Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

തെളിവുകള്‍ നിരത്തി എന്‍ ഐ എ ...അകത്താവുമെന്നുറപ്പായി... ജലീലിനായി രക്ഷാപ്രവര്‍ത്തനവുമായി ഇരട്ടചങ്കന്‍ പിണറായി

06 AUGUST 2020 11:46 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്തു കേസിനു പിന്നാലെ വിവാദ നായകന്‍ മന്ത്രി കെ ടി ജലീല്‍ ഇപ്പോള്‍ അറസ്റ്റിന്റെ വക്ക് വരെ എത്തി നില്‍ക്കുകയാണ് . മന്ത്രിയുടെ പ്രോട്ടോക്കോള്‍ ലംഘനം മാത്രമല്ല ഇപ്പോള്‍ ചര്‍ച്ച വിഷയമായിരിക്കുന്നത് ,അതിനേക്കാള്‍ ഗൗരവമേറിയ രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ടവരുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ പറ്റിയാണ് എന്‍ ഐ എ അന്വേഷിച്ചു വരുന്നത് .കേസിലെ മുഖ്യ പ്രതി റമീസിന്റെ കൈവശമുള്ള തെളിവുകള്‍ പലതും അപര്യാപ്തമാകുന്നതാണ് ജലീലിനുള്‍പ്പടെ ഇപ്പോള്‍ ആശ്വാസം നല്കുന്നതെന്നത് പകലുപോലെ വ്യക്തമാണ് .
മന്ത്രിയുടെ പൂര്‍ണ്ണ അറിവോട് കൂടി നടന്ന പൂര്‍ണ്ണമായ ചട്ടലംഘനം അന്വേഷിക്കേണ്ടതിന്റെ ഉത്തരവാദിത്തം എന്‍ ഐ എ യില്‍ നിഷിപ്തമായതിനാല്‍ തന്നെ കേന്ദ്രം എല്ലാവിധ പിന്തുണയും നിഷ്പക്ഷമായ ഈ അന്വേഷണം പൂര്‍ത്തീകരിക്കാന്‍ നല്‍കിയിരിക്കുകയാണ് .
കേസ് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ സ്വാധീനിക്കാന്‍ ശ്രമിക്കും എന്നത് വളരെ വ്യക്തമായ ഒരു കാര്യം തന്നെയാണ് .അതിനാല്‍ തന്നെ മുഖം നോക്കാതെ നടപടിയെടുക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ഭവിഷത്തുകളെ തരണം ചെയ്യാന്‍ ഉള്ള മുന്നൊരുക്കവുമായിട്ട് തന്നെയാണ് എന്‍ ഐ എ എത്തിയിരിക്കുന്നത് .

കേസിന്റെ വിവിധഘട്ടങ്ങളില്‍ മൊഴി മാറ്റിപ്പറഞ്ഞ പ്രതികളെ വീണ്ടും തെളിവെടുപ്പിന് കൊണ്ടുവരുന്നതിനോടൊപ്പം മന്ത്രിയുടെ ഉന്നതതല ബന്ധത്തെക്കൂടി കേന്ദ്രീകരിക്കുമ്പോള്‍ അത് പിണറായിയുടെ ഉറക്കം കെടുത്തുകയാണ് .സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്റ്റിലേക്കു ) യുഎഇ കോണ്‍സുലേറ്റില്‍നിന്ന് മതഗ്രന്ഥം ഉള്‍പ്പെടെയുള്ള പുസ്തകങ്ങള്‍ എത്തിയിരുന്നതായി കസ്റ്റംസ് സ്ഥിരീകരിച്ചു, ഇത് ചട്ടലംഘനം തന്നെയാണെന്നു കണ്ടെത്തുകയും ചെയ്തു . സര്‍ക്കാര്‍ വാഹനത്തിലാണ് പുസ്തകങ്ങള്‍ കേരളത്തിന്റെ വിവിധ സ്ഥലങ്ങളിലെത്തിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

കോണ്‍സുലേറ്റില്‍നിന്ന് പായ്ക്കറ്റുകളും കാറും സി ആപ്റ്റ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും.സ്ഥാപനത്തിലെത്തുന്ന പാക്കറ്റുകള്‍ പൊട്ടിച്ച ശേഷമാണ് വാഹനത്തില്‍ കയറ്റിയിരുന്നതെന്നും പുസ്തകങ്ങള്‍ സി ആപ്റ്റിലെ ചില ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചിരുന്നതായും കസ്റ്റംസിനു നേരത്തെ തന്നെ വിവരം ലഭിച്ചു. മന്ത്രി കെ.ടി.ജലീലാണ് സി ആപ്റ്റ് ഭരണസമിതിയുടെ ചെയര്‍മാന്‍. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി സി ആപ്റ്റ് ഉദ്യോഗസ്ഥര്‍ ബന്ധം പുലര്‍ത്തിയത് പ്രോട്ടോകോളിന്റെ ലംഘനമാണെന്ന് നയതന്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
നയതന്ത്രത്തിലെ 'ലക്ഷ്മണ രേഖ' ലംഘിച്ചു എന്നാണ് അവരുടെ പ്രാഥമിക വിലയിരുത്തല്‍.

കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഒരു തരത്തിലും ബന്ധം സ്ഥാപിക്കാന്‍ പാടില്ല. യുഎഇ എംബസി വഴി വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ച ശേഷമാണ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ സംസ്ഥാന സര്‍ക്കാരുമായുള്ള ഔദ്യോഗിക കാര്യങ്ങള്‍ ചെയ്യേണ്ടത്. സംസ്ഥാന പൊതുഭരണവകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗമാണ് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടത്.ഇതൊന്നും തനിക്ക് ബാധകമല്ല എന്ന തരത്തില്‍ മന്ത്രിസഭയെക്കൂടി പറ്റിച്ചുകൊണ്ടാണ് ഇത്തരം നടപടി കൈകൊണ്ടത്
സി ആപ്റ്റിന്റെ കാര്യത്തില്‍ പ്രോട്ടോകോളുകളെല്ലാം ലംഘിക്കപ്പെട്ടതായാണ് നയതന്ത്ര ഉദ്യോഗസ്ഥര്‍ പറയുന്നത്.

സി ആപ്റ്റിലെ ഉദ്യോഗസ്ഥരുമായി കോണ്‍സുലേറ്റിലെ ജീവനക്കാര്‍ വ്യക്തിബന്ധം പുലര്‍ത്തുകയും സ്ഥാപനത്തില്‍ നിരവധി തവണ സന്ദര്‍ശനം നടത്തുകയും ചെയ്തു. കോണ്‍സുലേറ്റിലെ ഔദ്യോഗിക വാഹനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ എത്തിയിരുന്നത്. സന്ദര്‍ശനത്തിനു പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് കസ്റ്റംസ് പരിശോധിക്കുകയാണ്.മൂവാറ്റുപുഴയുള്‍പ്പടെ കേന്ദ്രീകരിച്ചന് ഇതിന്റെ തുടരന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നതു .കേസിലെ പ്രതികള്‍ക്ക് കസ്റ്റംസില്‍ നിന്നും തുടരെ സഹായം ലഭ്യമാകരുന്നതായും ഇപ്പോള്‍ സൂചനയുണ്ട് .അതിനാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരെ പോലും സംശയിക്കേണ്ട സാഹചര്യം വന്നിരിക്കുകയാണ് .പല പ്രതികള്‍ക്കും ഭീകരവാദികളുമായി വരെ പരോക്ഷമായ ബന്ധം ഉണ്ടാകാനുമായുള്ള സാദ്ധ്യത തള്ളിക്കളയാന്‍ പറ്റാത്ത സാഹചര്യമാണ് ഉള്ളത് .

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (9 minutes ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (19 minutes ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (1 hour ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (2 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (3 hours ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (3 hours ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (3 hours ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (3 hours ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (4 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (4 hours ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (4 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (4 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (5 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (5 hours ago)

Malayali Vartha Recommends