ക്ലാസ് മുറികൾ നിർമിച്ചു. 12–ാം ക്ലാസ് വിജയിച്ച ഒരു കുട്ടിയും പണമില്ലാത്തതിനാൽ ഉപരിപഠനത്തിനു പോകാതിരിക്കരുത് എന്നാണ് സർക്കാർ നിലപാട്.
∙ ആരോഗ്യത്തിനുള്ള വിഹിതം 3500 കോടിയിൽനിന്ന് 7500 കോടിയാക്കി.
∙ നഗരത്തിൽ ഒട്ടേറെ ആരോഗ്യ ക്ലിനിക്കുകൾ സ്ഥാപിച്ചു. ഇവിടെ വളരെക്കുറഞ്ഞ നിരക്കിൽ ടെസ്റ്റുകൾ നടത്താം.
∙ 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗം സൗജന്യമാക്കി. 201 മുതൽ 400 യൂണിറ്റ് വരെ നിരക്ക് പകുതിയാക്കി.
∙ ഒരു മാസം 20,000 ലീറ്റർ വരെ വെള്ളം സൗജന്യം.
∙ വനിതകൾക്കു ബസിൽ സൗജന്യ യാത്ര. എന്നിവ കെജ്രിവാൾ സർക്കാരിന്റെ അഭിമാന നേട്ടങ്ങളാണ്.
https://www.facebook.com/Malayalivartha