ചൈനീസ് ആപ്പില്‍ തന്ത്രപരമായ ഇരട്ടത്താപ്പ്?.. നിയന്ത്രണമില്ലാതെ വിദേശപണം ഒഴുകുന്നു എന്നത് രാജ്യത്തിന്റെ നയരൂപീകരണത്തെയും പരമാധികാരത്തെയും വരെ പ്രതികൂലമായി ബാധിക്കാമെന്നു മുന്നറിയിപ്പ്
ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നിയന്ത്രണമില്ലാതെ വിദേശപണം ഒഴുകുന്നുണ്ട് എന്ന് പ്രതിപക്ഷവുവും ഭാരം പക്ഷവും തമ്മിൽ പോർ നടത്തുന്നതിനിടയിൽ പറഞ്ഞ് കഴിഞ്ഞു. എന്നാൽ നിയന്ത്രണമില്ലാതെ വിദേശപണം ഒഴുകുന്നു എന്നത് രാജ്യത്തിന്റെ നയരൂപീകരണത്തെയും പരമാധികാരത്തെയും വരെ പ്രതികൂലമായി ബാധിക്കാമെന്ന മുന്നറിയിപ്പാണ് പ്രതിരോധ, സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ നല്‍കുന്നത് .
ചൈനീസ് അതിര്‍ത്തിയില്‍ അഴിച്ച് വിട്ട സംഘർ ഷത്തിന് പിന്നാലെ 20 ഇന്ത്യന്‍ ജവാന്മാര്‍ വീരമൃത്യു വരിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്ത് ചൈനീസ് പണം സ്വീകരിക്കുന്നതിനെ ചൊല്ലി ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ പൊരിഞ്ഞ് അടിയായി നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നല്‍കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ 2005-06 കാലഘട്ടത്തില്‍ ചൈനയില്‍നിന്നു സംഭാവന സ്വീകരിച്ചുവെന്നു ബിജെപിയാണ് ആദ്യം ആരോപണം ഉയർത്തി . കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍, പണം പറ്റിയതിനു ഉപകാരസ്മരണയായി ചൈനയ്ക്ക് അനുകൂലമായി വാണിജ്യകരാര്‍ ഒപ്പിട്ടുവെന്ന ഗുരുതരമായ ആരോപണവും ബിജെപി പറഞ്ഞു .
തൊട്ടടുത്ത ദിവസം തന്നെ ഇതിനു മറുപടിയായി കടുത്ത വിമര്‍ശനം ഉന്നയിച്ചു കോണ്‍ഗ്രസും രംഗത്തെത്തി. കോവിഡ് നേരിടാനായി പ്രധാനമന്ത്രി അധ്യക്ഷനായി മാര്‍ച്ചില്‍ രൂപീകരിച്ച പിഎം കെയേഴ്സിലേക്ക് ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികള്‍ കോടികള്‍ സംഭാവന ചെയ്തതായി കോണ്‍ഗ്രസ് തിരിച്ചടിച്ചു. പ്രധാനമന്ത്രി മോദിക്ക് ചൈനയോടു മൃദൃസമീപനം ആണെന്ന രാഷ്ട്രീയ ആരോപണവും കോണ്‍ഗ്രസ് ഉയർത്തി. ദേശീയരാഷ്ട്രീയത്തിലെ രണ്ട് മുന്‍നിര കക്ഷികള്‍ ചൈനീസ് പണത്തെ ചൊല്ലി പരസ്പരം ആരോപണങൾ പറയുമ്പോൾ; ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നിയന്ത്രണമില്ലാതെ വിദേശപണം ഒഴുകുന്നത് രാജ്യത്തിന്റെ നയരൂപീകരണത്തെയും പരമാധികാരത്തെയും വരെ പ്രതികൂലമായി ബാധിക്കാമെന്ന മുന്നറിയിപ്പാണ് പ്രതിരോധ, സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ നല്‍കുന്നത്. നാലു വര്‍ഷം മുന്‍പ് വരെ കുറ്റകൃത്യമായിരുന്ന ഒരു വിഷയത്തെ തന്ത്രപരമായി നിയമങ്ങള്‍ മാറ്റിയെഴുതി അനുകൂലമായി മാറ്റുകയാണ് രാഷ്ട്രീയനേതൃത്വങ്ങള്‍ ചെയ്യുന്നതെന്ന ആരോപണവും ശക്തമാകുന്നു
ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ വിദേശസ്രോതസുകളില്‍നിന്നു ഫണ്ട് സ്വീകരിക്കുന്നത് 2016 വരെ നിയമവിരുദ്ധമായിരുന്നു. ബിജെപിയും കോണ്‍ഗ്രസും 2010 ലെ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചതായി 2014-ല്‍ ഡല്‍ഹി ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. അപകടം മണത്ത പാര്‍ട്ടികള്‍ നിയമം തന്നെ തിരുത്തിയെഴുതി വിദേശഫണ്ടിന്റെ ഒഴുക്കു സുഗമമാക്കുന്നതായിരുന്നു പിന്നീട് രാജ്യം കണ്ടത് . 'വിദേശസ്രോതസ്' എന്ന വാക്കിന്റെ നിര്‍വചനം തന്നെ നിയമത്തില്‍ ഇതിനായി മാറ്റിയെഴുതുകയായിരുന്നു. 2018 മാര്‍ച്ചില്‍ കേന്ദ്രസര്‍ക്കാര്‍ ലോക്സഭയില്‍ തിരക്കിട്ടു പാസ്സാക്കിയ ധനകാര്യ ഭേദഗതി ബില്ലുകളില്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വിദേശത്തുനിന്നു കിട്ടുന്ന സംഭാവനകളുടെ വിവരങ്ങള്‍ പരിശോധിക്കുന്നത് ഒഴിവാക്കാനുള്ള ബില്ലും ഉള്‍പ്പെട്ടിരുന്നു. 2010 ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടമാണു ഭേദഗതി ചെയ്തത്. ഇതിലൂടെ 1976 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു ലഭിച്ച എല്ലാ വിദേശ സംഭാവനകളും നിയമവിധേയമായി. ബിജെപിയും കോണ്‍ഗ്രസും എഫ്സിആര്‍എ ചട്ടം ലംഘിച്ചതായി കണ്ടെത്തിയ 2014 ലെ ഡല്‍ഹി ഹൈക്കോടതി വിധി മറികടക്കുന്നതിനാണ് മുന്‍കാലപ്രാബല്യം ഉള്‍പ്പെടുത്തിയത്.
എന്നാൽ അജ്ഞാതരായി ഇരുന്നുകൊണ്ട് രാഷ്ട്രീയ കക്ഷികള്‍ക്കു സംഭാവന നല്‍കാന്‍ കഴിയുന്ന ഇലക്ടറല്‍ ബോണ്ടുകള്‍ കൂടി വന്നതോടെ വിദേശകമ്പനികളുടെ ഇന്ത്യന്‍ അനുബന്ധ സ്ഥാപനങ്ങള്‍ക്ക് കോടികള്‍ രാഷ്ട്രീയകക്ഷികള്‍ക്കു സംഭാവന നല്‍കാന്‍ കഴിയുന്ന അവസ്ഥ വന്നിരിക്കുന്നു . യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ക്കു വിദേശഫണ്ട് എത്തിയാല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെ തന്നെ നിയന്ത്രിക്കാന്‍ വിദേശകമ്പനികള്‍ക്ക് കഴിയുന്ന സാഹചര്യം ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു . എന്നാല്‍ ഇപ്പോഴും ഇതേ സംവിധാനം തുടരുകയാണ്. അത് അപകടവുമാണ് .
https://www.facebook.com/Malayalivartha