Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

കശ്മീരില്‍ ഭീകരര്‍ ഒരു കുടുംബത്തിലെ 3 പേരെ വെടിവെച്ചുകൊന്നു..കൊല്ലപ്പെട്ടത് ബിജെപി നേതാവും കുടുംബാംഗങ്ങളും , ബന്ദിപോര ജില്ലയില്‍ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം

09 JULY 2020 08:14 AM IST
മലയാളി വാര്‍ത്ത

ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും ഭീകരര്‍ വെടിവച്ചു കൊന്നു. ബിജെപി ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീര്‍ അഹ്മദ്, സഹോദരന്‍ ഉമര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ദിപോര ജില്ലയില്‍ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

ബന്ദിപോരയിലുള്ള ഇവരുടെ കടയ്ക്ക് മുന്നില്‍ വച്ചാണ് മൂവരേയും വെടിവെച്ചതെന്ന് ജമ്മുകശ്മീര്‍ ഡിജിപി ദില്‍ബഗ് സിങ് പറഞ്ഞു. വസീം ബാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ സംഭവസമയത്ത് ഉണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിലൂടെ വിവരങ്ങള്‍ തിരക്കുകയും മരിച്ചവരുടെ കുടുബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.

ബാരിയുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള 10 പേരെ കൃത്യ നിര്‍വഹണത്തില്‍ വീഴ്ച പറ്റിയതിനു അറസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പോലീസ് അറിയിച്ചു. ആക്രമണം നടക്കുമ്പോള്‍ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ അവരോടൊപ്പം ഉണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.
അടുത്ത കാലത്തായി താരതമ്യേന ശാന്തമായിരുന്നു ബാന്‍ഡിപൂര്‍. ഇത്രയും സുരക്ഷാ ഉള്ള മേഖലയില്‍ നടന്ന ഈ കൊലപാതകത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുകയാണ് അധികൃതര്‍

നാല് വര്‍ഷത്തിലേറെയായി ബാരി ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണ് , നേരത്തെ പാര്‍ട്ടിയുടെ ബന്ദിപ്പൂര്‍ ജില്ലാ യൂണിറ്റിന്റെ പ്രസിഡന്റായിരുന്നു ബാരി.ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ബാരിയും ബന്ധുക്കളും പിന്നീട് മരണത്തിന് കീഴടങ്ങി.

''അദ്ദേഹത്തിന്റെ (ബാരിയുടെ) സുരക്ഷയ്ക്കായി പത്ത് പോലീസുകാരെ വിന്യസിച്ചിരുന്നു, പക്ഷേ സംഭവസമയത്ത് ആരെയും അദ്ദേഹത്തോടൊപ്പം പാര്‍പ്പിച്ചിരുന്നില്ല... ഈ ഭീകര കുറ്റകൃത്യത്തിന്റെ മുഴുവന്‍ സാഹചര്യങ്ങളുംപരിശോധിക്കുകയാണ് . എന്തുകൊണ്ടാണ് ബാരിക്ക് ആസമയത് ഒരു സുരക്ഷയും ഇല്ലാതിരുന്നത് എന്ന് അന്വേഷിക്കുകയാണ് എന്നും ജമ്മു കശ്മീര്‍ പോലീസ് പറഞ്ഞു,

സംഭവത്തെ തുടര്‍ന്ന് താഴ്വരയിലെ മുഖ്യധാരാ രാഷ്ട്രീയക്കാരുടെ സുരക്ഷാ പ്രോട്ടോക്കോള്‍ അവലോകനം ചെയ്യാനിടയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2018 ല്‍ ജമ്മു കശ്മീരില്‍ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം, ധാരാളം മുഖ്യധാരാ രാഷ്ട്രീയക്കാരുടെ സുരക്ഷ പിന്‍വലിക്കുകയോ തരംതാഴ്ത്തുകയോ ചെയ്തിട്ടുണ്ട്

2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്വതന്ത്രനായി മത്സരിച്ച ശേഷം ബാരി ബിജെപിയില്‍ ചേക്കുകയായിരുന്നു .പിന്നീട് ബന്ദിപ്പൂരിലെ പാര്‍ട്ടിയുടെ പ്രമുഖനായി ഉയര്‍ന്നു.

''ഇത് പാര്‍ട്ടിക്ക് വലിയ നഷ്ടമാണ്. ഇത് ദേശീയ ചിന്താഗതിക്കെതിരായ ആക്രമണമാണ്, അതിന് പിന്നിലുള്ളവര്‍ നിരാശരാണ്. എന്നും ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് വ്യക്തമാക്കി അദ്ദേഹത്തിന്റെ സഹോദരന്‍ കശ്മീര്‍ പ്രവിശ്യയിലെ ബിജെപിയുടെ യുവജന വിഭാഗത്തിന്റെ കോര്‍ഡിനേറ്ററായിരുന്നു, ' ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റ് (യൂത്ത് വിംഗ്) എര്‍ ഐജാസ് ഹുസൈന്‍ ഒരു പ്രമുഖ പറഞ്ഞു, ഇത്തരം സംഭവങ്ങളാല്‍ പാര്‍ട്ടിയെ പിന്തിരിപ്പിക്കില്ലെന്നും അതിന്റെ പ്രവര്‍ത്തനം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.

ബാരിയുടെയും കുടുംബത്തിന്റെയും ത്യാഗം വെറുതെയാകില്ലെന്ന് ബിജെപി പ്രസിഡന്റ് ജെ പി നദ്ദ പറഞ്ഞു. ''യുവ ബിജെപി നേതാവ് വസീം ബാരിയെയും സഹോദരനെയും തീവ്രവാദികള്‍ കൊന്നതില്‍ ഞെട്ടിപ്പോയി.

മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഗുലാം അഹ്മദ് മിര്‍ എന്നിവര്‍ കൊലപാതകത്തില്‍ നടുക്കം രേഖപ്പെടുത്തി ., ''ഇത്തരം സംഭവങ്ങള്‍ ഭയാനകവും അസ്വസ്ഥവുമാണ് എന്ന് ജമ്മു കശ്മീര്‍ അപ്നി പാര്‍ട്ടിയുടെ നേതാവ് അല്‍താഫ് ബുഖാരി പറഞ്ഞു

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (9 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (29 minutes ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (56 minutes ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (1 hour ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (1 hour ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (1 hour ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (7 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (7 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (7 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (8 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (8 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (9 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends