Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുവതിയെ കൊലപ്പെടുത്തിയ ശേഷം തലയും കൈയ്യും വെട്ടിമാറ്റിയ സംഭവം: പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍

04 JUNE 2020 12:23 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശ് പൊലീസ് തലയും കൈകളും മുറിച്ചുമാറ്റിയ നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത് 2019 ജൂണ്‍ 13-ന് മീററ്റില്‍നിന്നാണ്. മൃതദേഹത്തില്‍ നിന്നും വസ്ത്രങ്ങള്‍ വരെ മാറ്റി തിരിച്ചറിയാന്‍ ഒരടയാളം പോലും ബാക്കിവയ്ക്കാതെയാണ് കൊലയാളി മൃതദേഹം ഉപേക്ഷിച്ചത്. ദൗരല മേഖലയില്‍നിന്ന് ഛേദിക്കപ്പെട്ട ഒരു കൈ കണ്ടെത്തി ദിവസങ്ങള്‍ക്കപ്പുറം മൃതദേഹം കണ്ടെത്തുകയായിരുന്നു. ആരെന്നു തിരിച്ചറിയാന്‍ യാതൊരു തെളിവും ബാക്കിയുണ്ടായിരുന്നില്ല.

തുടര്‍ന്ന് അന്ന് പരിധിയില്‍വന്നുപോയ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പോലീസ് പരിശോധിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ റജിസ്റ്റര്‍ ചെയ്ത ഒരു ഫോണ്‍ നമ്പര്‍ സംശയാസ്പദമായി. തുടര്‍ന്ന് ലുധിയാനയില്‍ കാണാതായവരെ കുറിച്ചായി അന്വേഷണം. ടാക്സി ബിസിനസ് നടത്തി സമ്പന്നനായ ഒരാളുടെ മകളെ കാണാതായെന്ന വിവരം അറിഞ്ഞതോടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് യുവതിയുടെ കുടുംബത്തെ കണ്ടെങ്കിലും മൃതദേഹം യുവതിയുടേതാണെന്ന് വിശ്വസിക്കാന്‍ അവര്‍ തയാറായില്ല. സമൂഹമാധ്യമങ്ങളില്‍ എക്ത ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതായിരുന്നു ഇതിനു കാരണം. സ്വന്തം അല്ലെങ്കിലും വിവിധ ചിത്രങ്ങള്‍ എക്തയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാട്സാപ്പിന്റെ ഡിപിയും ഇടയ്ക്കിടെ മാറ്റാറുണ്ടായിരുന്നു. ഒരാഴ്ച മുന്‍പുവരെ ഇത്തരത്തില്‍ ചിത്രങ്ങള്‍ മാറ്റിയിരുന്നു.

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ എക്തയുടെ കാമുകനായ മുഹമ്മദ് ഷാക്കിബിനെയും കുടുംബത്തെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. സ്വദേശമായ ലുധിയാനയില്‍വച്ചാണ് എക്ത ജസ്വാള്‍, മുഹമ്മദ് ഷാക്കിബുമായി അടുപ്പത്തിലാകുന്നത്. അമന്‍ എന്ന പേരിലായിരുന്നു എക്തയെ ഷാക്കിബ് പരിചയപ്പെടുന്നത്. അടുപ്പത്തിലായതോടെ 2019 മേയില്‍ ഇരുവരും ഒളിച്ചോടി. സമ്പന്നകുടുംബത്തില്‍ പെട്ട എക്ത(19) പണവും 25 ലക്ഷം വില വരുന്ന ആഭരണങ്ങളുമായിട്ടാണ് കാമുകനൊപ്പം ഉത്തര്‍പ്രദേശിലേക്ക് ഒളിച്ചോടിയത്. പിന്നീട് ഇവള്‍ക്ക് കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

മീററ്റിലെത്തിയ ശേഷമാണ് ഷാക്കിബ് എന്നാണ് ഇയാളുടെ പേരെന്നും തന്നെ കബളിപ്പിക്കുയായിരുന്നുവെന്നും എക്ത തിരിച്ചറിയുന്നത്. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ എക്തയ്ക്ക് ശീതള പാനിയത്തില്‍ മയക്കുമരുന്നു കലക്കി നല്‍കിയ ശേഷം ഒറ്റപ്പെട്ട സ്ഥലത്തേക്കു കൊണ്ടുവന്നു ക്രൂരമായി കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഷാക്കിബിന്റെ പിതാവ്, സഹോദരന്‍, സഹോദരഭാര്യ എന്നിവരടക്കം അഞ്ചുപേരും അറസ്റ്റിലായി.

എക്ത ഷാക്കിബിന്റെ പേര് സ്വന്തം കൈയില്‍ പച്ചകുത്തിയിരുന്നു. ഇത് കണ്ട് പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാനാണ് കൈകള്‍ മുറിച്ചുമാറ്റിയത്. കൊലയ്ക്കുശേഷം എക്തയുടെ ഫോണിലൂടെ സമൂഹമാധ്യമത്തിലും വാട്സാപ്പിലും നിരന്തരമായി ചിത്രങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു ഷാക്കിബ്. ഇതിലൂടെ എക്ത ജീവനോടെയുണ്ടെന്ന പ്രതീതി ബന്ധുക്കള്‍ക്കിടയില്‍ നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം. ഒരാഴ്ച മുന്‍പുവരെ ഷാക്കിബ് ഇതില്‍ വിജയിക്കുകയും ചെയ്തു.

അതിനിടെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ കൈയില്‍നിന്ന് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്ത് ഷാക്കിബ് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ഷാക്കിബിന്റെ കാലില്‍ വെടിയുതിര്‍ത്ത് അയാളെ കീഴ്പ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (4 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (5 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (5 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (7 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (7 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (9 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (9 hours ago)

Malayali Vartha Recommends