ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അതിപ്രധാനവും തന്ത്ര പ്രധാനവുമായ ചർച്ചകൾ പുരോഗമിക്കുന്നു; ചർച്ചകൾ അവസാനിക്കുമ്പോൾ എന്ത് തീരുമാനത്തിലെത്തുമെന്നത് നിർണായകം
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള അതിപ്രധാനവും തന്ത്ര പ്രധാനവുമായ ചർച്ചകൾ പുരോഗമിക്കുകയാണ് . പ്ലസ് ടു ചര്‍ച്ചക്ക് ഇന്നലെ ഡല്‍ഹിയില്‍ തുടക്കം കുറിച്ചിരുന്നു . അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും, അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് ടി.എസ്പറും ഡല്‍ഹിയിലെത്തിയിട്ടുണ്ടായിരുന്നു . ഈ മാസം 27 വരെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച നടക്കുന്നത് . ചര്‍ച്ചയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവര്‍ പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെയാണ് ചര്‍ച്ച നടക്കുന്നത്.ആഗോള മേഖല നിലപാടുകള്‍, പ്രതിരോധം, നാവിക സഹകരണം, സാങ്കേതികവിദ്യ, തീവ്രവാദം ചെറുക്കല്‍ തുടങ്ങിയവയാണ് ചര്‍ച്ചയുടെ അജണ്ടയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൊവിഡ് 19 വാക്സിന്‍ വികസനത്തിനുള്ള സഹകരണവും, ഐക്യരാഷ്ട്രസഭയില്‍ പങ്കാളിത്തം ശക്തിപ്പെടുത്തലും ചര്‍ച്ചയില്‍ വിഷയമാകും.അമേരിക്കന്‍ ഉപഗ്രഹനിരീക്ഷണ സംവിധാനം അടക്കം പ്രയോജനപ്പെടുത്താനുള്ള ബെക്ക കരാറിന് ചര്‍ച്ചയില്‍ അന്തിമരൂപം നല്‍കിയേക്കും. യു.എസ് പ്രതിനിധികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തും. 2018 സെപ്തംബര്‍ ആറിന് ഡല്‍ഹിയില്‍ വച്ചായിരുന്നു ആദ്യ ടു പ്ലസ് ടു ചര്‍ച്ച നടന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വാഷിങ്ണില്‍വച്ചായിരുന്നു രണ്ടാമത്തെ ചര്‍ച്ച നടന്നത്. ഇപ്പോൾ ഡൽഹിയിൽ വച്ച് ചർച്ചകൾ നടക്കുന്നു.
https://www.facebook.com/Malayalivartha