നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് 300 ഭീകരര്‍ തക്കം പാത്തിരിക്കുന്നു..കൊവിഡ് ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയിലും രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാന്‍ തയ്യാറെടുക്കുകയാണ്.നമ്മുടെ ആഘോഷങ്ങളുടെ നിറം കെടുത്താൻ കശ്മീരിലേക്ക് വലിയ സംഘം ഭീകരര്‍ നുഴഞ്ഞു കയറുവാന്‍ തക്കം പാത്തിരിക്കുകന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നൽകുന്ന മുന്നറിയിപ്പ്

കൊവിഡ് ഉയര്‍ത്തുന്ന ആശങ്കകള്‍ക്കിടയിലും രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുവാന്‍ തയ്യാറെടുക്കുകയാണ്.നമ്മുടെ ആഘോഷങ്ങളുടെ നിറം കെടുത്താൻ കശ്മീരിലേക്ക് വലിയ സംഘം ഭീകരര്‍ നുഴഞ്ഞു കയറുവാന്‍ തക്കം പാത്തിരിക്കുകന്നതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നൽകുന്ന മുന്നറിയിപ്പ്
ഭീകരരെ പരിശീലനം നൽകി അയക്കുന്നത് പാകിസ്ഥാനാണ് .. പാക്ക് പരിശീലനം കിട്ടിയ 327 ഭീകരര്‍ നിയന്ത്രണരേഖയുടെ വിവിധ മേഖലകളില്‍ നുഴഞ്ഞുകയറുന്നതിന് തക്കം പാത്തിരിക്കുകയാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല 27ലധികം ലോഞ്ച് പാഡുകളും അതിര്‍ത്തിയിൽ ഭീകരര്‍ സജ്ജമാക്കിയിട്ടുണ്ടെന്നും കൃത്യമായ മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട്. .
നിയന്ത്രണരേഖയ്ക്ക് അപ്പുറത്തെ പാക് ഭീകരക്യാമ്പുകളിൽ നുഴഞ്ഞുകയറാനായി ഭീകരർ സജ്ജരായതായിട്ടാണ് റിപ്പോർട്ട്.. സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വര്‍ദ്ധിക്കാനുള്ള സധ്യതയും മുന്നിൽ കാണുന്നുണ്ട്
നിയന്ത്രണരേഖയിൽ പാകിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിർത്തൽ കരാർ ലംഘനം നടത്തി വരികയാണ്. പൂഞ്ച് ജില്ലയില്‍ ചൊവ്വാഴ്ച പാകിസ്ഥാന്റെ പക്ഷത്തു നിന്നും കടുത്ത വെടിവയ്പ്പും മോര്‍ട്ടാർ ഷെല്ലാക്രമണവും നടന്നിരുന്നു. തുടര്‍ച്ചയായ എട്ടുദിവസമാണ് പാക്ക് പക്ഷത്തു നിന്നും വെടിവെയ്പ്പ് ഉണ്ടാകുന്നത് എന്നും അധികൃതര്‍ വ്യക്തമാക്കി.
ഒരാഴ്ചയിൽ 20ലധികം വെടിനിര്‍ത്തൽ കരാര്‍ ലംഘനം പാക് പക്ഷത്തു നിന്നും ഉണ്ടകുന്നുണ്ടെന്നാണ് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭീകരരെ ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ പാകിസ്ഥാൻ വെടിനിർത്തൽ നിയമലംഘനം ഉപയോഗിക്കുന്നു.
ഈ വർഷം തുടക്കം മുതൽ കശ്മീരിൽ ചില പ്രധാന കമാൻഡർമാരും ഒരു ഡസനോളം ഭീകരരും ചേര്‍ന്ന് ഇന്ത്യൻ സുരക്ഷാ സേനയെ വധിച്ചിരുന്നു. 150ലധികം ഭീകരര്‍ കശ്മീർ താഴ്‌വരയിൽ സജീവമാണെന്നും അതിൽ 35 മുതൽ 40 ഭീകരരും വടക്കൻ ജില്ലകളിലാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടുകൾ
https://www.facebook.com/Malayalivartha























