ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം നൽകിയതിനാൽ എഫ്എടിഎഫ് ഉപസമിതി പാകിസ്താനെ ഗ്രേ പട്ടികയില്‍ നില നിര്‍ത്തണമെന്ന് ശുപാര്‍ശ
ഭീകര പ്രവര്‍ത്തനത്തിന് ധനസഹായം നൽകിയതിനാൽ എഫ്എടിഎഫ് ഉപസമിതി പാകിസ്താനെ ഗ്രേ പട്ടികയില്‍ നില നിര്‍ത്തണമെന്ന് ശുപാര്‍ശ ചെയ്തു.. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായധനം നിരീക്ഷിക്കുന്ന ആഗോള ഏജൻസിയാണ് എഫ്എടിഎഫ് ..പാകിസ്താനെ ഗ്രേ പട്ടികയില്‍ നില നിര്‍ത്തണമെന്നും ശുപാര്‍ശയുണ്ട്
ഇക്കാര്യത്തില്‍ അന്തിമതീരുമാനം വെള്ളിയാഴ്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരവാദ പ്രവര്‍ത്തനത്തിന് സഹായധനം നല്‍കുന്ന രാഷ്ട്രങ്ങളെയാണ് ഗ്രേ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. പാരീസില്‍ നടക്കുന്ന എഫ്‌ഐടിഎഫിന്റെ അന്താരാഷ്ട്ര സഹകരണ പുനഃപരിശോധനാ സമിതി യോഗത്തില്‍ ചൊവ്വാഴ്ചയാണ് ഉപസമിതി പാകിസ്താനെ പട്ടികയില്‍പ്പെടുത്തണമെന്ന് നിര്‍ദേശിച്ചത്.
2018ലാണ് എഫ്എടിഎഫ് പാകിസ്താനെ ഗ്രേ പട്ടികയിൽ പെടുത്തിയത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് പാരീസിൽ ചേർന്ന സംഘടനയുടെ നിർണായക യോഗം പാകിസ്താനെ ഗ്രേ പട്ടികയിൽ തന്നെ നിലനിർത്തിയത്. എഫ്എടിഎഫ് നിയമപ്രകാരം ഏറ്റവും കർശനമായ മുന്നറിയിപ്പാണ് ഗ്രേ പട്ടിക
സംഘടന നിഷ്‌കർഷിച്ച 27 കാര്യങ്ങളിൽ ഭൂരിപക്ഷത്തിലും മികവ് തെളിയിക്കാൻ പാകിസ്താന് ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രവർത്തനം മെച്ചപ്പെടുത്താനുള്ള അവസാന അവസരമായി പാകിസ്താനെ ഗ്രേ പട്ടികയിൽ നിലനിർത്തിയത്. തുർക്കിയുടെയും മലേഷ്യയുടെയും പിന്തുണയും ഇക്കാര്യത്തിൽ പാകിസ്താന് ആശ്വാസമായി. ഗ്രേ പട്ടികയിൽ തുടർന്നാൽ വിവിധ ധനകാര്യ ഏജൻസികളുടെ സാമ്പത്തിക സഹായം ലഭിക്കുന്നതിനും പ്രയാസമാണ്
https://www.facebook.com/Malayalivartha