Widgets Magazine
02
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

മോദി ഇങ്ങോട്ട് വരട്ടെ,എത്ര സീറ്റുകള്‍ നേടുമെന്ന് കാണാം; പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസാസുദീന്‍ ഒവൈസി

26 NOVEMBER 2020 08:15 PM IST
മലയാളി വാര്‍ത്ത

More Stories...

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍

പ്രണയിച്ച യുവാവുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ സമ്മതം മൂളി: ജ്യോത്സ്യന്റെ പ്രവചനത്തില്‍ മനംനൊന്ത് പ്രതിശ്രുത വധു ജീവനൊടുക്കി

പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

കാട്ടാനകൾ അപകടത്തിൽപ്പെടുന്നത് തടയാൻ മധുക്കരയിൽ ഡ്രോൺയൂണിറ്റ് ഏർപ്പെടുത്തി തമിഴ്‌നാട് വനംവകുപ്പ്... 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡ്രോണുകൾ കാട്ടാനകൾ വരുന്നത് 2.5 കിലോമീറ്റർ അകലെനിന്നുതന്നെ കണ്ടെത്തും

  ഇറാനിയൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ മരണത്തിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീർ താഴ്വരയിൽ ഇന്ന് മൊബൈൽ ഇന്റർനെറ്റ് നിയന്ത്രണം ഏര്‍പ്പെടുത്തി

പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസാസുദീന്‍ ഒവൈസി.മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിലേക്ക് എത്തുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കവെയാണ് ഒവൈസിയുടെ വെല്ലുവിളി. മോദി ഇങ്ങോട്ട് വരട്ടെ എന്നും ബി.ജെ.പി എത്ര സീറ്റുകള്‍ നേടുമെന്ന് കാണാമെന്നും ഒവൈസിപറഞ്ഞു.

ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി മോദി ഹൈദരാബാദിലേക്ക് എത്തുമെന്നായിരുന്നു വാര്‍ത്തകള്‍.

ഹൈദരാബാദ് 'നുഴഞ്ഞുകയറ്റക്കാരുടെ നഗരമായി മാറിയെന്ന്' ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ ബന്ദി സജ്ഞയ്, ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ എന്നിവര്‍ പ്രസ്താവനകള്‍ നടത്തിയതിന് പിന്നാലെയാണ് ഒവൈസി ഇങ്ങനെ പ്രതികരിച്ചത്.

നഗരത്തില്‍ നുഴഞ്ഞുകയറ്റക്കാര്‍ കയറികൂടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ മോദിയും അമിത് ഷായും ആണെന്ന് ആണെന്നാണ് ഒവൈസിയുടെ വിമര്‍ശിച്ചത്. താന്‍ ഒരു നുഴഞ്ഞുകയറ്റക്കാരെയും ഇവിടെ കണ്ടിട്ടില്ലെന്നും ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ ഭിന്നതയുടെ മതില്‍ തീര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

'നിങ്ങള്‍ നരേന്ദ്ര മോദിയെ ഈ നഗരത്തിലേക്ക് കൊണ്ടുവന്ന് പ്രചാരണം നടത്തൂ. നമുക്ക് കാണാം എന്ത് സംഭവിക്കുമെന്ന്. നിങ്ങള്‍ അദ്ദേഹത്തിന്റെ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിക്കൊള്ളൂ. ഇവിടെ എത്ര സീറ്റുകള്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്ന് നമുക്ക് കാണാം. ഇത് മുനിസിപ്പല്‍ തിരഞ്ഞെടുപ്പാണ്. അവര്‍(ബി.ജെ.പി) വികസനത്തെ കുറിച്ച്‌ സംസാരിക്കില്ല.'-ഒവൈസി പറയുന്നു..

'ഹൈദരാബാദ് ഇപ്പോള്‍ തന്നെ വികസിതമായ നഗരമാണ്. നിരവധി ബഹുരാഷ്ട്ര കമ്ബനികള്‍ ഇവിടെ സ്ഥാപിതമായിട്ടുണ്ട്. പക്ഷെ ഹൈദരാബാദിന്റെ ബ്രാന്‍ഡ് നെയിം തകര്‍ത്തുകൊണ്ട് അതൊക്കെ നശിപ്പിക്കുക എന്നതാണ് ബി.ജെ.പിക്ക് വേണ്ടത്.'- ഒവൈസിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഹൈദരാബാദില്‍ ബി.ജെ.പി ശക്തമായ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിന്റെ സാഹചര്യത്തിലാണ് ഒവൈസിയുടെ ഈ പ്രതികരണം. പ്രധാനമന്ത്രി മോദിക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയും ഹൈദരാബാദിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നുണ്ട്.

മുന്‍പെങ്ങും കാണാത്ത വിധത്തില്‍, പാര്‍ട്ടിയിലെ ഏറ്റവും ശക്തരായ നേതാക്കളെ ഒരു മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനായി ബി.ജെ.പി അണിനിരത്തുന്നതിനെ രാഷ്ട്രീയ നിരീക്ഷകര്‍ ആശ്ചര്യത്തോടെയാണ് വീക്ഷിച്ചത്.

കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തില്‍ തെലങ്കാന രാഷ്ട്ര സമിതി അധികാരത്തിലിരിക്കുന്ന തെലങ്കാനയെ കൈപ്പിടിയില്‍ ഒതുക്കാനുള്ള ബി.ജെ.പിയുടെ ബുദ്ധിപരമായ നീക്കമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ വിലയിരുത്തുന്നു. ബി.ജെ.പി ഇവിടെ തന്നെയുണ്ടാകും എന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ പാര്‍ട്ടി തെലങ്കാനയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസികള്‍ക്ക് ഒമാന്‍ വഴി നാട്ടിലെത്താം; ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസ്  (15 minutes ago)

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന കല്യാണമരം റിലീസിന്  (25 minutes ago)

വടിവേലു നായകനാകുന്ന ഏ.ബി. ബിനിലിന്റെ തമിഴ് ചിത്രം പോര്‍മുഖം  (36 minutes ago)

യുഎസ്ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു  (59 minutes ago)

ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു  (1 hour ago)

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി  (1 hour ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (2 hours ago)

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്  (3 hours ago)

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (3 hours ago)

ഇറാന്റെ ഔദ്യോഗിക മാധ്യമ സമുച്ചയങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ വ്യോമാക്രമണം  (3 hours ago)

തനിക്ക് നേരെ ഉണ്ടായത് വെറും പ്രതിഷേധമല്ല, മറിച്ച് കൃത്യമായ പ്ലാനിംഗോടെയുള്ള ആക്രമണം: മന്ത്രി വീണാ ജോര്‍ജ്  (3 hours ago)

ബ്രിട്ടിഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാനുള്ള അമേരിക്കയുടെ അഭ്യര്‍ഥന രാജ്യം അംഗീകരിച്ചതായി ബ്രിട്ടിഷ് പ്രധാനമന്ത്രി  (4 hours ago)

കുവൈത്തില്‍ യുഎസ് യുദ്ധവിമാനം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്  (4 hours ago)

ബംഗളൂരുവില്‍ പത്തൊന്‍പതുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവം: നേതാവിന്റെ മകന്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (4 hours ago)

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലപാട് മാറ്റി ദേവസ്വം ബോര്‍ഡ്  (5 hours ago)

Malayali Vartha Recommends