1962-ലും 15 മിനിറ്റ് കൊണ്ട് ചൈനയെ ഓടിക്കാമായിരുന്നു; നിമിഷ നേരം കൊണ്ട് ചൈനയെ തുരത്താനുള്ള ഫോര്‍മുല അന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ത്യ യുദ്ധത്തില്‍ പരാജയപ്പെടില്ലായിരുന്നു; രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയുമായി അമിത് ഷാ
കോണ്‍ഗ്രസാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍, വെറും 15 മിനിറ്റ് കൊണ്ട് ചൈനയെ തുരത്തിയേനെയെന്ന രാഹുല്‍ ഗാന്ധി പ്രസ്താവന നടത്തിയിരുന്നു . ഇതിന് ചുട്ടമറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 1962-ലും 15 മിനിറ്റ് കൊണ്ട് ചൈനയെ ഓടിക്കാമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധിയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു . രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടു കൊണ്ടായിരുന്നു അമിത്ഷായുടെ രൂക്ഷമായ പരിഹാസം ഉയർന്ന് വന്നത് . നിമിഷ നേരം കൊണ്ട് ചൈനയെ തുരത്താനുള്ള ഫോര്‍മുല അന്ന് ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ത്യ യുദ്ധത്തില്‍ പരാജയപ്പെടില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. മഹാനായ അപ്പൂപ്പന്‍ ഇന്ത്യ ഭരിച്ചിരുന്നപ്പോള്‍ ചൈനയുമായി നടന്ന യുദ്ധത്തില്‍ ഇന്ത്യയ്ക്ക് നഷ്ടമായത് ഹെക്ടര്‍ കണക്കിന് ഭൂമിയാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസാണ് ഇന്ത്യ ഭരിച്ചിരുന്നതെങ്കില്‍, വെറും 15 മിനിറ്റ് കൊണ്ട് ചൈനയെ തുരത്തിയേനെയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്ക് മറുപടിയായാണ് അമിത് ഷായുടെ ഈ പരാമര്‍ശങ്ങൾ എല്ലാം തന്നെ .
ഒക്ടോബര്‍ ഏഴാം തീയതിയായിരുന്നു രാഹുല്‍ ഗാന്ധി ഈ പ്രസ്താവന നടത്തിയത് .അതിനുള്ള മറുപടിയാണ് അദ്ദേഹം ഇപ്പോൾ നൽകിയിരിക്കുന്നത് . മാത്രമല്ല , ജൂണ്‍ 15ന് ലഡാക്കിലെ ഗാല്‍വാന്‍ മേഖലയില്‍ നടന്ന സംഘര്‍ഷത്തില്‍ ചൈനയുടെ പട്ടാളക്കാരെ തുരത്തിയ ബീഹാര്‍ റെജിമെന്റിലെ സൈനികരെ അമിത്ഷാ അഭിനന്ദിക്കുകയും ചെയ്തു . ചുരുങ്ങിയ പക്ഷം, തങ്ങളുടെ ഭരണകാലത്ത് അതിക്രമിച്ച് കടന്ന് ചൈനീസ് സൈനികരെ അടിച്ചോടിക്കാനെങ്കിലും തങ്ങള്‍ക്ക് സാധിച്ചുവെന്ന് അമിത്ഷാ വ്യക്തമാക്കി. ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത് കോൺഗ്രസ് ആയിരുന്നെങ്കിൽ, വെറും 15 മിനിറ്റ് കൊണ്ട് അതിർത്തിയിൽ നുഴഞ്ഞു കയറുന്ന ചൈനീസ് സേനയെ തുരത്തിയേനെയെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത് .
മുൻ കോൺഗ്രസ് അധ്യക്ഷന്റെ പ്രസ്താവന സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് വഴി വച്ചിരുന്നു. . കോൺഗ്രസ്സ് യുവനേതാവിനു ചരിത്രം അറിയില്ല എന്നും സെൽഫ് ഗോൾ അടിക്കുകയാണ് എന്നുമാണ് സോഷ്യൽ മീഡിയ ആക്ഷേപിച്ചത് .1962-ലെ നെഹ്റുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചുണ്ടായ ഇന്ത്യ ചൈന യുദ്ധം അക്‌സായ് ചിൻ മേഖല ചൈന പിടിച്ചടക്കാൻ കാരണമായിരുന്നു.38,000 ചതുരശ്ര കിലോമീറ്റർ, അതായത് ഏതാണ്ട് കേരളത്തിന്റെ വലുപ്പമുള്ള ലഡാക്കിലെ ഭൂപ്രദേശമാണ് അക്സായ് ചിൻ. ചൈന ഇങ്ങോട്ടു കയറി ആക്രമിക്കുമെന്ന് ഇന്ത്യൻ സൈന്യം നെഹ്റുവിന് മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിലും, നെഹ്റു അത് അവഗണിക്കുകയാണ് ചെയ്തത്.കോൺഗ്രസ് നേതാവായ നെഹ്റു നോക്കിനിൽക്കവെയാണ് പാകിസ്ഥാൻ, കശ്‍മീരിൽ അവർ പിടിച്ചെടുത്ത 5,180 ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയ്ക്ക് കൈമാറിയത്. ആൻഡമാൻ നിക്കോബാറിലെ ഇന്ത്യയുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടി കൊക്കോ ദ്വീപുകൾ ചൈന കൈയടക്കിയതും ഇതേ കാലഘട്ടത്തിലാണ്. ഇന്ത്യൻ സൈനികരുടെ തലയറുത്തു മാറ്റി കഴിഞ്ഞ യുപിഎ ഭരണകാലത്ത് ശത്രുക്കൾ കൊണ്ടു പോയപ്പോഴും കോൺഗ്രസ് എന്തു ചെയ്യുകയായിരുന്നുവെന്നും രൂക്ഷ പരിഹാസത്തോടെ സോഷ്യൽ മീഡിയയിൽ ജനങ്ങൾ ചോദിച്ചിരുന്നു . പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി സര്‍ക്കാരും രാജ്യത്തെ ദുര്‍ബലമാക്കിയെന്നും അതുകൊണ്ടാണ് ചൈന ഇന്ത്യയിലെത്തി നമ്മുടെ സൈനികരെ വധിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.രാഹുൽ ഗാന്ധിക്ക് കുറിക്കുകൊള്ളുന്ന മറുപടിയാണ് അമിത് ഷാ നൽകിയിരിക്കുന്നത്.
https://www.facebook.com/Malayalivartha