പരോളിന് ഇറങ്ങി മുങ്ങിയ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി പിടിയിൽ ; മുങ്ങിയത് ഡോക്ടർ ബോംബ് എന്ന് വിളിപ്പേരുള്ള കുറ്റവാളി
പരോളിൽ ഇറങ്ങി മുങ്ങിയ പ്രതി പോലീസ് പിടിയിൽ. 1993 ലെ മുംബൈ ഭീകരാക്രമണ കേസിലെ പ്രതിയാണ് പിടിയിലായത്. ബോംബ് ഡോക്ടര്‍ എന്നറിയപ്പെടുന്ന ജലീല്‍ അന്‍സാരി (69) ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വച്ചാണ് പോലീസിന്റെ വലയിലാകുന്നത്. 21 ദിവസത്തെ പരോളിന് ഇറങ്ങിയതായിരുന്നു അന്‍സാരി. വെള്ളിയാഴ്‍ച തിരികെ ഹാജരാകേണ്ട ഇയാളെ വ്യാഴാഴ്ച മുതല്‍ കാണാതാകുകയായിരുന്നു.
അന്‍സാരി രാജ്യവിടാനുള്ള ശ്രമത്തിലായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തി. പള്ളിയില്‍ നിന്ന് പുറത്തേക്ക് വരുന്നതിനിടെയാണ് അന്‍സാരിയെ പിടികൂടുന്നത്. ലക്നൗവില്‍ പ്രതിയെ എത്തിച്ചിട്ടുണ്ടെന്നു ഉത്തർ പ്രദേശ് പോലീസ് വ്യക്തമാക്കി. രാജസ്ഥാനിലെ അജ്മേര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി അന്‍സാരിക്ക് വിധിച്ചത്. കൂടാതെ നിരവധി ഭീകരാക്രമണ കേസില്‍ അന്‍സാരി ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു.
https://www.facebook.com/Malayalivartha