മകളുടെ മരണസർട്ടിഫിക്കറ്റ് നൽകാൻ 3000 രൂപ കൈക്കൂലി; ആരോപണം ഉന്നയിച്ച് മുത്തശ്ശിയും കൊച്ചുമക്കളും തഹസിൽദാർ ഓഫീസിനുമുന്നിൽ ഭിക്ഷയാചിച്ചു
മകളുടെ മരണസർട്ടിഫിക്കറ്റ് നൽകാൻ അധികാരി 3000 രൂപ കൈക്കൂലി ചോദിച്ചെന്ന് ആരോപണം. ഇതേതുടർന്ന് മുത്തശ്ശിയും കൊച്ചുമക്കളും തഹസിൽദാർ ഓഫീസിനുമുന്നിൽ ഭിക്ഷയാചിച്ചു. എന്നാൽ ഓഫീസർ ആവശ്യപ്പെട്ട പണം നൽകാൻ കഴിവില്ലാത്തതിനാലാണ് തങ്ങൾ ഭിക്ഷ യാചിച്ചതെന്നാണ് ഈറോഡ് ജില്ലയിലെ അന്തിയൂർ ആലാംപാളയത്തിൽ താമസിക്കുന്ന ജ്യോതിമണി വ്യക്തമാക്കിയത്.
ജ്യോതിമണിയുടെ മകൾ പ്രിയ കഴിഞ്ഞ ഏപ്രിൽ 16-ന് മരിച്ചിരുന്നു. പ്രിയയുടെ മക്കൾക്ക് പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിനുവേണ്ടി അന്തിയൂരിനടുത്തുള്ള മാതതാർ ഗ്രാമനിർവാഹക അധികാരിക്ക് അപേക്ഷനൽകുകയുണ്ടായി. എന്നാൽ അവർ കൈക്കൂലി ആവശ്യപ്പെടുകയാണ് ചെയ്തതെന്ന് ജ്യോതിമണി വ്യക്തമാക്കി.
ഇതേതുടർന്ന് തഹസിൽദാർ ഓഫീസിനുമുന്നിലിരുന്ന് പ്ളക്കാർഡും കൈയിൽ പിടിച്ചാണ് ഇവർ ഭിക്ഷ യാചിച്ചത്. ഇതേ തുടർന്ന് ആളുകൾ ഇവർക്കുചുറ്റും കൂടിയതോടെ തഹസിൽദാർ ഇവരെ ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി അധികൃതർ അറിയിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha