Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..


വിമാനത്തിൽ വെച്ച് ഒരാൾ മരിക്കുമ്പോൾ എന്താണ് സംഭവിക്കുന്നത്? ആരെയാണ് അപ്പോൾ വിളിക്കുന്നത്? വിമാനം പറന്നുയർന്നതിന് പിന്നാലെ 60കാരി മരിച്ചു..13 മണിക്കൂറാണ് യാത്രക്കാർ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത്...


ഹോർമുസ് തുറന്നു..ശത്രുക്കളുടെ കപ്പലുകൾക്കൊഴികെ എല്ലാവർക്കും തുറന്നുകിടക്കുന്നു..ട്രംപിന്റെ ഭീഷണിക്കും മറുപടി..അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ..ജീവനോടെ മുക്കും..

യുവതിയെ കൊലപ്പെടുത്തിയ ശേഷം തലയും കൈയ്യും വെട്ടിമാറ്റിയ സംഭവം: പ്രതി ഒരു വര്‍ഷത്തിനു ശേഷം പിടിയില്‍

04 JUNE 2020 12:23 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

പശ്ചിമേഷ്യയില്‍ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ..അമേരിക്കയിലെ ടെക്സസിൽ നിന്നും എൽപിജിയുമായി എത്തിയ ‘പിക്സിസ് പയനിയർ’ ,എന്ന കൂറ്റൻ ചരക്കുകപ്പൽ മംഗലാപുരം തുറമുഖത്തെത്തി...

ഇനി പാൻകാഡില്ലെന്ന് പറഞ്ഞ് നിങ്ങളുടെ ചെറു ഇടപാടുകൾക്ക് തടസ്സം വരില്ല. ആദായ നികുതി ചട്ടത്തിൽ മാറ്റം

ഉത്തര്‍പ്രദേശ് പൊലീസ് തലയും കൈകളും മുറിച്ചുമാറ്റിയ നിലയില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത് 2019 ജൂണ്‍ 13-ന് മീററ്റില്‍നിന്നാണ്. മൃതദേഹത്തില്‍ നിന്നും വസ്ത്രങ്ങള്‍ വരെ മാറ്റി തിരിച്ചറിയാന്‍ ഒരടയാളം പോലും ബാക്കിവയ്ക്കാതെയാണ് കൊലയാളി മൃതദേഹം ഉപേക്ഷിച്ചത്. ദൗരല മേഖലയില്‍നിന്ന് ഛേദിക്കപ്പെട്ട ഒരു കൈ കണ്ടെത്തി ദിവസങ്ങള്‍ക്കപ്പുറം മൃതദേഹം കണ്ടെത്തുകയായിരുന്നു. ആരെന്നു തിരിച്ചറിയാന്‍ യാതൊരു തെളിവും ബാക്കിയുണ്ടായിരുന്നില്ല.

തുടര്‍ന്ന് അന്ന് പരിധിയില്‍വന്നുപോയ മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ പോലീസ് പരിശോധിച്ചു. പഞ്ചാബിലെ ലുധിയാനയില്‍ റജിസ്റ്റര്‍ ചെയ്ത ഒരു ഫോണ്‍ നമ്പര്‍ സംശയാസ്പദമായി. തുടര്‍ന്ന് ലുധിയാനയില്‍ കാണാതായവരെ കുറിച്ചായി അന്വേഷണം. ടാക്സി ബിസിനസ് നടത്തി സമ്പന്നനായ ഒരാളുടെ മകളെ കാണാതായെന്ന വിവരം അറിഞ്ഞതോടെ ശ്രദ്ധ അങ്ങോട്ടേക്ക് തിരിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് യുവതിയുടെ കുടുംബത്തെ കണ്ടെങ്കിലും മൃതദേഹം യുവതിയുടേതാണെന്ന് വിശ്വസിക്കാന്‍ അവര്‍ തയാറായില്ല. സമൂഹമാധ്യമങ്ങളില്‍ എക്ത ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുന്നതായിരുന്നു ഇതിനു കാരണം. സ്വന്തം അല്ലെങ്കിലും വിവിധ ചിത്രങ്ങള്‍ എക്തയുടെ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. വാട്സാപ്പിന്റെ ഡിപിയും ഇടയ്ക്കിടെ മാറ്റാറുണ്ടായിരുന്നു. ഒരാഴ്ച മുന്‍പുവരെ ഇത്തരത്തില്‍ ചിത്രങ്ങള്‍ മാറ്റിയിരുന്നു.

