ടിവി ലൈവ് പരിപാടിക്കിടെ യുവാവിനെ പോലീസ് പൊക്കി ; അറസ്റ്റ് ചെയ്യാൻ കാരണം ഒരു തുറന്ന് പറച്ചിൽ; വെട്ടിലായത് ഇങ്ങനെ
ലൈവ് ടെലിവിഷന്‍ പരിപാടിക്കിടെ കുറ്റസമ്മതം നടത്തിയ യുവാവ് വെട്ടിലായി. രണ്ട് സ്ത്രീകളെ താൻ കൊലപ്പെടുത്തിയെന്നായിരുന്നു യുവാവ് വെളിപ്പെടുത്തിയത്. എന്നാൽ അതേ സ്റ്റുഡിയോയിൽ വച്ച് തന്നെ യുവാവിനെ സ്റ്റുഡിയോയില്‍ നിന്നും പൊലീസ് പൊക്കി. ചണ്ഡീഗഡിലാണ് ഈ സംഭവംനടന്നിരിക്കുന്നത്. 31 വയസുകാരമായ മനേന്ദര്‍ സിംഗായിരുന്നു പ്രതി. പത്ത് കൊല്ലത്തിനിടെ രണ്ട് സ്ത്രീകളെ താൻ കൊലപ്പെടുത്തിയെന്ന് ലൈവ് പരിപാടിക്കിടെ പറഞ്ഞു. പരിപാടി നടക്കവേ തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
തന്‍റെ കൂടെ താമസിച്ചിരുന്ന 27കാരിയായ നഴ്‌സ് സറബ്ജിത്ത് കൗറിനെ ഇയാള്‍ ന്യൂഇയര്‍ രാത്രിയില്‍ ഹോട്ടല്‍ മുറിയില്‍വെച്ച് കൊലപ്പെടുത്തി . മാത്രമല്ല 2010 ല്‍ ഒരു പെണ്‍കുട്ടിയെ താന്‍ കൊന്നിട്ടുണ്ടെന്നും തുറന്നു പറയുകയുണ്ടായി. സറബ്ജിത്ത് കൗറിന് സഹോദരന്റെ ഭാര്യയുടെ സഹോദരനുമായി ബന്ധമുണ്ടായിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് മനന്ദര്‍ പറഞ്ഞു. കര്‍നലില്‍ വച്ച് ഇയാള്‍ റെനു എന്ന പെണ്‍കുട്ടിയെ കൊലപ്പെടുത്തി . ഉത്തര്‍പ്രദേശ് സ്വദേശിനിയുമായി അവള്‍ പ്രണയത്തിലായിരുന്നെന്നും അതിനാലാണ് കൊലപ്പെടുത്തിയതെന്നുമായിരുന്നു പറഞ്ഞത്. 2010 കേസില്‍ പ്രതിയായി കോടതി ഇയാളെ കണ്ടെത്തിയിരുന്നു. എന്നാൽ പിന്നീട് ഇയാള്‍ പഞ്ചാബ് ഹരിയാന കോടതിയില്‍ നിന്നും ജാമ്യം നേടിയെന്നും പറയപ്പെടുന്നു . ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് .
https://www.facebook.com/Malayalivartha