ഉച്ചാരണം ശരിയല്ലെന്ന് പറഞ്ഞ് ബോളിവുഡ് ആട്ടിപ്പായിച്ചു; പിന്നീട് അതേ ബോളിവുഡിൾ വിസ്‌മയങ്ങൾ തീർത്തു; എസ് പി ബി മലർത്തിയടിച്ച് പ്രതികാരം വീട്ടിയത് ഇങ്ങനെ
ഗായകൻ എസ് പി ബി ക്ക് സംഗീതലോകത്തിന്റെ യാത്രാമൊഴി...... പൂർണ ഔദ്യോഗിക ബഹുമതികളോടെ ഭൗതിക ശരീരം സംസ്കരിച്ചു കഴിഞ്ഞു. സംസ്കാരചടങ്ങുകൾ ചെന്നൈയിൽ നടന്നു....റെഡ്ഹിൽസ് താമരപ്പാക്കത്തെ ഫാം ഹൗസിലായിരുന്നു ചടങ്ങുകൾ നടന്നത്. അപമാനങ്ങളെയും തഴയലുകളെയും എങ്ങനെ ജീവിതത്തിൽ ചവിട്ടുപടി ആക്കാമെന്ന ജീവിത പാഠത്തിന് ഉത്തമ ഉദാഹരണമാണ് എസ് പി ബി... അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വലിയ സംഭവം പരിശോധിച്ചാൽ ആ രഹസ്യം മനസ്സിലാക്കാൻ സാധിക്കും.. തഴയലുകളും അപമാനങ്ങളും കുത്തുവാക്കുകളും മാറ്റി നിർത്തലുകളും പലരും ജീവിതത്തിലൂടെ കടന്നു പോകുമ്പോൾ പല ഘട്ടങ്ങളിൽ നേരിട്ടിട്ട് ഉള്ളതാണ്.. ചില അപമാനങ്ങളും തടയലും കുത്തുവാക്കുകളും നമ്മെ വളർത്തും പക്ഷേ ചിലതാകട്ടെ നമ്മളെ തളർത്തിക്കളയുകയും ചെയ്യും.എന്നാൽ എസ് പി ബി എ സംബന്ധിച്ച് മറിച്ചായിരുന്നു അപമാന വാക്കുകളും ശൈലികളും കുറ്റപ്പെടുത്തലുകളും എല്ലാം വളർച്ചയിലേക്കുള്ള ചവിട്ടുപടി ആയിട്ടായിരുന്നു എസ്പി കണ്ടത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു സംഭവം ഇങ്ങനെ;
ദക്ഷിണേന്ത്യൻ ഗായകർ എത്ര മിടുക്കരായാലും അവരെ തിരസ്കരിക്കുന്ന സമ്പ്രദായമാണു ബോളിവുഡിനുള്ളത്. സാക്ഷാൽ യേശുദാസ് പോലും ഈ അദൃശ്യവിലക്ക് നേരിട്ടിട്ടുണ്ട്. അവിടെയാണ് എസ്പിബി വേറിട്ടു നിൽക്കുന്നത്. ഒരുപക്ഷേ, ബോളിവുഡ് വിലക്കുകളൊന്നും വിലപ്പോകാതിരുന്ന ഏക ദക്ഷിണേന്ത്യൻ ഗായകൻ. കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള ഏതു ചായക്കടയിൽ വച്ചും ഈ ശബ്ദം നിങ്ങളെ തൊട്ടേക്കാം. മേ ഷായർ തോ നഹിം... എന്ന സൂപ്പർ ഹിറ്റുമായി വന്ന ശൈലേന്ദ്ര സിങ്ങിനെ പോലും ഒതുക്കിയ നാടാണ് ഹിന്ദി. ഹം തും എക് കമ്‌രേ മേ ബന്ദ് ഹോ.... എന്ന സർവകാല ഹിറ്റ് ലതാ മങ്കേഷ്കർക്കൊപ്പം സൃഷ്ടിച്ച അദ്ദേഹത്തിനുപോലും അവിടെ പിടിച്ചു നിൽക്കാനായില്ല. ഗോരി തേരാ ഗാവ് ബഡാ പ്യാരായിൽ ഹിന്ദിയിൽനിന്നു ദേശീയ പുരസ്കാരം നേടിയ യേശുദാസിനും ശുഭകരമായിരുന്നില്ല അവിടെ കാര്യങ്ങൾ.
എസ്പിബിയുടെയും ബോളിവുഡിലെ തുടക്കം ശുഭകരമായിരുന്നില്ല. ഹിന്ദി ഉച്ചാരണം ശരിയല്ലെന്നുപറഞ്ഞ് പ്രശസ്ത സംഗീത സംവിധായകർതന്നെ അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു. എന്നാൽ ആ അപമാനത്തിൽ അദ്ദേഹം തളർന്നു പോയില്ല,ലക്ഷ്മികാന്ത്–പ്യാരേലാൽ സംഗീതം നൽകിയ ‘ഏക് ദൂജേ കേലിയേ’യിലൂടെ ഹിന്ദിയിൽ അശ്വമേഥം അദ്ദേഹം നടത്തി . മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും (1981) ഈ ദക്ഷിണേന്ത്യക്കാരൻ സ്വന്തമാക്കി പ്രതികാരം വീട്ടി. നമ്മുടെ ജീവിതത്തിലെ പല സന്ദർഭങ്ങളിലും അദ്ദേഹത്തിന്റെ ഇത്തരത്തിലുള്ള ഒരു മനോഭാവം കൈമുതലാക്കി വച്ചിരുന്നാൽ പല അപമാനങ്ങൾക്കും മുകളിലൂടെ ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയരാൻ നമുക്ക് സാധിക്കും എന്ന സത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ് ഈ ജീവിതാനുഭവം.. പിന്നീട് ഹിന്ദിയിൽ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ‘സാജൻ’ എന്ന സൂപ്പർ ഹിറ്റ് വിജയത്തിലെ നിർണായക ശബ്ദമായി ഇദ്ദേഹം മാറി കഴിഞ്ഞിരുന്നു . തുംസേ മിൽനേ കി തമന്നാ ഹേ, പ്യാർ കാ ഇരാദാ ഹേ.... ദേഖാ ഹേ പഹലി ബാർ........സാജന് കി ആഖോം മേ പ്യാർ.... എന്നു തുടങ്ങി ഇന്ത്യൻ കാമുകിമാരുടെ ഉറക്കം കെടുത്തിയ ശബ്ദമായിരുന്നു അദ്ദേഹത്തിന്റെത് .. പിന്നീടിങ്ങോട്ട് ഷാരൂഖ് ഖാന്റെ ‘ചെന്നൈ എക്സ്പ്രസി’ന്റെ ‘‘നികൽ ന ജായേ...’’ എന്ന ടൈറ്റിൽ സോങ് വരെ അദ്ദേഹം പാടി തിമിർത്തു . ഒടുവിലെ യാത്രക്കായി അദ്ദേഹം പോയി കഴിഞ്ഞു .
https://www.facebook.com/Malayalivartha