Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

തെളിവുകള്‍ നിരത്തി എന്‍ ഐ എ ...അകത്താവുമെന്നുറപ്പായി... ജലീലിനായി രക്ഷാപ്രവര്‍ത്തനവുമായി ഇരട്ടചങ്കന്‍ പിണറായി

06 AUGUST 2020 11:46 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്തു കേസിനു പിന്നാലെ വിവാദ നായകന്‍ മന്ത്രി കെ ടി ജലീല്‍ ഇപ്പോള്‍ അറസ്റ്റിന്റെ വക്ക് വരെ എത്തി നില്‍ക്കുകയാണ് . മന്ത്രിയുടെ പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല ഇപ്പോള്‍ ചര്‍ച്ച വിഷയമായിരിക്കുന്നത് ,അതിനേക്കാള്‍ ഗൗരവമേറിയ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ പറ്റിയാണ് എന്‍ ഐ എ അന്വേഷിച്ചു വരുന്നത് .കേസിലെ മുഖ്യ പ്രതി റമീസിന്റെ കൈവശമുള്ള തെളിവുകള്‍ പലതും അപര്യാപ്തമാകുന്നതാണ് ജലീലിനുള്‍പ്പടെ ഇപ്പോള്‍ ആശ്വാസം നല്കുന്നതെന്നത് പകലുപോലെ വ്യക്തമാണ് .
മന്ത്രിയുടെ പൂര്‍ണ്ണ അറിവോട് കൂടി നടന്ന പൂര്‍ണ്ണമായ ചട്ടലംഘനം അന്വേഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം എന്‍ ഐ എ യില്‍ നിഷിപ്തമായതിനാല്‍ തന്നെ കേന്ദ്രം എല്ലാവിധ പിന്തുണയും നിഷ്പക്ഷമായ ഈ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ നല്‍കിയിരിക്കുകയാണ് .
കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്വാധീനിക്കാന്‍ ശ്രമിക്കും എന്നത് വളരെ വ്യക്തമായ ഒരു കാര്യം തന്നെയാണ് .അതിനാല്‍ തന്നെ മുഖം നോക്കാതെ നടപടിയെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെ തരണം ചെയ്യാന്‍ ഉള്ള മുന്നൊരുക്കവുമായിട്ട് തന്നെയാണ് എന്‍ ഐ എ എത്തിയിരിക്കുന്നത് .

കേസിന്റെ വിവിധഘട്ടങ്ങളില്‍ മൊഴി മാറ്റിപ്പറഞ്ഞ പ്രതികളെ വീണ്ടും തെളിവെടുപ്പിന് കൊണ്ടുവരുന്നതിനോടൊപ്പം മന്ത്രിയുടെ ഉന്നതതല ബന്ധത്തെക്കൂടി കേന്ദ്രീകരിക്കുമ്പോള്‍ അത് പിണറായിയുടെ ഉറക്കം കെടുത്തുകയാണ് .സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിലേക്കു ) യുഎഇ കോണ്‍സുലേറ്റില്‍നിന്ന് മതഗ്രന്ഥം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ എത്തിയിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു, ഇത് ചട്ടലംഘനം തന്നെയാണെന്നു കണ്ടെത്തുകയും ചെയ്തു . സര്‍ക്കാര്‍ വാഹനത്തിലാണ് പുസ്തകങ്ങള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

