'രാമ സേതു'വിന്റെ ഉത്ഭവം അറിയാൻകടലിനുള്ളിലേക്ക്; ഗവേഷകർക്ക് കേന്ദ്ര അനുമതി
ഇന്ത്യയെയും ശ്രീലങ്കയെയും തമ്മിൽ ബന്ധിപ്പിക്കുന്ന രാമസേതുവിന്റെ ഉത്ഭവം എങ്ങനെയെന്ന് പഠിക്കാൻ ഗവേഷകർക്ക് കേന്ദ്ര അനുമതിലഭിച്ചു .രാമേശ്വരത്തെ പാമ്പനിൽ നിന്നും ശ്രീലങ്കയിലെ മന്നാർ ദ്വീപ് വരെ 48 കിലോമീറ്ററുണ്ട് ഈപാലത്തിന് .'രാമസേതു 'വിൻറെ ഉത്ഭവത്തെ കുറിച്ച് ഇതുവരെയും വ്യക്തത ലഭിക്കാത്തതിലാണ് ഗവേഷകർക്ക്‌കേന്ദ്രം അനുമതി കൊടുത്തത് .
ലങ്കയിലേക്ക് സീതയെത്തേടി പോകാൻ ശ്രീരാമൻ നിർമ്മിച്ചതാണെന്നും മനുഷ്യനിർമ്മിതമാണെന്നുമുള്ള അഭിപ്രായങ്ങൾ നിലനിൽക്കുന്നതിനാൽ അത് പരിഹരിക്കാനാണ് കേന്ദ്രം ഗവേഷകരെ അയക്കുന്നത്. രാമസേതുവെന്നും ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന ഈപാലത്തിന്റെ ഉത്ഭവത്തെ കുറിച്ചറിയാൻ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ( എ എസ് ഐ)യുടെ കീഴിലുള്ള കേന്ദ്ര ഉപദേശക സമിതി കഴിഞ്ഞ മാസത്തിലാണ് കടലിനുള്ളിൽ പഠനം നടത്താനുള്ള നിർദേശത്തിന് അനുമതി നൽകിയത് .പാലത്തിന്റെ പഴക്കത്തെ കുറിച്ചും രാമായണ കാലഘട്ടത്തെയും കുറിച്ച് വ്യക്തമായി കൗൺസിൽ ഫോർ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയിൽ റിസേർച്ചും (സിഎസ്ഐആർ )നാഷണൽ ഇന്സ്ടിട്യൂറ്റ്ഓഫ് ഓഷ്യാനോഗ്രഫി(എൻഐഒ) ഗോവയും ചേർന്ന് നടത്തുന്ന പഠനത്തിൽ പരിശോധിക്കും .
തമിഴ്‌നാട്ടിലെതെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഈവർഷം തന്നെ ഗവേഷണം ആരംഭിക്കുമെന്നാണ് സൂചന. ജലനിരപ്പിൽ നിന്നും മുപ്പത്തിയഞ്ചു മുതൽ നാൽപ്പത് മീറ്റർ വരെ താഴെയുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനായി എൻഐഒ ,സിന്ധു എന്നിവയുടെ ഗവേഷണ കപ്പലുകൾ പദ്ദതിയിൽ ഉപയോഗിക്കും .(ഡാറ്റാ ശേഖരണം ,എക്കോ സൗണ്ടുകൾ ,അക്കൗസ്റ്റിക് ഡോപ്ലർ ,പ്രൊഫൈലർ ഓട്ടോണോമസ് വെർതെർ സ്റ്റേഷൻ ,എയർ ക്വാളിറ്റി മോണിറ്ററുകൾ എന്നിവയ്ക്കായി നിരവധി ലബോറട്ടറികൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യ തദ്ദേശീയമായി നിർമ്മിച്ച ഗവേഷണ കപ്പലാണ് സിന്ധു സാധ്‌ന).
https://www.facebook.com/Malayalivartha