Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

അവസാനം വ്യോമ സേന ഇറങ്ങി; വെട്ടുകിളി ഇത്രക്കും വലിയ ഭീകരനോ? വെട്ടുകിളികള്‍ വീഴ്ത്തിയത് ലക്ഷകണക്കിന് കര്‍ഷകരുടെ കണ്ണീര്‍; വെട്ടുകിളി ആക്രമണം കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലം

07 JULY 2020 01:30 PM IST
മലയാളി വാര്‍ത്ത

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ അഭിമുഖികരിക്കുന്ന വെട്ടുകിളി അക്രമണത്തില്‍ കര്‍ഷകരെ രക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമ സേന തന്നെ രംഗത്തിറങ്ങിരിക്കുകയാണ്. വ്യോമസേനയുടെ എം.ഐ 17 ഹെലികോപ്ടറുകള്‍ ഉപയോഗപ്പെടുത്തി വെട്ടുകിളികളെ തുരത്തനാനുള്ള നടപടിയാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയാണ് വെട്ടുകിളികള്‍ക്കെതിരെ പ്രയോഗിക്കുകയെന്ന് വ്യോമസേന അറിയിച്ചു. ഈ സാങ്കേതിക വിദ്യാ ഉപയോഗിച്ച് വെട്ടുകിളി കൂട്ടങ്ങളെ വേഗത്തില്‍ കണ്ടെത്താനും കൂടുതലെണ്ണത്തിനെ ഒന്നിച്ച് നശിപ്പിക്കാനും കഴിയുമെന്ന് വ്യോമസേന വൃത്തങ്ങള്‍ വ്യക്തമാക്കി. വെട്ടുകിളി കൂട്ടങ്ങള്‍ക്ക് നേരെ ആകാശത്ത് നിന്ന് തന്നെ കീടനാശിന് പ്രയോഗം നടത്താനാവും.

വെട്ടുകിളി ശല്യം രൂക്ഷമായി രാജസ്ഥാനനിലെ വിവിധ സ്ഥലങ്ങളില്‍ വ്യോമസേനാ ഹെലികോപ്ടറുകള്‍ ഞായറാഴ്ച തന്നെ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ട് മാസമായി ജോധ്പുരില്‍ വെട്ടുകിളികള്‍ കൂട്ടമായി എത്തിച്ചേരുകയാണ്. പകുതിയോളം പ്രാണികളെ നശിപ്പിക്കാന്‍ സാധിച്ചതായിയാണ് സൂചന. ഇതാദ്യമായാണ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വ്യോമസേന പങ്കാളിയാവുന്നത്. പാകിസ്ഥാന്‍ വഴി രാജ്യാര്‍ത്തി കടന്നെത്തിയ വെട്ടു കിളികള്‍ രാജസ്ഥാനും, പഞ്ചാബും, ഡല്‍ഹിയും ഉത്തര്‍പ്രദേശം കടന്ന് ഇപ്പോള്‍ മഹാരാഷ്ട്രയില്‍ എത്തി നില്‍ക്കുകയാണ്.

ദക്ഷിണാഫ്രിക്ക, കെനിയ, പാകിസ്താന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നാണ് വെട്ടുകിളികള്‍ കൂട്ടമായി എത്തുന്നത്. കാലാവസ്ഥാ വ്യതിയാനവും ചുഴലിക്കാറ്റുമൊക്ക ഇവയുടെ ദേശാടനത്തിന് കാരണമായി കണക്കാക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കനത്ത മഴയാണ് ഈ കാലളവിലുണ്ടായത്. ഇത് അവിടങ്ങളില്‍ വെള്ളപൊക്കത്തിന് കാരണമായി. ഇത് വരണ്ട പ്രദേശങ്ങളെ പോലും ഈര്‍പ്പമുള്ളതാക്കി. ഈ സാഹചര്യം വെട്ടുകിളികള്‍ക്ക് അനുകൂലമാകുകയും അവ വന്‍തോതില്‍ പെറ്റു പെരുകുകയും ചെയ്തു. ഇവയാണ് ആഫ്രിക്കയില്‍ നിന്നും ഏഷ്യയിലേക്ക് എത്തപ്പെട്ടത്. ഇനി എത്രകാലം ഇവ ഇന്ത്യയിലുണ്ടാകുമെന്നും പ്രവചിക്കാന്‍ സാധിക്കില്ല. വെട്ടുകിളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് കാലവസ്ഥ വ്യതിയാനത്തിനൊപ്പം മറ്റൊരു കാരണമാണ് കുരുവികളുടെയും പറവകളുടെയും എണ്ണത്തിനുണ്ടായ കുറവ്. വെട്ടുകിളികളെ ഭക്ഷണമാക്കുന്ന ഇത്തരം കുരുവികള്‍ മൊബൈല്‍ ടവറുകളുടെ റേഡിയേഷനുകളെ തുടര്‍ന്ന് ചത്തൊടുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം വെട്ടുകിളി അക്രമണം രൂക്ഷമാക്കി.

വെട്ടുകിളി അക്രമണത്തില്‍ നട്ടം തിരിഞ്ഞത് സാധാരണക്കാരായ കര്‍ഷകരാണ്. ഇവരുടെ വിളകള്‍ നിമിഷ നേരംകൊണ്ടു തന്നെ ഇവ തിന്നു തീര്‍ത്തു. ഇത് സാമ്പത്തികമായി തന്നെ കര്‍ഷകരെ തളര്‍ത്തി. ഇത്തരം ആക്രമണത്തിനിരയായ കര്‍ഷകര്‍ക്ക് പ്രത്യേക സാമ്പത്തിക സഹായമൊന്നും സര്‍ക്കാരുകള്‍ നല്‍കിയതുമില്ല. വിളകള്‍ തീയിട്ടു പോലും ഇവയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കര്‍ഷകര്‍ ശ്രമിച്ചു. പ്രതിഷേധം ശക്തമാതോടെയാണ് വ്യോമ സേനയെ രംഗത്തിറക്കി വെട്ടുകിളികളെ നേരിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയോധികന് ദാരുണാന്ത്യം...  (21 minutes ago)

സ്വർണവിലയിൽ വർദ്ധനവ്...  (35 minutes ago)

പല ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി  (43 minutes ago)

കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിൾഡെക്കർ ബസ്....  (57 minutes ago)

ഒരു രാഷ്ട്രീയത്തോടും എതിർപ്പില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ....  (1 hour ago)

കിണറിനുള്ളിൽ കാട്ടാനക്കുട്ടിയുടെ ജഡം കണ്ടെത്തി....  (1 hour ago)

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ നവോത്ഥാന പ്രസ്ഥാനത്തിന്റെ നെടുനായകത്വം വഹിച്ചവരിൽ ഒരാളാണ് മന്നത്ത് പത്മനാഭനെന്ന് മുഖ്യമന്ത്രി  (1 hour ago)

ജനുവരി മാസത്തെ റേഷന്‍ വിതരണം നാളെ ആരംഭിക്കും...  (1 hour ago)

യുവാവ് കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു....  (2 hours ago)

പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തില്‍ പോലീസ്  (2 hours ago)

പെരുന്നയിലെ എൻഎസ്എസ് ആസ്ഥാനത്ത് ....  (2 hours ago)

. ട്രെയിനുകൾ വൈകിയോടുന്നു...  (3 hours ago)

ശബരിമലയിൽ തീർത്ഥാടക പ്രവാഹം  (3 hours ago)

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരു വയസ്സുകാരി ....  (3 hours ago)

പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ...  (4 hours ago)

Malayali Vartha Recommends