Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

മരണം വന്ന വഴി! രണ്ടായിരം കിലോ മീറ്റര്‍ താണ്ടി വീട്ടിലെത്തി, ഒരു മണിക്കൂറിനകം യുവാവിന് സംഭവിച്ചത്....

02 JUNE 2020 09:11 PM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ..അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ ,എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി...

മരണം രംഗബോധമില്ലാത്ത കോമാളി എന്ന് കേട്ടിട്ടില്ലേ. സിനിമയിൽ പറയുന്ന പോലെ ഗൾഫുകാരൻ കഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ തേങ്ങാവീണു മരിച്ച കഥയും കേട്ടിട്ടില്ലേ അത് പോലൊരു വാർത്തയാണിത്

ബെംഗളുരുവില്‍നിന്ന് 2000 കിലോ മീറ്ററുകള്‍ കാല്‍നടയായി താണ്ടി ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലെത്തിയ ഇരുപത്തിമൂന്നുകാരന്‍ പാമ്പുകടിയേററ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗൊണ്ട ജില്ല സ്വദേശിയായ സല്‍മാന്‍ ഖാനാണ് മരിച്ചത്. വീട്ടിലെത്തി ഒരു മണിക്കൂറിനുള്ളിലായിരുന്നു മരണം.

മെയ് 12-നാണ് സല്‍മാനടക്കം പത്തു പേര്‍ നാട്ടിലേക്ക് മടങ്ങിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. 'ഞങ്ങളുടെ കോണ്‍ട്രാക്ടര്‍ ഞങ്ങള്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി പണം നല്‍കിയിരുന്നില്ല. ഞങ്ങള്‍ ട്രെയിനില്‍ വരാനാണ് കരുതിയത്. അതിനായി നാലു ദിവസങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ അക്കാര്യത്തില്‍ ഒരു പ്രതീക്ഷയും കാണാതായപ്പോഴാണ് ഞങ്ങള്‍ പത്തു പേര്‍ കാല്‍നടയായി മടങ്ങാമെന്ന് തീരുമാനിച്ചത്.' സല്‍മാനൊപ്പം ഉണ്ടായിരുന്ന കൗശല്‍ കുമാര്‍ പറയുന്നു.

കര്‍ണാടക അതിര്‍ത്തിയില്‍ അന്നുതന്നെ എത്തിയ ഇവര്‍ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് റെയില്‍വേ പാളത്തിലൂടെ യാത്ര തുടര്‍ന്നത്. ആന്ധ്ര പ്രദേശ്-തെലങ്കാന അതിര്‍ത്തിയിലുള്ള തുംഗഭദ്ര നദിയും കടന്ന് അവര്‍ മാഹാരാഷ്ട്രയില്‍ പ്രവേശിച്ചു. പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഇരുട്ടിന്റെ മറ പറ്റിയായിരുന്നു സഞ്ചാരം. ട്രക്കുകളിലും കുറച്ചു ദൂരം സഞ്ചരിച്ചു.

ഒമ്പതു ദിവസങ്ങള്‍ക്ക് ശേഷം പ്രയാഗ്‌രാജിലെത്തി. പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും റെയില്‍പാളത്തിലൂടെ യാത്ര തുടര്‍ന്നു. ലഖ്‌നൗവിലെത്തിയപ്പോഴേക്കും വിശപ്പു കൊണ്ടും ക്ഷീണം കൊണ്ടും തളര്‍ന്നുപോയ ഇവര്‍ പോലീസിന്റെ പിടിയിലായി. തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒടുവില്‍ മെയ് 26-നാണ് സല്‍മാനെ കൗശല്‍ വീട്ടില്‍ കൊണ്ടുവിടുന്നത്. അമ്മയെയും സഹോദരനെയും കണ്ടതിന് ശേഷം പൊടി പറ്റിയത് കഴുകാനായി സമീപത്തുള്ള കരിമ്പില്‍ തോട്ടത്തിലേക്ക് പോയതാണ് സല്‍മാന്‍. ഒരു മണിക്കൂര്‍ കഴിഞ്ഞ് സല്‍മാന്റെ മൃതദേഹമാണ് കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്.

'ഞാനും അമ്മയും സല്‍മാനെ കണ്ട് വളരെയധികം സന്തോഷിച്ചു. നടന്നുനടന്ന് സല്‍മാന്റെ കാലുകള്‍ മുറിഞ്ഞിരുന്നു.' സഹോദരന്‍ റിയാസ് ഖാന്‍ പറയുന്നു. ഒരു മണിക്കൂറിന് ശേഷം മരിച്ച നിലയിലാണ് ഞങ്ങള്‍ സല്‍മാനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് വിഷമിച്ച അമ്മയെ ആശുപത്രിയിലാക്കേണ്ടി വന്നു. സല്‍മാന്റെ സംസ്‌കാര ചടങ്ങുകള്‍ അന്നുതന്നെ നടത്തി.

ഡിസംബറിലാണ് ബെംഗളുരുവിലേക്ക് ജോലി തേടി സല്‍മാന്‍ ഖാന്‍ യാത്ര തിരിച്ചത്. ഉത്തര്‍പ്രദേശിലെ ഗാണ്ടയില്‍നിന്നുള്ള നിരവധി പേര്‍ക്കൊപ്പം നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന ഒരു സ്ഥലത്ത് സല്‍മാനും ജോലി കണ്ടെത്തി. 'അവനെ സുരരക്ഷിതനായി വീടുവരെ എത്തിച്ചതാണ്. എന്നിട്ട് അവന്‍ ഇങ്ങനെ ഞങ്ങളെ വിട്ടുപോയി.' കൗശല്‍ കുമാര്‍ കരഞ്ഞുകൊണ്ടു പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (46 minutes ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (55 minutes ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (59 minutes ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (1 hour ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (1 hour ago)

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി ഭര്‍ത്താവ്  (1 hour ago)

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (1 hour ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (2 hours ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (2 hours ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (2 hours ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (2 hours ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (2 hours ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (2 hours ago)

സംഭവത്തിൽ അന്വേഷണം നടത്തി  (2 hours ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (2 hours ago)

Malayali Vartha Recommends