കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ഉന്തുവണ്ടിയിൽ; ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും ആംബുലൻസ് കിട്ടിയില്ല

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നിരിക്കുകയാണ്. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ നിരക്കും രാജ്യത്ത് ദിനംപ്രതി ഉയരുകയാണ്. അത്തരം ഒരു സാഹചര്യത്തിൽ ഹൃദയഭേതമായ കാഴ്ചകൾക്കും വഴിവയ്ക്കുകയാണ്. അത്തരത്തിൽ ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. തമിഴ്നാട് ഗൂഡല്ലൂരിൽ കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധയുടെ മൃതദേഹം ആംബുലൻസ് കിട്ടാത്തതിനാൽ കൊണ്ടുപോയത് ഉന്തുവണ്ടിയിൽ. വെള്ളിയാഴ്ചയാണ് ഈ സംഭവം നടന്നത്. ഗൂഡല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ മരിച്ച എണ്‍പതുകാരിയുടെ മൃതദേഹം കൊണ്ടുപോകാൻ മണിക്കൂറുകൾ കാത്തുനിന്നിട്ടും ആംബൻസ് കിട്ടിയില്ല എന്നതാണ് ലഭ്യമാകുന്ന വിവരം.
ഇതേതുടർന്ന് ഒടുവിൽ മകൻ മുൻസിപ്പാലിറ്റിയിൽ മാലിന്യം കൊണ്ടുപോകുന്ന ഉന്തുവണ്ടിയിൽ മൃതദേഹം ശ്മശാനത്തിൽ എത്തിക്കുകയാണ് ചെയ്തത്. ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടും ആംബൻസ് കിട്ടാത്തതിനാലാണ് മൃതദേഹം കൊടുത്തയച്ചതെന്നാണ് ആശുപത്രി നൽകുന്ന വിശദീകരണം. എന്നാൽ നേരത്തെ കർണാടകയിലും സമാനമായ സംഭവം നടന്നിരുന്നു.
ഇത്തരത്തിൽ ഭർത്താവിന്റെ മൃതദേഹം ഉന്തുവണ്ടിയിൽ കയറ്റിയാണ് ഭാര്യ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. കൊവിഡ് ബാധ മൂലമാണ് ഇയാൾ മരിച്ചതെന്ന് സംശയമുള്ളതിനാൽ ആരും സഹായിക്കാൻ തയ്യാറായില്ലെന്ന് അന്ന് സ്ത്രീ വ്യക്തമാക്കുകയുണ്ടായി. ഇതേതുടർന്ന് ഇവരും മകനും മാത്രമാണ് മൃതദേഹത്തിനൊപ്പമുണ്ടായിരുന്നത്. കർണാടകത്തിലെ ബലേഗാവിയിലാണ് കണ്ണീരണിയിക്കുന്ന ഈ ദൃശ്യങ്ങൾ നടന്നത്. കൊവിഡ് ബാധിച്ച് മരിച്ചതാണെന്ന സംശയം മൂലം ബന്ധുക്കളാരും തന്നെ ഇവരെ സഹായിക്കാൻ പോലും തയ്യാറായില്ല. ബെലഗാവിയിലെ അഥാനി താലൂക്കിലാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha























