Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ആലത്തൂരിൽ ഓട്ടോയും കാറും കൂട്ടിയിടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്


സംസ്ഥാനത്ത് ഇന്ന് മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്... 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


മീറ്ററിന് 50 രൂപ വിലയുള്ള തുണിയില്‍ വില കുറഞ്ഞ തുണി കട്ട് ചെയ്ത തുണി അടിച്ച് സാരിയുണ്ടാക്കി: അത് ആർഭാടമല്ല: ഫിലോകാലിയയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാനും, കുട്ടികളുടെ പഠനത്തിനും ജീവിക്കാനും സ്വര്‍ണം പണയം വച്ചു : മാരിയോയ്ക്ക് നോര്‍മലായി ചിന്തിക്കാന്‍ പറ്റുന്ന അവസ്ഥയല്ല, അത് മുതലെടുക്കുന്നു - പ്രതികരിച്ച് ജിജി മാരിയോ...


അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാദ്ധ്യത...നാളെ ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്...24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യം..


സിപിഎം പ്രതിരോധത്തിൽ: സ്വർണ്ണ കൊള്ളയിൽ എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു: പത്മകുമാറിനെയും കടന്ന് അന്നത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തുമോ എന്ന ആശങ്കയിൽ സിപിഎം...

മോദി ഇങ്ങോട്ട് വരട്ടെ,എത്ര സീറ്റുകള്‍ നേടുമെന്ന് കാണാം; പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസാസുദീന്‍ ഒവൈസി

26 NOVEMBER 2020 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

ജോലിക്കിടെ നെഞ്ചുവേദന .... കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...

അൽ-ഫലാഹ് സർവകലാശാലയിൽ കാണാതായ 10 പേർക്ക് റെഡ് ഫോർട്ട് സ്ഫോടനത്തിൽ പങ്ക്? പൂർവ്വ വിദ്യാര്‍ത്ഥിയുടെ ഭീകര ബന്ധം പുറത്ത് ; പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു

അവസാന സിറ്റിംഗ് ഇന്ന്.... ജസ്റ്റിസ് ബി.ആർ. ഗവായ് ഇന്ന് പടിയിറങ്ങും

കശ്മീർ ടൈംസിൽ റെയ്ഡ്; എകെ-47 വെടിയുണ്ടകളും ഗ്രനേഡുകളും പിസ്റ്റൾ വെടിയുണ്ടകളും കണ്ടെത്തി ; ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ന്യായീകരിച്ച് ലിബറലുകൾ

നിയമസഭ അംഗീകരിക്കുന്ന ബില്ലുകൾ ഗവർണർ തടഞ്ഞുവെക്കരുതെന്ന സുപ്രീംകോടതി വിധി ഫെഡറൽ തത്വങ്ങളെ അംഗീകരിക്കുന്നത് - എ കെ പി സി ടി എ

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസാസുദീന്‍ ഒവൈസി.മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിലേക്ക് എത്തുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് ഒവൈസിയുടെ വെല്ലുവിളി. മോദി ഇങ്ങോട്ട് വരട്ടെ എന്നും ബി.ജെ.പി എത്ര സീറ്റുകള്‍ നേടുമെന്ന് കാണാമെന്നും ഒവൈസിപറഞ്ഞു.

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി മോദി ഹൈദരാബാദിലേക്ക് എത്തുമെന്നായിരുന്നു വാര്‍ത്തകള്‍.

ഹൈദരാബാദ് 'നുഴഞ്ഞുകയറ്റക്കാരുടെ നഗരമായി മാറിയെന്ന്' ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബന്ദി സജ്ഞയ്, ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ എന്നിവര്‍ പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെയാണ് ഒവൈസി ഇങ്ങനെ പ്രതികരിച്ചത്.

നഗരത്തില്‍ നുഴഞ്ഞുകയറ്റക്കാര്‍ കയറികൂടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ മോദിയും അമിത് ഷായും ആണെന്ന് ആണെന്നാണ് ഒവൈസിയുടെ വിമര്‍ശിച്ചത്. താന്‍ ഒരു നുഴഞ്ഞുകയറ്റക്കാരെയും ഇവിടെ കണ്ടിട്ടില്ലെന്നും ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ ഭിന്നതയുടെ മതില്‍ തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

'നിങ്ങള്‍ നരേന്ദ്ര മോദിയെ ഈ നഗരത്തിലേക്ക് കൊണ്ടുവന്ന് പ്രചാരണം നടത്തൂ. നമുക്ക് കാണാം എന്ത് സംഭവിക്കുമെന്ന്. നിങ്ങള്‍ അദ്ദേഹത്തിന്റെ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊള്ളൂ. ഇവിടെ എത്ര സീറ്റുകള്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് നമുക്ക് കാണാം. ഇത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പാണ്. അവര്‍(ബി.ജെ.പി) വികസനത്തെ കുറിച്ച്‌ സംസാരിക്കില്ല.'-ഒവൈസി പറയുന്നു..

'ഹൈദരാബാദ് ഇപ്പോള്‍ തന്നെ വികസിതമായ നഗരമാണ്. നിരവധി ബഹുരാഷ്ട്ര കമ്ബനികള്‍ ഇവിടെ സ്ഥാപിതമായിട്ടുണ്ട്. പക്ഷെ ഹൈദരാബാദിന്റെ ബ്രാന്‍ഡ് നെയിം തകര്‍ത്തുകൊണ്ട് അതൊക്കെ നശിപ്പിക്കുക എന്നതാണ് ബി.ജെ.പിക്ക് വേണ്ടത്.'- ഒവൈസിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഹൈദരാബാദില്‍ ബി.ജെ.പി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ സാഹചര്യത്തിലാണ് ഒവൈസിയുടെ ഈ പ്രതികരണം. പ്രധാനമന്ത്രി മോദിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും ഹൈദരാബാദിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നുണ്ട്.

മുന്‍പെങ്ങും കാണാത്ത വിധത്തില്‍, പാര്‍ട്ടിയിലെ ഏറ്റവും ശക്തരായ നേതാക്കളെ ഒരു മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനായി ബി.ജെ.പി അണിനിരത്തുന്നതിനെ രാഷ്ട്രീയ നിരീക്ഷകര്‍ ആശ്ചര്യത്തോടെയാണ് വീക്ഷിച്ചത്.

കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലിരിക്കുന്ന തെലങ്കാനയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ബി.ജെ.പിയുടെ ബുദ്ധിപരമായ നീക്കമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ വിലയിരുത്തുന്നു. ബി.ജെ.പി ഇവിടെ തന്നെയുണ്ടാകും എന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ പാര്‍ട്ടി തെലങ്കാനയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിപ്പര്‍ലോറി ഇടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന ക്ഷീരകര്‍ഷകൻ  (12 minutes ago)

മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ വിജിലൻസ് കോടതി നടത്തിയ പരാമർശങ്ങളും ഹൈക്കോടതി നീക്കി  (14 minutes ago)

മരക്കൊമ്പ് തുളച്ചു കയറി പരുക്കേറ്റ യുവതി മരിച്ചു  (36 minutes ago)

ഉറൂസ് മഹോത്സവത്തിന് നാളെ തുടക്കം....  (56 minutes ago)

അറ്റകുറ്റപ്പണികളുടെ ഭാ​ഗമായി ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി....  (1 hour ago)

സ്വർണ വിലയിൽ വർദ്ധനവ്..  (1 hour ago)

യക്ഷഗാന കലാകാരൻ കുഴഞ്ഞു വീണ് മരിച്ചു...  (1 hour ago)

56-ാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ...  (1 hour ago)

കേരളത്തിലെ അൽഫലാഹിലേക്ക് റിക്രൂട്ട്മെന്റ്..!SIT-ചാവേർ കോട്ടയിൽ 42 ബോംബർ വീഡിയോ Dr-മാരുടെ ലോക്കർ ഇടിച്ച് നിരത്തി  (1 hour ago)

ആക്രമണങ്ങളിൽ ഗുണ്ടാസംഘങ്ങൾക്ക് പങ്കുണ്ടന്നാണ് സൂചന...  (1 hour ago)

കായികാധ്യാപകൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീണ് മരിച്ചു...  (2 hours ago)

കടകംപള്ളിയുടെ കൊലച്ചിരി അറസ്റ്റിലേക്ക്..?പത്മകുമാറിന് അറ്റാക്ക്..!!!! സെല്ലിൽ വാസുവിന്റെ ശരണം വിളി തറയിലടിച്ച് രാഹുൽ ഈശ്വർ  (2 hours ago)

എസ്ഐആർ സംബന്ധിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന്  (3 hours ago)

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പിഞ്ചുബാലൻ പാമ്പുകടിയേറ്റ് മരിച്ചു  (3 hours ago)

നിർണായക പങ്കുവഹിച്ചു  (3 hours ago)

Malayali Vartha Recommends