കോവിഡ് പരിശോധനയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് സ്രവമെടുത്തു.. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം നടന്നത്...ലാബ് ജീവനക്കാരനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

കോവിഡ് പരിശോധനയുടെ ഭാഗമെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ നിന്ന് സ്രവമെടുത്തു.. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് സംഭവം നടന്നത്...ലാബ് ജീവനക്കാരനെ ബലാത്സംഗക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു
കൊറോണ വൈറസ് പരിശോധനക്കെത്തിയ യുവതിയുടെ മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യ ഭാഗത്തെ സ്രവം കൂടി എടുക്കേണ്ടതുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ചു സ്രവമെടുക്കുകയായിരുന്നു
അമരാവതിയിലെ ഒരു മാളിൽ ജോലി ചെയ്യുന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മാളിലെ ഒരു ജീവനക്കാരിക്ക് 24ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിരുന്നു.അതിനാൽ മാളിലുള്ള മറ്റ് ജീവനക്കാരും കൊവിഡ് ടെസ്റ്റ് നടത്തണമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയ്ക്കായി യുവതി എത്തിയത് . മൂക്കിലെ സ്രവം എടുത്ത ശേഷം സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ജീവനക്കാരൻ യുവതിയെ തെറ്റിദ്ധരിപ്പിച്ച് സ്രവം എടുക്കുകയായിരുന്നു ഉണ്ടായത്.
തുടർന്ന് യുവതി പൊലീസിൽ പരാതിയുമായെത്തി. ബലാത്സംഗക്കുറ്റം ചുമത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് അറിയിച്ചു. കുറ്റക്കാരനെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സംഭവത്തിൽ സംസ്ഥാന വനിത-ശിശു വികസന മന്ത്രി യശോമാദി താക്കൂർ പറഞ്ഞു. ഐപിസി 354, 376 വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പോലീസ് കേസെടുത്തത്.
https://www.facebook.com/Malayalivartha























