150 രൂപയ്ക്ക് ശരീരം വിറ്റ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ; രാജ്യം തലകുനിക്കുന്നു
യുപിയിലെ ചിത്രകൂട്ട് ഖനന മേഖലയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇതാണോ നമ്മൾ സ്വപ്നം കണ്ട ഇന്ത്യയെന്ന് രാഹുൽ ട്വിറ്ററിലൂടെ ചോദിച്ചു. ‘മുന്നൊരുക്കമില്ലാതെ പ്രഖ്യാപിച്ച ലോക്ഡൗണിനെത്തുടർന്ന് പട്ടിണിയിലായ കുടുംബത്തെ പോറ്റാൻ ഈ പെൺകുഞ്ഞുങ്ങൾക്ക് കൊടുക്കേണ്ടി വന്നത് വലിയ വിലയാണ്’ – അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.
രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽനിന്ന് 700 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലെ ചിത്രകൂട്ടിലാണ് സംഭവം. ലോക്ഡൗണിൽ പട്ടിണിയായതോടെ ദിവസം തുച്ഛമായ 150 – 200 രൂപ വേതനം കിട്ടാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കു വിൽക്കേണ്ടി വരുന്നു.
തീർത്തും ദരിദ്ര ചുറ്റുപാടിൽ കഴിയുന്ന ഗോത്ര കുടുംബങ്ങളിലെ പെൺകുട്ടികൾക്കാണ് ഈ ദുരവസ്ഥ. ലോക്ഡൗൺ വന്നതോടെ കുടുംബം ഒന്നടങ്കം പട്ടിണിയിലായി. അവസരത്തിലാണ് ‘രക്ഷകരായി’ ഖനികളിലെ ഇടപാടുകാർ അവതരിച്ചത് . അവരുടെ ആവശ്യം ഇളം പെൺശരീരങ്ങൾ മാത്രമാണ്.
കളിച്ചുനടക്കേണ്ട പ്രായത്തിൽ ഈ പെൺകുട്ടികൾ ഇത്തരം ഖനികളിൽ അനധികൃതമായി ജോലി ചെയ്യുകയാണ് . ഖനിയിൽ പണിയെടുപ്പിക്കുകയും ശരീരം വിൽക്കുകയും ചെയ്യേണ്ടി വന്നാലും പൂർണമായി
ഈ പെൺകുട്ടികൾ വേതനം നൽകില്ല. വഴങ്ങിത്തരില്ലെന്നു പറഞ്ഞാൽ ഇനി ഖനിയിൽ പണിയെടുപ്പിക്കില്ലെന്ന ഭീഷണിയാണ് അവർ നൽകുന്നത്. ചിലർ കുന്നിനു താഴേക്ക് വലിച്ചെറിയുമെന്നും ഭീഷണി മുഴക്കും. പിന്നെ തങ്ങൾ എങ്ങനെ ജീവിക്കുമെന്ന് ഈ പെൺകുട്ടികൾ ചോദിക്കുന്നു.
‘ഖനികൾക്കു സമീപമുള്ള കുന്നുകൾക്കു പിന്നിലായി കരാറുകാർ കിടക്കകൾ കൊണ്ടുവച്ചിട്ടുണ്ട്. അങ്ങോട്ടു കൊണ്ടുപോയാണ് പീഡിപ്പിക്കുന്നത്. വിസമ്മതിച്ചാൽ അവർ മർദ്ദിക്കും. സഹിക്കുകയല്ലാതെ എന്തുചെയ്യാൻ കഴിയും? സങ്കടമുണ്ട്. ചിലപ്പോൾ ഓടിപ്പോകണമെന്നും ആത്മഹത്യ ചെയ്യണമെന്നും തോന്നാറുണ്ട്.’ – പെൺകുട്ടികളിലൊരാൾ വാർത്ത പുറത്തുകൊണ്ടുവന്ന ഇന്ത്യാ ടുഡെയോടു പറഞ്ഞു.
കുട്ടികൾ ചൂഷണത്തിന് വിധേയരാകുന്നതായി കുടുംബത്തിന് അറിയാമെങ്കിലും ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണവർ. 300 – 400 രൂപയാണ് കരാറുകാർ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ ചിലപ്പോൾ 150, മറ്റുചിലപ്പോൾ 200 രൂപ ഒക്കെയേ തരൂ. ‘മൂന്നുമാസമായി പണിയില്ലാതായിട്ട്. ഞങ്ങൾക്കും ജീവിക്കേണ്ടെ? കുടുംബത്തെ പോറ്റാൻ എന്തുപണിയും ചെയ്യാൻ തയാറായി നിൽക്കുകയാണ്’ – പെൺകുട്ടികളിലൊരാളുടെ അമ്മയുടെ പ്രതികരണം ഇങ്ങനെയാണ്. അതേസമയം, ചൂഷണത്തെ പേടിച്ച് പല അമ്മമാരും ഇത്തരം ഖനികളിൽ ജോലി ചെയ്യുന്നത് നിർത്തിയിരിക്കുകയാണ്. പെൺമക്കളെ അയയ്ക്കുന്നതും അവസാനിപ്പിച്ചു.
വാർത്ത പുറത്തുവന്നതിനു പിന്നാലെ ശക്തമായ നടപടികളുണ്ടാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
https://www.facebook.com/Malayalivartha