ലോകരാജ്യങ്ങളിൽ ശ്രദ്ധേയമാകും വിധത്തിലാണ് ഇപ്പോൾ ഇന്ത്യ; കൊറോണ ബാധിതർ ഭൂരിഭാഗവും യുവാക്കൾ ,കടുത്ത ആശങ്കയിൽ ഇന്ത്യ,വീണ്ടും ലോക്ക് ഡൗൺ ?
മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ജനസാന്ദ്രത ഏറിയ രാജ്യമായ ഇന്ത്യയിൽ പകർച്ചവ്യാധി പടരാനുള്ള സാഹചര്യം വളരെ കൂടുതൽ തന്നെയാണ് .നിലവിൽ ഏറ്റവും അധികം കരുതൽ നടപടികൾ എടുത്ത ലോകരാജ്യങ്ങളിൽ ശ്രദ്ധേയമാകും വിധത്തിലാണ് ഇന്ത്യ കോവിഡ് 19 എന്ന ഈ മഹാമാരിയായ വൈറസിനെ ഒരു പരിധി വരെ സമൂഹവ്യാപനം തടയുന്ന വിധത്തിൽ പിടിച്ചുകെട്ടിയത് .ചൈനയിലെ വുഹാൻപ്രവിശ്യയിലെ വെറ്റ് മാർക്കറ്റുകളിൽ നിന്നാണ് ഇതിന്റെ പ്രഭവ കേന്ദ്രം എന്ന് തന്നെയാണ് കരുതപ്പെടുന്നത് .
ലോകത്താകമാനം പതിനൊന്നര ലക്ഷത്തിലധികം പേരിലേക്ക് പടരുകയും അറുപത്തിരണ്ടായിരത്തോളം പേരുടെ ജീവനെടുക്കുകയും ചെയ്ത ഈ മഹാമാരി കൂടുതലായും ആരോഗ്യക്ഷമത കുറഞ്ഞവരുടെ ശരീരത്തെയാണ് കടന്നാക്രമിക്കുന്നതെന്നു തന്നെയാണ് ഇത് വരെയുംഉള്ള പഠന റിപ്പോർട്ട് .അറുപതു വയസ്സിനു മേൽ പ്രായമുള്ള ആളുകളിൽ രോഗം പടരാനുള്ള സാധയതകളായിരുന്നു ഏറെയും .ഇവർക്ക് രോഗം ഭേദമാകാനുള്ള സാധയതയും കുറവാണെന്നായിരുന്നുപഠന റിപ്പോർട്ട് .ഇറ്റലിയിലും സ്പെയിനിലും രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരും രോഗം വന്ന് മരിച്ചവരുടെയും എണ്ണം പരിശോധിച്ചാൽ അവരിൽ എഴുപതു ശതമാനത്തിലധികം പേരും അറുപതു വയസ്സിനു മേൽ പ്രായം ഉള്ളവർ എന്ന് തന്നെയായിരുന്നു റിപ്പോർട്ട്.
എന്നാൽ ഇതിനെ പാടെ മാറ്റിമറിക്കുന്നതരത്തിലാണ് ഇന്ത്യയിലെ കോവിഡ് ബാധിതരുടെ പ്രായ പരിശോധനയിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്നിലവിൽ ശ്വാസ സംബദ്ധമായ തടസ്സം അനുഭവിക്കുന്ന പ്രായമേറിയവരെയാണ് രോഗം കീഴ്പെടുത്തുന്നത് എന്നാണ് പഠനം .ആർ എൻ എ വിഭാഗം വൈറസായ കോവിഡ് 19 ശ്വാസകോശത്തെയാണ് ബാധിക്കുന്നതെന്നും റിപ്പോർട്ടുണ്ടായിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ ഇന്ത്യയിലും പഠനം നടത്തിയത് .മറ്റു രാജ്യങ്ങളിൽ നിന്നും വിഭിന്നമായി രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചവരിൽ 83% പേരും 60 വയസ്സിനു താഴെയുള്ളവർ ആണെന്നാണ് വ്യക്തമാകുന്നത് .
രോഗബാധിതരിൽ 42% പേരും 21നും 40നും ഇടയിൽ പ്രായമുള്ളവരാണ്. 8% പേർ 20 വയസ്സിൽ താഴെയുള്ളവരും 33% പേർ 41–60 പ്രായക്കാരുമാണ് . രോഗബാധിതരിൽ 17% മാത്രമാണ് 60 വയസ്സിനു മുകളിലുള്ളവർ എന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുതആരോഗ്യമുള്ളവരെ പൊതുവിൽ കോവിഡ് ഗുരുതരമായി ബാധിക്കില്ലെന്നാണു നിഗമനം. പ്രായമായവരെയും സ്ഥിര രോഗമുള്ളവരെയുമാണ് ഗുരുതരമായി ബാധിക്കുക.രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗവും മരണവും റിപ്പോർട്ട് ചെയ്ത ഇന്നലെ, രോഗികളുടെ എണ്ണം 3000 കവിഞ്ഞു.
ഇതോടെ ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 601 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്എന്നാൽ, സംസ്ഥാന ആരോഗ്യ വകുപ്പുകളടക്കം പുറത്തുവിട്ട കണക്കു കൂടി ചേരുമ്പോൾ രോഗികളുടെ എണ്ണം 3290 ആവും എന്നതാണ് മറ്റൊരു വസ്തുത . 183 പേരാണ് നിലവിലെ സാഹചര്യത്തിൽ സുഖംപ്രാപിച്ചത്. കേരളം, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ ചികിത്സയിലുള്ള 58 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കോവിഡ് പ്രതിരോധ രംഗത്തു പ്രവർത്തിക്കുന്നവർക്ക് ആവശ്യമായ വ്യക്തി സുരക്ഷാ ഉപകരണങ്ങളും മാസ്ക്, ഗ്ലൗസ് തുടങ്ങിയവയും ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശം നൽകി . കോവിഡ് പ്രതിരോധം, ആസൂത്രണം എന്നിവയ്ക്കായി നിയോഗിച്ച ഉന്നതാധികാര സമിതികളുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വൈറസ് വ്യാപനം തടയുന്നതിനായി നടത്തിയ തയാറെടുപ്പുകൾ, ആശുപത്രികളുടെ ലഭ്യത, ക്വാറന്റീൻ, ഐസലേഷൻ, പരിശീലന, ചികിത്സാസൗകര്യങ്ങൾ എന്നിവ അടക്കം സമിതി അവലോകനം നടത്തുകയും ചെയ്തു..
https://www.facebook.com/Malayalivartha