ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ഇപ്പോഴും തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു; കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ പരിഗണിക്കുന്നില്ല; വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി
ഉത്തര്‍പ്രദേശിലെ കർഷകരുടെ ദുരവസ്ഥ ചൂൺടിക്കാട്ടി പ്രിയങ്ക ഗാന്ധി. അവിടുത്തെ കര്‍ഷകര്‍ ഇപ്പോഴും തങ്ങളുടെ കാര്‍ഷിക ഉല്‍പന്നങ്ങള്‍ താങ്ങുവിലയേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു. കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരെ പരിഗണിക്കുന്നില്ല എന്ന തരത്തിലുള്ള വിമർശനമാണ് പ്രിയങ്ക ഗാന്ധി ഉന്നയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം . മുഹമ്മദി ഖിരി മണ്ഡിയില്‍ വിള സംഭരണത്തില്‍ അഴിമതി കര്‍ഷകര്‍ തുറന്നുകാട്ടുന്ന വിഡിയോയും പ്രിയങ്ക പങ്കുവെക്കുകയും ചെയ്തു .
ബി.ജെ.പി സര്‍ക്കാര്‍ വിളിച്ച കര്‍ഷകരുടെ താത്പര്യത്തിന് വിരുദ്ധമായാണ് ബില്ലുകള്‍ പാസാക്കിയിരിക്കുന്നത്. കര്‍ഷകരുടെ പ്രയാസങ്ങള്‍ കേള്‍ക്കാനും തയാറാകുന്നില്ല എന്ന സ്ഥിതിയാണ്. യു. പിയിലെ മിക്കവാറും സ്ഥലങ്ങളിലും കര്‍ഷകര്‍ ഇപ്പോഴും താങ്ങുവിലയേക്കാള്‍ താഴ്ന്ന നിരക്കില്‍ അവരുടെ ധാന്യങ്ങള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു. ധാന്യത്തിന് താങ്ങുവില 1,868 ആയിരിക്കെ കര്‍ഷകര്‍ 800രൂപയയിലധികം കുറച്ച് ക്വിന്‍റലിന് 1,000 മുതല്‍ 1,100 രൂപ വരെ വാങ്ങിയയാണ് വില്‍ക്കുന്നത്. എന്നാല്‍ താങ്ങുവില കൂടി ഒഴിവാക്കിയാല്‍ അവരുടെ അവസ്ഥ എന്താകുമെന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കേന്ദ്രസര്‍ക്കാറിന്‍െറ കാര്‍ഷിക നിയമങ്ങള്‍ക്കെകതിരെ രാജ്യമെമ്ബാടും പ്രതിപക്ഷ പാര്‍ട്ടികളും കര്‍ഷക സംഘടനകളും പ്രതിഷേധം തുടരരുകയാണ്. പുതിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പുനല്‍കുന്നില്ലെന്നാണ് പ്രധാനമായും പ്രതിപക്ഷം ഉയര്‍ത്തുന്ന ആക്ഷേപം .
https://www.facebook.com/Malayalivartha