ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..

ചന്ദ്രനിലേക്കുള്ള യാത്രയ്ക്കിടെ ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ. 53 വർഷങ്ങൾക്ക് ശേഷമാണ് ഭൂമിയുടെ ഇത്തരത്തിലുള്ള ഒരു ചിത്രം പുറത്തുവരുന്നത്. അപ്പോളോ 17 ദൗത്യത്തിനിടെ ഹാരിസൺ ഷ്മിറ്റ് ആണ് ഭൂമിയുടെ ചിത്രം ആദ്യമായി പകർത്തിയത്. ബ്ലൂ മാർബിൾ എന്നറിയപ്പെടുന്ന ആ ചിത്രം ചരിത്ര പ്രസിദ്ധമാണ്.നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കുതിച്ചുയർന്നത്. എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര.
മിഷൻ കമാൻഡർ നാസയുടെ റെയ്ഡ് വൈസ്മാൻ, മിഷൻ പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റുകളായ നാസയുടെ ക്രിസ്റ്റീന കോച്ച്, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറെമി ഹാൻസൻ എന്നിവരാണ് ആ പേടകത്തിലുള്ളത്.ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം. “നമ്മുടെ ബഹിരാകാശ സഞ്ചാരികൾ ചന്ദ്രനിലേക്ക് യാത്ര ചെയ്യുമ്പോൾ നാമെല്ലാവരും ഒത്തുചേർന്ന് ആ കാഴ്ച കാണുകയാണ്” എന്ന് ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് നാസ കുറിച്ചു. അപ്പോളോ ദൗത്യങ്ങളുടെ കാലത്തെ ചിത്രങ്ങളെ അപേക്ഷിച്ച് അത്യാധുനിക ക്യാമറകൾ ഉപയോഗിച്ച് പകർത്തിയ
ഈ ദൃശ്യങ്ങൾ ഗ്രഹത്തിന്റെ ഉപരിതലത്തിലെഓരോ സൂക്ഷ്മതയും കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്.അപ്പോളോ ദൗത്യങ്ങളിൽ നിന്ന് ആർട്ടെമിസിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന് ഇത്തരത്തിലുള്ള ഉയർന്ന ഗുണമേന്മയുള്ള ദൃശ്യങ്ങളാണ്. ചന്ദ്രന്റെ ഭ്രമണപഥത്തിലും ഉപരിതലത്തിലും എത്തുമ്പോൾ ഇതിലും മികച്ച ചിത്രങ്ങളും വീഡിയോകളും ലഭ്യമാകുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. മനുഷ്യരാശിയുടെ ബഹിരാകാശ പര്യവേക്ഷണത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുന്ന ഈ ദൃശ്യങ്ങൾ ഇതിനോടകം തന്നെ ലോകമെമ്പാടും തരംഗമായിക്കഴിഞ്ഞു.
അപ്പോളോ ദൗത്യങ്ങളിൽനിന്ന് വ്യത്യസ്തമായി ഉയർന്ന ഗുണമേന്മയുള്ള ചിത്രങ്ങളാണ് ആർട്ടെമിസ് ദൗത്യത്തിലൂടെ പുറത്തുവരുന്നത്. അപ്പോളോ ദൗത്യത്തിൽനിന്ന് ആർട്ടെമിസിനെ വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണ്; ചന്ദ്രന്റെ ഉയർന്ന ഗുണമേന്മയുള്ള ബഹിരാകാശ ദൃശ്യങ്ങൾ പകർത്താൻ ആർട്ടെമിസ് 2 ദൗത്യസംഘങ്ങൾക്ക് സാധിക്കും. ചന്ദ്രനിൽ ഇറങ്ങിയാലും കൂടുതൽ മികവുറ്റ ചിത്രങ്ങൾ പ്രതീക്ഷിക്കാം.54 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര തിരിച്ചത്. നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയർന്നത്. എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് യാത്ര.
https://www.facebook.com/Malayalivartha


























