തെലങ്കാനയിൽ വര്‍ഗ്ഗീയ സംഘര്‍ഷം തുടരുന്നു; ഇന്‍റര്‍നെറ്റിന് നിരോധനം

തെലങ്കാനയിൽ വര്‍ഗ്ഗീയ സംഘര്‍ഷം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിലെ മൂന്ന് ജില്ലകളില്‍ ഇന്‍റര്‍നെറ്റിന് നിരോധനം . അദിലാബാദ്, ആസിഫാബാദ്, മഞ്ചേരിയൽ എന്നീ ജില്ലകളിലായിട്ടാണ് നിരോധനം വന്നിരിക്കുന്നത്. ഭയീന്‍സയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടായി. ഇതിന് പിന്നാലെയാണ് നടപടിയെന്ന് തെലങ്കാന പൊലീസ് അറിയിച്ചു . നേരത്തെ പ്രദേശത്തുണ്ടായ സംഘര്‍ഷത്തില്‍ ജില്ലാ പൊലീസ് മേധാവിയടക്കം 11 പേര്‍ക്ക് പരിക്കേൽക്കുകയുണ്ടായിട്ടുണ്ട്.
സൈലന്‍സര്‍ ഊരിവച്ച് ബൈക്ക് റേസ് നടത്തി ഒരു സംഘം ബഹളമുണ്ടാക്കി. ഇത് മറ്റു ചിലര്‍ തടയുകയും ചോദ്യം ചെയ്യുകയും ചെയ്തതു. ഈ ചോദ്യം ചെയ്യൽ വലിയ മൂന്ന് ജില്ലകളെ ബാധിക്കുന്ന തരത്തിലുള്ള വര്‍ഗ്ഗീയ സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. സംഘര്‍ഷത്തിനിടെ വഴിയില്‍ പാര്‍ക്ക് ചെയ്ത പല വാഹനങ്ങളും കത്തിക്കുകയും വീടുകള്‍ക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു. രാത്രിയില്‍ ഉറങ്ങി കിടന്ന പലരും കല്ലേറും ബഹളവും കാരണം എഴുന്നേറ്റു നോക്കിയപ്പോള്‍ ആണ് പ്രദേശത്ത് സംഘര്‍ഷം ഉണ്ടെന്ന കാര്യം അറിഞ്ഞത്. സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കപ്പെട്ടു. കലാപം നിയന്ത്രിക്കാൻ വന്ന പൊലീസുദ്യോഗസ്ഥര്‍ക്ക് നേരേയും കല്ലേറുണ്ടായി. ഈ കല്ലേറിൽ ജില്ലാ പൊലീസ് മേധാവിയടക്കമുള്ളവര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു . മൂന്ന് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ പരിക്കേറ്റ 11 പേരും പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും പോയി.
https://www.facebook.com/Malayalivartha


























