ക്യാബിനറ്റ് മന്ത്രി കമലാ റാണി കൊവിഡ് ബാധിച്ച് മരിച്ചു

ഉത്തർപ്രദേശ് ക്യാബിനറ്റ് മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ മന്ത്രി കമലാ റാണി വരുണാണ് മരിച്ചത്. കഴിഞ്ഞ മാസം 18ന് കൊവിഡ് സ്ഥിരീകരിച്ച മന്ത്രി ലക്നൗവിൽ ചികിത്സയിലായിരുന്നു. 62 വയസായിരുന്നു കമലാ റാണിക്ക്.
ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ നില വഷളായതെന്നും ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ജനസമ്മതിയുള്ള നേതാവും പൊതുപ്രവർത്തകയുമായിരുന്നു കമലാ റാണിയെന്ന് യുപി മുഖ്യമന്ത്രി അനുസ്മരിച്ചു. മന്ത്രിയുടെ മരണത്തിന്റെ പശ്ചാത്തലത്തിൽ അയോധ്യ ക്ഷേത്ര നിർമ്മാണ പ്രവർത്തനം വിലയിരുത്താൻ ഇന്ന് നിശ്ചയിച്ചിരുന്ന യാത്ര മുഖ്യമന്ത്രി മാറ്റിവച്ചു.
കമൽ റാണിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. ജനങ്ങൾക്ക് വേണ്ടി വളരെ ആത്മാർഥമായി സേവനം ചെയ്‌തിരുന്ന മന്ത്രിയായിരുന്നു കമൽ റാണിയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കമൽ റാണിയുടെ മരണത്തെ തുടർന്ന് യോഗി ആദിത്യനാഥ് അയോധ്യ സന്ദർശനം റദ്ദാക്കി. രാമജന്മഭൂമി ക്ഷേത്ര നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് പോകാനിരുന്നത്.
https://www.facebook.com/Malayalivartha























