സച്ചിൻ പൈലറ്റിനെ പ്രകോപിപ്പിച്ചതിന് പിന്നിൽ... മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് എംഎല്‍എമാരുടെ യോഗം വിളിച്ചു

മുഖ്യമന്ത്രി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റും തമ്മില് ഉടലെടുത്ത തര്ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമാണ് രാജസ്ഥാന് കോണ്ഗ്രസിനെ പ്രതിസന്ധിയിലാക്ക്കിയിരിക്കുന്നത്. അതിനിടെ, സച്ചിന് പൈലറ്റ് ബിജെപിയുമായി കൂടിക്കാഴ്ച നടത്തിയെന്ന വാര്ത്തകളും പുറത്തുവരുന്നുണ്ട്. രാഷ്ട്രീയ പ്രതിസന്ധി ശക്തമായ രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്ത് എംഎല്‍എമാരുടെ യോഗം വിളിച്ചു. അദ്ദേഹത്തിന്റെ വസതിയില്‍ രാത്രി ഒന്‍പത് മണിക്കാണ് യോഗം.
ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ഒരുവിഭാഗം എംഎല്‍എമാരുമായി ഡല്‍ഹിയില്‍ എത്തിയതിനെ തുടര്‍ന്നാണ് രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് സമന്‍സ് അയച്ചതാണ് സച്ചിന്‍ പൈലറ്റിന്റെ പെട്ടന്നുള്ള നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് കാണിച്ച് സച്ചിന്‍ പൈലറ്റിനോട് ജയ്പുര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 120ബി (ക്രിമിനല്‍ ഗൂഡാലോചന) പ്രകാരമുള്ള സമന്‍സില്‍ പൈലറ്റ് അസ്വസ്ഥനാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇത് എല്ലാ പരിധികളും ലംഘിക്കുന്നതാണെന്ന് സച്ചിന്‍ പൈലറ്റ് പക്ഷം വിലയിരുത്തുന്നത്. രാജസ്ഥാന്‍ എടിഎസും എസ്ഒജിയുമാണ് ഉപമുഖ്യമന്ത്രി കൂടിയായ പൈലറ്റിനെതിരെ സമന്‍സ് അയച്ചിരിക്കുന്നത്. ഇതു പൈലറ്റും മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് കാരണമായി. സച്ചിന്‍ പൈലറ്റിനെ ചോദ്യംചെയ്യാന്‍ ഉത്തരവ് പുറപ്പെടുവിച്ചതില്‍ സോണിയയും രാഹുല്‍ ഗാന്ധിയെയും സ്ഥിതിഗതികള്‍ ആരാഞ്ഞിട്ടുണ്ട്. മധ്യപ്രദേശില്‍ സംഭവിച്ച സാഹചര്യം വീണ്ടും ഉണ്ടാകില്ലെന്ന് ഉറപ്പുണ്ടെന്നും പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചു.
https://www.facebook.com/Malayalivartha


























