Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മരണം വന്ന വഴി! രണ്ടായിരം കിലോ മീറ്റര്‍ താണ്ടി വീട്ടിലെത്തി, ഒരു മണിക്കൂറിനകം യുവാവിന് സംഭവിച്ചത്....

02 JUNE 2020 09:11 PM IST
മലയാളി വാര്‍ത്ത

മരണം രംഗബോധമില്ലാത്ത കോമാളി എന്ന് കേട്ടിട്ടില്ലേ. സിനിമയിൽ പറയുന്ന പോലെ ഗൾഫുകാരൻ കഷ്ടപ്പെട്ട് നാട്ടിലെത്തിയപ്പോൾ തേങ്ങാവീണു മരിച്ച കഥയും കേട്ടിട്ടില്ലേ അത് പോലൊരു വാർത്തയാണിത്

ബെംഗളുരുവില്‍നിന്ന് 2000 കിലോ മീറ്ററുകള്‍ കാല്‍നടയായി താണ്ടി ഉത്തര്‍ പ്രദേശിലെ ഗ്രാമത്തിലെത്തിയ ഇരുപത്തിമൂന്നുകാരന്‍ പാമ്പുകടിയേററ് മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗൊണ്ട ജില്ല സ്വദേശിയായ സല്‍മാന്‍ ഖാനാണ് മരിച്ചത്. വീട്ടിലെത്തി ഒരു മണിക്കൂറിനുള്ളിലായിരുന്നു മരണം.

മെയ് 12-നാണ് സല്‍മാനടക്കം പത്തു പേര്‍ നാട്ടിലേക്ക് മടങ്ങിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലി ഇല്ലാതായതോടെയാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചത്. 'ഞങ്ങളുടെ കോണ്‍ട്രാക്ടര്‍ ഞങ്ങള്‍ക്ക് കഴിഞ്ഞ രണ്ടു മാസമായി പണം നല്‍കിയിരുന്നില്ല. ഞങ്ങള്‍ ട്രെയിനില്‍ വരാനാണ് കരുതിയത്. അതിനായി നാലു ദിവസങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ കാത്തിരിക്കുകയും ചെയ്തു. എന്നാല്‍ അക്കാര്യത്തില്‍ ഒരു പ്രതീക്ഷയും കാണാതായപ്പോഴാണ് ഞങ്ങള്‍ പത്തു പേര്‍ കാല്‍നടയായി മടങ്ങാമെന്ന് തീരുമാനിച്ചത്.' സല്‍മാനൊപ്പം ഉണ്ടായിരുന്ന കൗശല്‍ കുമാര്‍ പറയുന്നു.

കര്‍ണാടക അതിര്‍ത്തിയില്‍ അന്നുതന്നെ എത്തിയ ഇവര്‍ പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് റെയില്‍വേ പാളത്തിലൂടെ യാത്ര തുടര്‍ന്നത്. ആന്ധ്ര പ്രദേശ്-തെലങ്കാന അതിര്‍ത്തിയിലുള്ള തുംഗഭദ്ര നദിയും കടന്ന് അവര്‍ മാഹാരാഷ്ട്രയില്‍ പ്രവേശിച്ചു. പോലീസിന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഇരുട്ടിന്റെ മറ പറ്റിയായിരുന്നു സഞ്ചാരം. ട്രക്കുകളിലും കുറച്ചു ദൂരം സഞ്ചരിച്ചു.

ഒമ്പതു ദിവസങ്ങള്‍ക്ക് ശേഷം പ്രയാഗ്‌രാജിലെത്തി. പോലീസ് പിന്തുടര്‍ന്നതിനെ തുടര്‍ന്ന് വീണ്ടും റെയില്‍പാളത്തിലൂടെ യാത്ര തുടര്‍ന്നു. ലഖ്‌നൗവിലെത്തിയപ്പോഴേക്കും വിശപ്പു കൊണ്ടും ക്ഷീണം കൊണ്ടും തളര്‍ന്നുപോയ ഇവര്‍ പോലീസിന്റെ പിടിയിലായി. തുടര്‍ന്ന് ക്വാറന്റീനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഒടുവില്‍ മെയ് 26-നാണ് സല്‍മാനെ കൗശല്‍ വീട്ടില്‍ കൊണ്ടുവിടുന്നത്. അമ്മയെയും സഹോദരനെയും കണ്ടതിന് ശേഷം പൊടി പറ്റിയത് കഴുകാനായി സമീപത്തുള്ള കരിമ്പില്‍ തോട്ടത്തിലേക്ക് പോയതാണ് സല്‍മാന്‍. ഒരു മണിക്കൂര്‍ കഴിഞ്ഞ് സല്‍മാന്റെ മൃതദേഹമാണ് കുടുംബാംഗങ്ങള്‍ കണ്ടെത്തിയത്.

'ഞാനും അമ്മയും സല്‍മാനെ കണ്ട് വളരെയധികം സന്തോഷിച്ചു. നടന്നുനടന്ന് സല്‍മാന്റെ കാലുകള്‍ മുറിഞ്ഞിരുന്നു.' സഹോദരന്‍ റിയാസ് ഖാന്‍ പറയുന്നു. ഒരു മണിക്കൂറിന് ശേഷം മരിച്ച നിലയിലാണ് ഞങ്ങള്‍ സല്‍മാനെ കണ്ടെത്തിയത്. വിവരമറിഞ്ഞ് വിഷമിച്ച അമ്മയെ ആശുപത്രിയിലാക്കേണ്ടി വന്നു. സല്‍മാന്റെ സംസ്‌കാര ചടങ്ങുകള്‍ അന്നുതന്നെ നടത്തി.

ഡിസംബറിലാണ് ബെംഗളുരുവിലേക്ക് ജോലി തേടി സല്‍മാന്‍ ഖാന്‍ യാത്ര തിരിച്ചത്. ഉത്തര്‍പ്രദേശിലെ ഗാണ്ടയില്‍നിന്നുള്ള നിരവധി പേര്‍ക്കൊപ്പം നിര്‍മാണപ്രവൃത്തികള്‍ നടക്കുന്ന ഒരു സ്ഥലത്ത് സല്‍മാനും ജോലി കണ്ടെത്തി. 'അവനെ സുരരക്ഷിതനായി വീടുവരെ എത്തിച്ചതാണ്. എന്നിട്ട് അവന്‍ ഇങ്ങനെ ഞങ്ങളെ വിട്ടുപോയി.' കൗശല്‍ കുമാര്‍ കരഞ്ഞുകൊണ്ടു പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (2 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (3 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (3 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (3 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (3 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (3 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (4 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (4 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (5 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (5 hours ago)

Malayali Vartha Recommends