കഷ്ടപാടുകൾക്കിടയിൽ തേടി വന്ന വിജയ തിളക്കം! അറിഞ്ഞിരിക്കണം ഈ 24 കാരനെ

വളരെയധികം കഷ്ടപ്പാടുകളും യാതനകളും നിറഞ്ഞ ജീവിതത്തിനിടെയാണ് മധ്യപ്രദേശില്‍ നിന്നുളള പ്രദീപ് സിങ് എന്ന 24കാരന്‍ സ്വപ്‌നം സാക്ഷാത്കരിച്ചത്. ഏറ്റവും ചെറിയ പ്രായത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാമത് എത്തുന്നവരുടെ കൂട്ടത്തിലാണ് ഇന്‍ഡോര്‍ സ്വദേശിയായ ഈ ചെറുപ്പക്കാരനും ഇടംപിടിച്ചത്. പെട്രോള്‍ പമ്ബ് ജീവനക്കാരന്റെ മകനാണ് പ്രദീപ് സിങ്.
കഷ്ടപാടുകൾക്കിടയിലും മകന്റെ കഴിവിലുളള വിശ്വാസത്തിൽ സ്വന്തം വീട് വില്‍ക്കാൻ പോലും ആ അച്ഛൻ തയാറായി. നിലവില്‍ വാടക വീട്ടിലാണ് പെട്രോള്‍ പമ്ബ് ജീവനക്കാരനും ബിഹാറിലെ ഗോപാല്‍ ഗഞ്ച് സ്വദേശിയുമായ മനോജ് സിങ്ങും കുടുംബവും കഴിയുന്നത്.
1996ലാണ് പ്രദീപ് സിങ്ങ് ജനിച്ചത്. ബികോമില്‍ ബിരുദം എടുത്ത പ്രദീപ് സിങ്ങിന് ചെറുപ്പക്കാലം മുതല്‍ തന്നെ ഐഎഎസ് ഒരു സ്വപ്‌നമായിരുന്നു. കുട്ടിക്കാലത്ത് ഐഎഎസ് എന്താണ് എന്ന് പോലും തനിക്ക് അറിയില്ലായിരുന്നു. മാതാപിതാക്കളില്‍ നിന്ന് കേട്ടറിഞ്ഞ വിവിധ പരീക്ഷകളില്‍ വിജയം കൈവരിച്ച ഉദ്യോഗാര്‍ത്ഥികളുടെ കഥകളാണ് സിവില്‍ സര്‍വീസ് എന്ന ആഗ്രഹം മനസില്‍ പൂവിടാന്‍ ഇടയാക്കിയത്.
സിവില്‍ സര്‍വീസ് പരിശീലനത്തിനായി ഡല്‍ഹിയില്‍ താമസിച്ചാണ് പ്രദീപ് സിങ്ങ് പഠിച്ചത്. പഠനത്തിനും താമസത്തിനുമുളള ചെലവിന് സ്വന്തം വീട് വില്‍ക്കാന്‍ അച്ഛനായ മനോജ് സിങ്ങിന് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. മകനിലും അവന്റെ കഴിവിലും അത്രയ്ക്ക് വിശ്വാസമായിരുന്നു മനോജ് സിങ്ങിന് ഉണ്ടായിരുന്നത്. തുടര്‍ന്ന് വാടകയ്ക്ക് കുടുംബസമ്മേതം മനോജ് സിങ്ങ് താമസിക്കുന്നതിനിടെയാണ് മകനെ കുറിച്ചുളള സന്തോഷ വാര്‍ത്ത അറിയുന്നത് .
നിലവില്‍ ഐആര്‍എസ് ഉദ്യോഗസ്ഥനായ പ്രദീപ് സിങ്ങ് വെളുപ്പിന് എഴുന്നേറ്റാണ് പഠനം ആരംഭിക്കുന്നത്. കോച്ചിങ്ങിനെക്കാള്‍ അധ്വാനത്തിനാണ് പ്രദീപ് സിങ്ങ് പ്രാധാന്യം നൽകിയത്.
https://www.facebook.com/Malayalivartha























