കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമായാലും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം; മാസ്ക് ഒഴിവാക്കാനാവില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ
കൊറോണ വായ്പാനത്തെ തുടർന്ന് നിശ്ചലമായ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നത് കോവിഡ് വാക്‌സിനെക്കുറിച്ചുള്ള വാർത്തകൾ തന്നെയാണ്. വാക്‌സിനെ ക്കുറിച്ചുള്ള ശുഭവാർത്തകൾ പുറത്തേക്ക് വരുകയാണ്. എന്നാൽ കോവിഡ് പ്രതിരോധ വാക്സിന്‍ ലഭ്യമായാൽ തന്നെയും നിലവിലുള്ള കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടി വരുമെന്നും മാസ്ക് ഒഴിവാക്കാനാവില്ലെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ചീഫ് പ്രൊഫസര്‍ ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. ലഖ്‌നൗവിലെ കിംഗ് ജോര്‍ജ്ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച വെബ്ബിനാറില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹം എപ്രകാരം പറഞ്ഞത്.
'2021 ജൂലൈയില്‍ 30 കോടി ആളുകള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനാണ് ഞങ്ങളുടെ ലക്ഷ്യം. തുടര്‍ന്നുള്ള കാര്യങ്ങള്‍ അതിന് ശേഷം തീരുമാനിക്കും. ഇന്ത്യ വികസിപ്പിക്കുന്ന വാക്സിന്‍ രാജ്യത്തിന് വേണ്ടി മാത്രമുള്ളതല്ല, 60 ശതമാനം വികസ്വര രാഷ്ട്രങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. 24 നിര്‍മ്മാണ യൂണിറ്റുകളും 19 സ്ഥാപനങ്ങളും കോവിഡ് വാക്സിന്‍ വികസിപ്പിച്ചെടുക്കാന്‍ പങ്കാളികളാകും'-എന്നും ഭാര്‍ഗവ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha