Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....

റാലിക്കിടെ കര്‍ഷകന്റെ ആത്മഹത്യ: കര്‍ഷകനെ പ്രകോപിപ്പിച്ച് മരത്തില്‍ കയറ്റിയതെന്ന് സൂചന, മോഡിക്കെതിരെയും കേജ്‌രിവാളിനെതിരെയും കേസെടുക്കണമെന്ന് കോണ്‍ഗ്രസ്

23 APRIL 2015 10:10 AM IST
മലയാളി വാര്‍ത്ത.

ആം ആദ്മി പാര്‍ട്ടി ഭൂമിയേറ്റെടുക്കല്‍ ഭേദഗതിക്കെതിരെ നടത്തിയ റാലിക്കിടെ ഇന്നലെയാണ് ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്‌. എന്നാല്‍, ആ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണങ്ങള്‍. കര്‍ഷകനെ പ്രകോപിപ്പിച്ച് മരത്തില്‍ കയറ്റിയതാണെന്നാണ് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കര്‍ഷകന്‍ ആത്മഹത്യ ചെയ്തിട്ടും അതിനെ കുറിച്ച് യാതൊന്നും ചിന്തിക്കാതെ ആം ആദ്മി പ്രവര്‍ത്തകര്‍ റാലി തുടരുകയാണ് ചെയ്തത്‌. ജന്തര്‍മന്തറിലെ അതീവ സുരക്ഷാ മേഖലയില്‍ നൂറുകണക്കിനു പൊലീസുകാരുടെയും ആയിരക്കണക്കിനു കര്‍ഷകരുടെയും കണ്‍മുന്നില്‍ വച്ചാണ് ഈ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചത്. രാജസ്ഥാനിലെ ദൗസ സ്വദേശി ഗജേന്ദ്ര സിങ്ങ് എന്ന കര്‍ഷകനാണ് ആത്മഹത്യ ചെയ്തത്‌. ആം ആദ്മിയ്ക്കും ബിജെപിയ്ക്കും ഈ മരണത്തില്‍ പങ്കുണ്ടെന്നാണ് പലരും ഉന്നയിക്കുന്ന പ്രധാന ആരോപണവും.

ഈ കര്‍ഷകന്റെ ആത്മഹത്യ ആം ആദ്മി പാര്‍ട്ടിയെ കുരുക്കിലാക്കിയിരിക്കുകയാണ് ഇപ്പോള്‍. ഗജേന്ദ്ര സിങ് ആത്മഹത്യ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. റാലിക്കിടെ ചിലര്‍ പ്രകോപിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും പരാതി ഉയരുന്നുണ്ട്. ഇതിനെ കുറിച്ചും അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍, ഗജേന്ദ്ര സിങ്ങിനെ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടും ആം ആദ്മി റാലി ഉപേക്ഷിക്കാന്‍ തയാറാകാത്തതിന് കാരണമെന്താണെന്നും പോലീസ് ചോദിക്കുന്നു. റാലി പതിനൊന്ന് മണിക്ക് തുടങ്ങിയപ്പോള്‍ തന്നെ ഈ കര്‍ഷകന്‍ മരത്തിന്റെ മുകളിലുണ്ടായിരുന്നു. സ്ഥിരമായി എന്ത് പരിപാടി ഉണ്ടായാലും റാലി വീക്ഷിക്കാനാണ് ഇയാള്‍ മരത്തിന്റെ മുകളില്‍ കയറാറുള്ളത്.
അത് കൊണ്ട് തന്നെ ആരും ഇത് ശ്രദ്ധിച്ചിരുന്നില്ല. ഇടയ്ക്കു ഗജേന്ദ്ര സിങ് തോര്‍ത്ത് കഴുത്തില്‍ മുറുക്കിയതോടെയാണ് ആളുകള്‍ക്ക് കാര്യം മനസിലായത്. ഗജേന്ദ്രയോടു താഴെയിറങ്ങാന്‍ എഎപി നേതാവ് അശുതോഷ് പ്രസംഗത്തിനിടെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അയാള്‍ താഴേയ്ക്ക് ചാടിയത്.

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയാണ് ചെയ്തത്. കഴിഞ്ഞ മാസമുണ്ടായ പേമാരിയില്‍ കൃഷി നശിച്ച കര്‍ഷകനാണ് താനെന്ന് ഗജേന്ദ്രയുടെ പോക്കറ്റില്‍നിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഗജേന്ദ്രയുടെ കുടുംബത്തിന്റെ വിവരമറിയാന്‍ തഹസില്‍ദാറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ദൗസ കളക്ടര്‍ കൃഷ്ണ ചന്ദ്ര ശര്‍മ പറഞ്ഞു.


രാജസ്ഥാന്റെ മറ്റു ഭാഗങ്ങളിലുണ്ടായത്ര കാര്‍ഷിക നാശം ഗജേന്ദ്രയ്ക്ക് നേരിടേണ്ടിവന്നിട്ടില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ഗജേന്ദ്രയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിന്റെ നിരാശയും ഈ കര്‍ഷകനുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ഹോട്ടലുകളില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് രാജസ്ഥാന്‍ തലപ്പാവുകള്‍ അണിയിക്കുന്നതില്‍ മിടുക്കനായിരുന്നു ഗജേന്ദ്ര. ആ രീതിയിലും ഈ കര്‍ഷകന്‍ വരുമാനമുണ്ടാക്കിയിരുന്നു.മൂന്ന് മക്കളാണ് ഗജേന്ദ്രയ്ക്കുള്ളത്.


എന്നാല്‍, ഈ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെയും ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കോണ്‍ഗ്രസ് വക്താവ് സത്യവ്രത് ചതുര്‍വേദി ആവശ്യപ്പെട്ടിട്ടുണ്ട്. കര്‍ഷകന്റെ ആത്മഹത്യ തടയാന്‍ എ.എ.പിയും പൊലീസും നടപടി സ്വീകരിക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പറഞ്ഞു.

സംഭവം അറിഞ്ഞ് കര്‍ഷകനെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് എത്തിയതായിരുന്നു മാക്കന്‍.കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ആശുപത്രി സന്ദര്‍ശിച്ചു. കര്‍ഷകന്റെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (50 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (1 hour ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (1 hour ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (2 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (2 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (2 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (2 hours ago)

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ  (2 hours ago)

തെലങ്കാനയിൽ യുവദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ...  (3 hours ago)

.​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്  (3 hours ago)

നേമത്തെ വികസനം പ്രധാനമന്ത്രിക്ക് നേരിൽ കാണാനാകും; നരേന്ദ്രമോദിജിയെ നേമം മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്ത് വി ശിവൻകുട്ടി  (3 hours ago)

5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; ഭൂമിക്കടിയിൽ ഏകദേശം 177 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനമുണ്ടായത്  (3 hours ago)

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലെ മൂന്നാറിൽ...  (3 hours ago)

പ്രവാസി യുവാവ് ഒമാനിൽ നിര്യാതനായി....  (3 hours ago)

​ഗർഭിണിയായ യുവതിയെയും രണ്ട് പെൺമക്കളെയും നീന്തൽക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം... കൊലപാതകമെന്ന് പരാതി...  (4 hours ago)

Malayali Vartha Recommends