കോവിഡിനോടൊപ്പം ജീവിച്ച് കൊണ്ടിരിക്കുന്ന നമ്മൾ - ഈ കാലത്ത് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ബീഹാർ നിയമസഭ രാജ്യം മുഴുവൻ എല്ലാം സ്തംഭനത്തിൽ ആയതിനു ശേഷം തിരഞ്ഞെടുപ്പുകൾ എങ്ങനെ നടത്തും എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ബീഹാർ' ഇന്ന് പഴയ ബീഹാറല്ലഒരു കാലത്ത് വികസന ഇല്ലായ്മയുടെയും നിരക്ഷരതയുടെയും നാടായിട്ടാണ് ബീഹാറിനെ ചിത്രീകരിച്ചിരുന്നത്.ഗൗതമ ബുദ്ധൻ്റെ നാടും ലോകത്തെ പ്രാചീന സർവ്വകലാശാലയായ നളന്ദയും ഇവിടെയായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനും അടിയന്തരാവസ്ഥയ്ക്കും എതിരെ ജയപ്രകാശ് നാരായണൻ്റെ നേതൃത്വത്തിൽ പ്രക്ഷോഭം ഉയർന്നു വന്നത് ഇവിടെ നിന്നും ആയിരുന്നു. ബീഹാർ ഇപ്പോൾ മാറുകയാണ്. എല്ലാ മേഖലയിലും വൻ മാറ്റം തന്നെയാണ് കാണുന്നത്. സാമൂഹ്യ സാമ്പത്തിക കാർഷിക മേഖലകളിലാണ് വൻ കുതിച്ചു കയറ്റം ഉണ്ടായിരിക്കുന്നത്. ബീഹാർ തെരഞ്ഞെടുപ്പ് സംസ്ഥാന തല രാഷ്ട്രീയമാണെങ്കിലും ഈ തെരഞ്ഞെടുപ്പ് കേന്ദ്ര ഭരണത്തെക്കുറിച്ചുള്ള വിലയിരുത്തൽ കൂടിയാകും. കോ വിഡ് മൂലമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും അതിനെ കൈകാര്യം ചെയ്ത രീതിയും ഇവിടെ ചർച്ച ചെയ്യപ്പെടും ദേശീയ തലത്തിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉൾപ്പെടെ ഒട്ടേറെ പ്രശ്നങ്ങളുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയക്ക് ഒരു കോട്ടവും തട്ടിയിട്ടില്ലെന്നാണ് പല സർവേകളും പറയുന്നത്.കശ്മീർ നയം, C AAനിയമം, അയോദ്ധ്യ, ചൈനീസ് കടന്നു കയറ്റം, ഉത്തർപ്രദേശിലെ സമീപകാല സംഭവങ്ങൾ തുടങ്ങി ഒട്ടറേ വിഷയങ്ങൾ ദേശീയ തലത്തിൽ ഉയർന്നു വന്നിട്ടുണ്ട്.ഇത് വിലയിരുത്തുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയായി ഒരു പക്ഷം ഇതിനെ കാണാന്നുണ്ട്.രാംവിലാസ് പാസ്വാൻ, ജയിലിൽ കഴിയുന്ന ലാലു പ്രസാദ് യാദവ്, ശരദ് യാദവ് ഇവരൊന്നും കളത്തിൽ ഇല്ലാത്ത മത്സരം കൂടിയാണിത്-മോദിയുടെ ഒന്നാം മന്ത്രിസഭ അധികാരത്തിൽ ഇരിക്കുമ്പോഴാണ് 2015-ൽ നിതിഷ്ക മാറും ലാലുവിൻ്റെ ആർജെഡിയും കോൺഗ്രസ്സും ചേർന്നു അധികാരത്തിൽ വരുന്നത് എന്നാൽ ഇത്തവണ സ്ഥിതിഗതികൾ മാറി മറിഞ്ഞു.ദേശീയ ജനാധിപത്യത്തിൻ്റെ അവകാശവാദം ശരിയാണെന്നു പറയാം. നിതീഷും ബി ജെ പിയും ഒരുമിച്ചാണ് മത്സരിക്കുന്നത്.15 വർഷം തുടർച്ചയായി ബീഹാറിൽ നിതീഷാണ് ഭരിക്കുന്നത്.ദേശീയ ജനാധിപത്യത്തിൽ ആകെയുള്ള പ്രശ്നം പസ്വാൻ്റെ മകൻ്റെ നേതൃത്വത്തിലുള്ള എൽ.ജെ.പിയാണ് ' കേന്ദ്രത്തിൽ മോദിയെ അംഗീകരിക്കുമ്പോൾ ബീഹാറിൽ അവർ നിതീഷിനെതിരാണ് 'നിതീഷിനെയും ബി ജെ പിയെയും തെറ്റിക്കാനുള്ള നടപടികളെല്ലാം ചിരാഗ് പസ്വാൻ എടുക്കുന്നുണ്ട്. ബി.ജെ.പി കൂടുതൽ സീറ്റ് നേടിയാലും നിതീഷ് കുമാർ തന്നെയാവും മുഖ്യമന്ത്രി എന്ന് ബിജെപി തീർത്തു പറഞ്ഞിട്ടുണ്ട്. ഫലത്തിൽ നിതീഷിൻ്റെ നേതൃത്ത്തിൽ ജെ.ഡി.യു.- ബി ജെ പി മന്ത്രിസഭ ഉണ്ടാക്കാനുള്ള സാദ്ധ്യതയാണ് കൂടുതലും '' ഇത്തവണ കോൺഗ്രസ്സ് 70 സീറ്റുകളിലാണ് മത്സരിക്കുന്നത്.നിലവിൽ 23 പേരാണ് അവർക്കുള്ളത്.ദരണകക്ഷി എന്ന നിലയിൽ നിന്ന് പ്രാദേശിക കക്ഷികളുടെ തണലിലേക്ക് കോൺഗ്രസ്സ് പോയിട്ട് ദീർലനാളായി. ഇക്കുറി കോൺഗ്രസ്സിൻ്റെ മേൽവിലാസം തന്നെ നഷ്ടപ്പെടാനും ഇടയാകും ബി ജെ പി-ജെഡിയു സഖ്യമാണ് വിജയിക്കുന്നതെങ്കിൽ മോദി കൂടുതൽ കരുത്ത് നേടും. അടുത്തു വരുന്ന പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മമതയെ തറപറ്റിക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ ശക്തി പകരുകയും ചെയ്യും.
"