കോണ്‍സുലേറ്റില്‍നിന്ന് പായ്ക്കറ്റുകളും കാറും സി ആപ്റ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.സ്ഥാപനത്തിലെത്തുന്ന പാക്കറ്റുകള്‍ പൊട്ടിച്ച ശേഷമാണ് വാഹനത്തില്‍ കയറ്റിയിരുന്നതെന്നും പുസ്തകങ്ങള്‍ സി ആപ്റ്റിലെ ചില ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരുന്നതായും കസ്റ്റംസിനു നേരത്തെ തന്നെ വിവരം ലഭിച്ചു. മന്ത്രി കെ.ടി.ജലീലാണ് സി ആപ്റ്റ് ഭരണസമിതിയുടെ ചെയര്‍മാന്‍. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി സി ആപ്റ്റ് ഉദ്യോഗസ്ഥര്‍ ബന്ധം പുലര്‍ത്തിയത് പ്രോട്ടോകോളിന്റെ ലംഘനമാണെന്ന് നയതന്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
നയതന്ത്രത്തിലെ 'ലക്ഷ്മണ രേഖ' ലംഘിച്ചു എന്നാണ് അവരുടെ പ്രാഥമിക വിലയിരുത്തല്‍.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഒരു തരത്തിലും ബന്ധം സ്ഥാപിക്കാന്‍ പാടില്ല. യുഎഇ എംബസി വഴി വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച ശേഷമാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരുമായുള്ള ഔദ്യോഗിക കാര്യങ്ങള്‍ ചെയ്യേണ്ടത്. സംസ്ഥാന പൊതുഭരണവകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗമാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടത്.ഇതൊന്നും തനിക്ക് ബാധകമല്ല എന്ന തരത്തില്‍ മന്ത്രിസഭയെക്കൂടി പറ്റിച്ചുകൊണ്ടാണ് ഇത്തരം നടപടി കൈകൊണ്ടത്
സി ആപ്റ്റിന്റെ കാര്യത്തില്‍ പ്രോട്ടോകോളുകളെല്ലാം ലംഘിക്കപ്പെട്ടതായാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.

സി ആപ്റ്റിലെ ഉദ്യോഗസ്ഥരുമായി കോണ്‍സുലേറ്റിലെ ജീവനക്കാര്‍ വ്യക്തിബന്ധം പുലര്‍ത്തുകയും സ്ഥാപനത്തില്‍ നിരവധി തവണ സന്ദര്‍ശനം നടത്തുകയും ചെയ്തു. കോണ്‍സുലേറ്റിലെ ഔദ്യോഗിക വാഹനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയിരുന്നത്. സന്ദര്‍ശനത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്.മൂവാറ്റുപുഴയുള്‍പ്പടെ കേന്ദ്രീകരിച്ചന് ഇതിന്റെ തുടരന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നതു .കേസിലെ പ്രതികള്‍ക്ക് കസ്റ്റംസില്‍ നിന്നും തുടരെ സഹായം ലഭ്യമാകരുന്നതായും ഇപ്പോള്‍ സൂചനയുണ്ട് .അതിനാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ പോലും സംശയിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ് .പല പ്രതികള്‍ക്കും ഭീകരവാദികളുമായി വരെ പരോക്ഷമായ ബന്ധം ഉണ്ടാകാനുമായുള്ള സാദ്ധ്യത തള്ളിക്കളയാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് നിരവധി വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി  (8 minutes ago)

അമ്മയെയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (12 minutes ago)

പ്ലസ് ടു വിദ്യാര്‍ഥികളെ അധ്യാപകനും സുഹൃത്തുക്കളും ക്രൂരമായി മര്‍ദിച്ചതായി പരാതി  (17 minutes ago)

കാറിൽ ചാക്കിനുള്ളിലായിരുന്നു മൃതദേഹം  (2 hours ago)

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം...  (2 hours ago)

ബേബി ജോണിന്റെ മകനും ആർഎസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന്റെ ജ്യേഷ്‌ഠ സഹോദരനുമായ ഷാജി ബേബി ജോൺ നിര്യാതനായി  (3 hours ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (3 hours ago)

ക്രിസ്മസ് അവധിക്കുശേഷം പരിഗണിക്കാനായി കോടതി ഹർജി മാറ്റി....  (3 hours ago)

രാഹുലിന് പൂങ്കുഴലിയുടെ മുന്നറിയിപ്പ്...!പത്തനംതിട്ട വിട്ടുപോകരുത്ത്...!കാവലിരിക്കുന്ന SIT-ക്ക് രാഹുലിന്റെ വക കട്ടൻ  (3 hours ago)

വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി..  (4 hours ago)

ബസ് പൂർണമായും കത്തി നശിച്ചു  (4 hours ago)

ദിലീപ് സന്നിധാനത്ത്.  (4 hours ago)

അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം  (4 hours ago)

ഡോളറിനെതിരെ രൂപയുടെ മുല്യത്തിൽ  (4 hours ago)

ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി....  (5 hours ago)

Malayali Vartha Recommends