പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നാലെ ലഡാക്കിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ. .യുദ്ധോപകരണങ്ങള്‍,ആയുധങ്ങള്‍,പീരങ്കികള്‍ എന്നിവയടക്കമാണ് ഇന്ത്യയുടെ സേനാവിന്യാസം..ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള പ്രകോപനം ഉണ്ടാകാൻ പാടില്ല. എന്നാൽ ഏത് തരത്തിലുമുള്ള പ്രകോപനം ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും അതിനു ശക്തമായ തിരിച്ചടി നല്‍കണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയിട്ടുള്ളത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിന്നൽ സന്ദർശനത്തിന് പിന്നാലെ ലഡാക്കിൽ സേനാ വിന്യാസം ശക്തമാക്കി ഇന്ത്യ. ചൈനയുമായി അതിർത്തി പങ്കിടുന്ന ലഡാക്കിലെ 856 കിലോമീറ്റര്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നാല് അധിക ഡിവിഷനുകളിലായാണ് ഇന്ത്യ സൈനികരെ വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞ മെയ് മാസം വരെ ലഡാക്കില്‍ ഒരു ഡിവിഷന്‍ മാത്രമാണ് വിന്യസിച്ചിരുന്നത്..മെയ് വരെ സൈന്യത്തിന്റെ 14 കോര്‍പ്സ് ഡിവിഷന്‍ മാത്രമാണ് ലഡാക്കില്‍ ഉണ്ടായിരുന്നത്. ഒരു ഡിവിഷനില്‍ 15,000 മുതല്‍ 20,000 വരെ സൈനികരാണ് ഉള്ളത്. ..
യുദ്ധോപകരണങ്ങള്‍,ആയുധങ്ങള്‍,പീരങ്കികള്‍ എന്നിവയടക്കമാണ് ഇന്ത്യയുടെ സേനാവിന്യാസം. നിയന്ത്രണ രേഖ ആരംഭിക്കുന്ന കാരക്കോറം പാസ് മുതല്‍ സൗത്ത് ലഡാക്കിലെ ചുമൂര്‍ വരെയാണ് ഇന്ത്യ സേനാ വിന്യാസം വർദ്ധിപ്പിച്ചിരിക്കുന്നത്. ചൈനയുടെ ഭാഗത്ത് നിന്നുള്ള ഏതുതരം കടന്ന് കയറ്റത്തെയും പ്രതിരോധിക്കുക എന്നതാണ് സേനാവിന്യാസത്തിന്റെ ലക്ഷ്യം.
ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരുതരത്തിലുമുള്ള പ്രകോപനം ഉണ്ടാകാൻ പാടില്ല. എന്നാൽ ഏത് തരത്തിലുമുള്ള പ്രകോപനം ചൈനീസ് സൈന്യത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും അതിനു ശക്തമായ തിരിച്ചടി നല്‍കണം എന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് നല്‍കിയിട്ടുള്ളത്. 2017-ൽ ദോക്‌ലാം സംഘർഷ സമയത്തും ഈ നിർദ്ദേശമാണ് മോദി സൈന്യത്തിന് നൽകിയത്......
ചൈന അതിർത്തിയിൽ സേനാവിന്യാസം വർദ്ധിപ്പിച്ചതിന് പിന്നാലെയാണ് ഇന്ത്യയും സമാനമായ രീതിയിൽ സൈനിക നീക്കം ശക്തിപ്പെടുത്തിയത്. ലഡാക്ക് മുതല്‍ അരുണാചല്‍പ്രദേശ് വരെയുള്ള അതിര്‍ത്തിയിലാണ് ചൈന അതിര്‍ത്തിയില്‍ സൈന്യത്തെ നിരത്തിയിരുന്നത് . ഇതിന് ബദലായി മുഴുവന്‍ നിയന്ത്രണ രേഖ പ്രദേശത്തും സര്‍വ്വസജ്ജീകരണങ്ങളോടും കൂടിയ കേന്ദ്രങ്ങൾ ഇന്ത്യന്‍ സൈന്യം ഒരുക്കിയിരുന്നു.
സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഗാൽവനിൽ നിന്ന് പിന്മാറാൻ ചൈന സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ചൈനയുടെ ഭാഗത്തു നിന്നും പിന്മാറ്റം പൂര്‍ത്തിയാക്കി എന്ന് ഉറപ്പ് വരുത്തണം എന്ന നിര്‍ദ്ദേശം പ്രതിരോധ മന്ത്രാലയം സേനയ്ക്ക് നല്‍കിയിട്ടുണ്ട്. ഗല്‍വാന്‍ സംഘര്‍ഷത്തിന് പരിഹാരം ഉണ്ടാകാതിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യ കൂടുതല്‍ സേനയെ വിന്യസിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലുള്ള ഇന്ത്യയുടെ നീക്കങ്ങളെ കരുതലോടെയാണ് ചൈന നോക്കിക്കാണുന്നത്.. പ്രധാനമന്ത്രി നേരിട്ട് ലഡാക്കിലെത്തിയതോടെ വിഷയം ഇന്ത്യ അതീവഗൗരവമായി തന്നെ എടുത്തിരിക്കുന്നുവെന്ന താക്കീതാണ് ചൈനക്ക് കിട്ടിയത് ..
മോദിയുടെ സന്ദർശനസമയത്ത് തന്നെ ചൈനീസ് വിദേശകാര്യ മന്ത്രാലയം അതിനോട് പ്രതികരിച്ചതും ഈയൊരു കാരണം കൊണ്ടാണ്.....പ്രധാനമന്ത്രി നേരിട്ട് സംഘർഷ പ്രദേശത്ത് എത്തുക വഴി ചൈനയ്ക്ക് കൃത്യമായ സന്ദേശം നൽകുക മാത്രമല്ല ഒരിഞ്ച് ഭൂമിപോലും വിട്ടുകൊടുക്കില്ലെന്ന് ജനതയ്ക്ക് ഉറപ്പു നൽകലും കൂടിയായി അതിനെ വ്യാഖ്യാനിക്കപ്പെടും.......
എന്തായാലും ചൈനയോട് യാതൊരു വിട്ട് വീഴ്ച്ചയും ഉണ്ടാകില്ല എന്ന സന്ദേശം തന്നെയാണ് ഇന്ത്യ പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ലഡാക്ക് സന്ദര്‍ശനത്തിലൂടെയും സേനാ വിന്യസത്തിലൂടെയും നല്‍കുന്നത്.
https://www.facebook.com/Malayalivartha


























