യുഎൻ പൊതുസഭയിൽ ഇമ്രാൻ ഖാൻറെ ഇരട്ടത്താപ്പ്; അപ്രതീക്ഷിത തിരിച്ചടി നൽകി ഇന്ത്യ; നാടകീയമായ രംഗങ്ങൾ അരങ്ങേറിയത് കശ്മീർ വിഷയത്തെ ചൊല്ലി
യുഎൻ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രംഗങ്ങളായിരുന്നു അരങ്ങേറിയത്. 75-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് ഇമ്രാൻഖാൻ പ്രസംഗിക്കുന്നതിനിടെ യുഎന്‍ പൊതുസഭയില്‍ ഇന്ത്യയുടെ അപ്രതീക്ഷിത പ്രതിഷേധം. കശ്മീർ വിഷയം സഭയിൽ ഉന്നയിച്ചു, മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിക്കുകയും ചെയ്തു ഇതോടെ ഇന്ത്യൻ പ്രതിനിധി മിജിറ്റോ വിനിറ്റോ സമ്മേളനം ബഹിഷ്കരിച്ചു ഇറങ്ങി പോകുകയായിരുന്നു . പാക്കിസ്ഥാന് തക്കതായ മറുപടി നല്‍കുമെന്ന് യുഎന്നിലെ സ്ഥിരം പ്രതിനിധി ടി.എസ്.തിരുമൂര്‍ത്തി പ്രതികരിക്കു കയും ചെയ്തു . ചര്‍ച്ചയ്ക്ക് ഇന്ന് നരേന്ദ്രമോദി മറുപടി പറയും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം ആറുമണിക്കാണ്.പാക്ക് പ്രസിഡന്റിന്റെ വില കുറഞ്ഞ നയതന്ത്ര പ്രസ്താവനയ്ക്കും ഇന്ത്യയ്ക്കെതിരെയുള്ള യുദ്ധസന്നാഹത്തിനും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം തുടങ്ങിയവയ്ക്കും ശക്തമായ തിരിച്ചടിക്കായി സജ്ജമായിരിക്കാനും ടി.എസ്.തിരുമൂര്‍ത്തി ട്വീറ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് യുഎന്‍ പൊതുസഭ ചര്‍ച്ച തുടങ്ങിയത്. ഇത്തവണ ഓണ്‍ലൈന്‍ വഴിയാണ് രാഷ്ട്ര നേതാക്കള്‍ പങ്കെടുക. വെള്ളിയാഴ്ചയായിരുന്നു ഇമ്രാൻഖാന്റെ പ്രസംഗം.
നേരത്തെ ഷാങ്ഹായ് ഓർഗനൈസേഷന്‍റെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തില്‍ നിന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഇറങ്ങിപ്പോയിരുന്നു . ഇന്ത്യയുടെ പ്രദേശങ്ങള്‍ പാകിസ്താന്റേതാക്കി ചിത്രീകരിച്ചുള്ള മാപ്പ് പാകിസ്താന്‍ പ്രതിനിധി യോഗത്തില്‍ പ്രദര്‍ശിപ്പിച്ചതിനെത്തുടര്‍ന്നാണ് ഇന്ത്യ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിയത്. റഷ്യയുടെ അധ്യക്ഷതയിലായിരുന്നു യോഗം നടന്നത് . യോഗത്തിനിടെ പാക് പ്രതിനിധി എത്തിച്ച ഭൂപടം കണ്ടപ്പോൾതന്നെ അജിത് ഡോവൽ എതിർപ്പ് ഉന്നയിക്കുകയും ചെയ്തു . എന്നാൽ മാപ്പ് നീക്കംചെയ്യാൻ പാകിസ്താൻ പക്ഷം വിസമ്മതിച്ചു. അപ്പോള്‍ അംഗരാജ്യങ്ങൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം അറിയിച്ച ശേഷം ആതിഥേയരായ റഷ്യയുമായി കൂടിയാലോചിച്ച് അജിത് ഡോവൽ യോഗത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.''യോഗത്തില്‍ പാകിസ്ഥാന്റെ പ്രകോപനപരമായ നടപടിയെ മോസ്‌കോ പിന്തുണയ്ക്കുന്നില്ലെന്നും, എസ്സിഒ യോഗത്തിലെ ഇന്ത്യയുടെ പങ്കാളിത്തത്തെ ഇത് ബാധിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും റഷ്യന്‍ ഫെഡറേഷന്റെ ദേശീയ സുരക്ഷാ സമിതി സെക്രട്ടറി നിക്കോളായ് പത്രുഷെവ് പ്രതികരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവ വികാസങ്ങൾ അരങ്ങേറിയിരിക്കുന്നതു.
https://www.facebook.com/Malayalivartha