ഇന്ത്യയ്ക്ക് ഇനി ഇസ്രായേലിനെ ആശ്രയിക്കേണ്ട ; ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേധ നാഗ് മിസൈലുകള്‍ വിജയ പഥത്തിലെത്തി; പോര്‍മുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം വിജയകരം
ഇന്ത്യ മറ്റൊരു പരീക്ഷണം കൂടെ വിജയകരമായി പൂർത്തിക്കരിച്ചിരിക്കുകയാണ് . ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ടാങ്ക് വേധ നാഗ് മിസൈലുകള്‍ വിജയ പഥത്തിലെത്തിച്ചിരിക്കുകയാണ് നമ്മുടെ രാജ്യം . പുലര്‍ച്ചെ 6.45ന് രാജസ്ഥാനിലെ പൊഖ്റാന്‍ മരുഭൂമിയിലെ ഫയറിങ് റേഞ്ചില്‍ നിന്നാണ് പോര്‍മുന ഘടിപ്പിച്ചുള്ള അന്തിമ പരീക്ഷണം നടത്തിയതെന്ന് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ) അറിയിക്കുകയുണ്ടായി . പൊഖ്റാനില്‍ നടത്തിയ മൂന്ന് പരീക്ഷണങ്ങളും വിജയകരമായി തന്നെ മാറിയിരുന്നു. പോര്‍മുന ഘടിപ്പിച്ചുള്ള പരീക്ഷണവും വിജയകരമായതില്‍ വൈകാതെ മിസൈലുകള്‍ സൈന്യത്തിന് കൈമാറുവാൻ ഒരുങ്ങുകയാണ് . തുടര്‍ന്ന് ഇവ അത്യാധുനിക മിസൈല്‍ വാഹിനികളില്‍ ഘടിപ്പിക്കുകയും ചെയ്യും . അക്സായ് ചിന്‍ മേഖലയില്‍ പട്രോളിംഗ് നടത്തുന്ന കരസേനയുടെ ഹെലികോപ്റ്ററുകളിലും നാഗ് ഘടിപ്പിക്കുവാൻ ഒരുങ്ങുകയാണ് .പൂര്‍ണമായും തദ്ദേശീയമായി ഇന്ത്യ വികസിപ്പിച്ചെടുത്ത മൂന്നാം തലമുറയില്‍പെട്ട അത്യാധുനിക ടാങ്ക് വേധ മിസൈലാണ് നാഗ്.
ഇസ്രായേല്‍ നിര്‍മ്മിതമായ സ്പൈക്ക് ടാങ്ക് വേധ മിസൈലുകള്‍ നിലവില്‍ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക്, ഇനി അത്തരം മിസൈലുകള്‍ ഇറക്കുമതി ചെയ്യേണ്ടി വരില്ലെന്ന കാര്യവും ശ്രദ്ധേയം . ഇത്തരം 200 മിസൈലുകള്‍ കൂടി ഇന്ത്യ ഇസ്രായേലില്‍ നിന്നും വാങ്ങിയിരുന്നു. നാലു കിലോമീറ്ററാണ് ഇസ്രായേല്‍ നിര്‍മ്മിത മിസൈലുകളുടെ പ്രഹര പരിധി. എന്നാല്‍, ശത്രുക്കളുടെ ടാങ്കുകളെ പകലും രാത്രിയിലും ഒരേ പോലെ കൃത്യതയോടെ ആക്രമിച്ച് തകര്‍ക്കാനുള്ള ശേഷിയുള്ള നാഗ്, 4-7 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഭൂമിയില്‍ നിന്നും ആകാശത്ത് നിന്നും തൊടുക്കാനും സാധിക്കും.ടാങ്കുകള്‍ ആക്രമിച്ച് തകര്‍ക്കാന്‍ ശേഷിയുള്ള ഇത്തരം മിസൈലുകള്‍ കൈവശമുള്ളത് ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമാണ്. 524 കോടി രൂപ ചെലവിട്ടാണ് നാഗ് മിസൈലുകള്‍ വികസിപ്പിച്ചത്.
https://www.facebook.com/Malayalivartha