അന്തര്‍വാഹിനികളെ തകര്‍ത്ത് തരിപ്പണമാക്കാൻ ഐ.എന്‍.എസ്. കവരത്തി ; യുദ്ധ സജ്ജമായി നീറ്റിലേക്ക്; കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനേ കമ്മിഷന്‍ ചെയ്യും
ഇന്ത്യ തേരോട്ടം തുടരുകയാണ്. ജലമുഖത്തെ പോരാട്ടം കടുക്കുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഭീമൻ കപ്പൽ യുദ്ധ സജ്ജമായി നീറ്റിലേക്ക് എത്തുകയാണ് . കര-നാവിക-വ്യോമ മേഖലകളില്‍ ഐതിഹാസികമായ നേട്ടങ്ങള്‍ കൈവരിക്കുന്ന ഇന്ത്യയ്‌ക്ക് ജലമുഖത്ത് ശത്രുവിനെ തുരത്താന്‍ പുതിയ ഭീമന്‍ കപ്പല്‍ തയ്യാറെടുത്ത് കഴിഞ്ഞു. ഇന്ത്യയുടെ യുദ്ധകപ്പലായ ഐ.എന്‍.എസ് കവരത്തി ഇന്ന് കമ്മിഷന്‍ ചെയ്യുകയാണ് . നാവികസേനയുടെ ശക്തി വിളിച്ചോതുന്ന അന്തര്‍വാഹിനി യുദ്ധ കപ്പലായ ഐ.എന്‍.എസ് കവരത്തി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനേയാണ് വിശാഖപട്ടണത്തെ നേവല്‍ ഡോക്ക് യാര്‍ഡില്‍ കമ്മിഷന്‍ ചെയ്യുന്നത്.നിരവധി സവിശേഷതകൾ ഉള്ളതാണ് ഇത്. പ്രോജക്‌ട് 28ന്റെ ഭാഗമായി നാവികസേന തദ്ദേശീയമായി നിര്‍മ്മിച്ച നാല് അന്തര്‍വാഹിനി യുദ്ധകപ്പലുകളില്‍ അവസാനത്തേതാണ് ഐ.എന്‍.എസ് കവരത്തി.2003ലാണ് പ്രോജക്‌ട് 28 അംഗീകരിച്ചത്. ഈ പദ്ധതിയില്‍ ഐ.എന്‍.എസ് കവരത്തിക്ക് മുമ്ബ് മൂന്ന് കപ്പലുകളാണ് കമ്മിഷന്‍ ചെയ്‌തത്.
ഐ.എന്‍.എസ് കമോര്‍ട്ട 2014 ല്‍ കമ്മീഷന്‍ ചെയ്‌തു. ഐ.എന്‍.എസ് കദ്മാട്ട് 2016ലും ഐ.എന്‍.എസ് കില്‍ട്ടാന്‍ 2017ലും കമ്മിഷന്‍ ചെയ്‌തു.ഐഎന്‍എസ് കവരത്തി നിര്‍മ്മിക്കാന്‍ 90 ശതമാനവും തദ്ദേശീയ വസ്‌തുക്കളാണ് ഉപയോഗിച്ചിരിക്കുന്നത്. കപ്പല്‍ നിര്‍മ്മിക്കാനുളള കാര്‍ബണ്‍ കമ്ബോസിറ്റുകളുടെ ഉപയോഗം ഇന്ത്യന്‍ കപ്പല്‍ നിര്‍മ്മാണത്തില്‍ നേടിയ പ്രശംസനീയമായ നേട്ടമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. നാവികസേനയുടെ ആഭ്യന്തര സംഘടനയായ ഡയറക്ടറേറ്റ് ഓഫ് നേവല്‍ ഡിസൈന്‍ (ഡി.എന്‍.ഡി) ആണ് യുദ്ധക്കപ്പല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അതേസമയം കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റിസര്‍ച്ച് ഷിപ്പ് ബില്‍ഡേഴ്‌സും എഞ്ചിനീയര്‍മാരും (ജി.ആര്‍.എസ്.ഇ) കപ്പല്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായി.അത്യാധുനിക ആയുധങ്ങളും ശത്രുക്കളുടെ അന്തര്‍വാഹിനികളെ കണ്ടെത്തി നടപടിയെടുക്കാന്‍ കഴിയുന്ന ഒരു സെന്‍സറും ഇതിലുണ്ട്. ദീര്‍ഘദൂര വിന്യാസങ്ങള്‍ക്ക് കപ്പല്‍ സുരക്ഷിതമാണ്. കപ്പലില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളുടേയും പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ യുദ്ധത്തിന് സജ്ജമായാണ് കപ്പല്‍ പുറത്തിറങ്ങുന്നത്. ഐ.എന്‍.എസ് കവരത്തി എന്ന പേര് 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഉപയോഗിച്ച അര്‍നാല ക്ലാസ് മിസൈല്‍ കോര്‍വെറ്റായ ( ഇന്ത്യയുടെ പഴയ അന്തര്‍വാഹിനി കപ്പല്‍) ഐ.എന്‍.എസ് കവരത്തിയില്‍ നിന്നാണ് ലഭിച്ചത്.ഏതായാലൂം ജല പോരാട്ടത്തിലും ഇന്ത്യയുടെ കരുത്ത് പുറത്തെടുക്കുകയാണ്.
https://www.facebook.com/Malayalivartha