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന അന്വേഷണത്തിനൊടുവില്‍ എക്തയുടെ കാമുകനായ മുഹമ്മദ് ഷാക്കിബിനെയും കുടുംബത്തെയും കേസുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു. സ്വദേശമായ ലുധിയാനയില്‍വച്ചാണ് എക്ത ജസ്വാള്‍, മുഹമ്മദ് ഷാക്കിബുമായി അടുപ്പത്തിലാകുന്നത്. അമന്‍ എന്ന പേരിലായിരുന്നു എക്തയെ ഷാക്കിബ് പരിചയപ്പെടുന്നത്. അടുപ്പത്തിലായതോടെ 2019 മേയില്‍ ഇരുവരും ഒളിച്ചോടി. സമ്പന്നകുടുംബത്തില്‍ പെട്ട എക്ത(19) പണവും 25 ലക്ഷം വില വരുന്ന ആഭരണങ്ങളുമായിട്ടാണ് കാമുകനൊപ്പം ഉത്തര്‍പ്രദേശിലേക്ക് ഒളിച്ചോടിയത്. പിന്നീട് ഇവള്‍ക്ക് കുടുംബവുമായി യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല.

മീററ്റിലെത്തിയ ശേഷമാണ് ഷാക്കിബ് എന്നാണ് ഇയാളുടെ പേരെന്നും തന്നെ കബളിപ്പിക്കുയായിരുന്നുവെന്നും എക്ത തിരിച്ചറിയുന്നത്. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ എക്തയ്ക്ക് ശീതള പാനിയത്തില്‍ മയക്കുമരുന്നു കലക്കി നല്‍കിയ ശേഷം ഒറ്റപ്പെട്ട സ്ഥലത്തേക്കു കൊണ്ടുവന്നു ക്രൂരമായി കൊല്ലുകയായിരുന്നു. സംഭവത്തില്‍ ഷാക്കിബിന്റെ പിതാവ്, സഹോദരന്‍, സഹോദരഭാര്യ എന്നിവരടക്കം അഞ്ചുപേരും അറസ്റ്റിലായി.

എക്ത ഷാക്കിബിന്റെ പേര് സ്വന്തം കൈയില്‍ പച്ചകുത്തിയിരുന്നു. ഇത് കണ്ട് പെണ്‍കുട്ടിയെ തിരിച്ചറിയാതിരിക്കാനാണ് കൈകള്‍ മുറിച്ചുമാറ്റിയത്. കൊലയ്ക്കുശേഷം എക്തയുടെ ഫോണിലൂടെ സമൂഹമാധ്യമത്തിലും വാട്സാപ്പിലും നിരന്തരമായി ചിത്രങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു ഷാക്കിബ്. ഇതിലൂടെ എക്ത ജീവനോടെയുണ്ടെന്ന പ്രതീതി ബന്ധുക്കള്‍ക്കിടയില്‍ നിലനിര്‍ത്തുകയായിരുന്നു ലക്ഷ്യം. ഒരാഴ്ച മുന്‍പുവരെ ഷാക്കിബ് ഇതില്‍ വിജയിക്കുകയും ചെയ്തു.

അതിനിടെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിന്റെ കൈയില്‍നിന്ന് തോക്ക് തട്ടിയെടുത്ത് വെടിയുതിര്‍ത്ത് ഷാക്കിബ് പൊലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെ പൊലീസ് ഷാക്കിബിന്റെ കാലില്‍ വെടിയുതിര്‍ത്ത് അയാളെ കീഴ്പ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...  (2 minutes ago)

പ്രസവമുറിയിലെ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയ ഡോക്ടര്‍ പിടിയില്‍  (20 minutes ago)

സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...  (35 minutes ago)

വാണിജ്യ എൽ‌പി‌ജി വിഹിതം 50% ആയി  (43 minutes ago)

ചെറുതായി ഒന്ന് മഴ പെയ്തെങ്കിലും ചൂടിന് ശമനമില്ല  (47 minutes ago)

എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുടെ വിവാദ പ്രസ്താവനയില്‍ റിപ്പോര്‍ട്ട് തേടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍  (51 minutes ago)

യോഗം വിളിച്ച് പ്രധാനമന്ത്രി മോദി  (1 hour ago)

സംഭവത്തിൽ അന്വേഷണം നടത്തി  (1 hour ago)

എലത്തൂരില്‍ നാളെ എകെ ശശീന്ദ്രന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും  (1 hour ago)

അമേരിയ്ക്ക ഒരടി മുൻപോട്ട് വച്ചാൽ  (1 hour ago)

3,700 കോടി രൂപ കൂടി കടമെടുത്ത് സർക്കാർ  (1 hour ago)

വീട്ടിൽ തന്നെ പ്രസവം  (1 hour ago)

ആരോപണം തെളിയിക്കുകയാണെങ്കില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ഫാത്തിമ തെഹ്ലിയ  (1 hour ago)

ആ കപ്പിന് പിന്നിൽ വൃത്തികെട്ട പി.ആർ തിരക്കഥ’; മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിലും വി.ഡി സതീശനും...  (1 hour ago)

എൽപിജിയുമായി കൂറ്റൻ ചരക്കുകപ്പൽ;  (1 hour ago)

Malayali Vartha Recommends