15 മണിക്കൂർ നീണ്ട ഒമ്പതാം വട്ട ചർച്ചകൾ അലസി പിരിഞ്ഞു; ലഡാക്ക് വിഷയത്തിൽ വീണ്ടും അനിശ്ചിതത്വം
ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിൽ നിർണായകമായ 15 മണിക്കൂർ. അപ്പോൾ സംഭവിച്ചത് എന്തായിരുന്നു.. ലോകം ആകാംക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളായിരുന്നു അത്. അതിർത്തി തർക്കം തുടങ്ങി ഒരുവർഷം പിന്നിടാൻ പോകുമ്പോൾ എങ്കിലും ഇതിനൊരു പരിഹാരം ആകുമോ എന്നത് രാജ്യങ്ങൾക്കൊപ്പം തന്നെ ലോകവും ഉത്തരത്തിനായി കാത്തിരിക്കുന്ന ചോദ്യമാണ്. എന്നാൽ ലഡാക്കിലെ ഇന്ത്യ അതിർത്തി പ്രശനപരിഹാര ചർച്ചകൾ നീളുന്നു. എന്നാണ് വീട് മനസ്സിലാക്കാൻ സാധിക്കുന്നത്... ഇന്നലെ 15 മണിക്കൂർ നീണ്ട ഒന്പതാം വട്ട ചർച്ചകൾ എങ്ങുമെത്താതെ പിരിഞ്ഞത്. സേനാ പിന്മാറ്റം സുപ്രധാന വിഷയമായിരിക്കേ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ചൈന പ്രകോപനംതുടരുകയാണ്. ചൈനയുടെ ഭാഗമായ മോൾഡോവിലാണ് ഇരു സൈനിക വിഭാഗങ്ങളുടേയും കമാന്റർ തല ചർച്ച നടന്നത്.
ലെഫ്.ജനറൽ പി.ജി.കെ. മേനോനാണ് പങ്കെടുത്തത്. ഞായറാഴ്ച രാവിലെ 11 മണിക്ക് ആരംഭിച്ച ചർച്ച ഇന്ന് വെളുപ്പിന് 2.30 വരെ നീണ്ടു. തീരുമാനങ്ങളെക്കുറിച്ച് സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടില്ല. അതിർത്തിയിലെ സ്ഥിതിയിൽ ആറാം ഘട്ട ചർച്ചയുടേതിന് സമാനമായ സൈനിക വിന്യാസം അതേപടി നിലനിൽക്കുകയാണ്. ചൈന ചർച്ചയിൽ തീരുമാനിച്ച പ്രകാരം ഒരു തരത്തിലും സേനകളെ പിൻവലിച്ചിട്ടില്ല എന്നകാര്യം ശ്രദ്ധേയം...ഇന്ത്യ ഏതു സമയത്തും സേനകളെ പിൻവലിക്കാൻ തായ്യാറായിട്ടും ചൈനയുടെ പിൻതിരിയൽ ഇന്ത്യ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്എന്നതും പ്രധാനമാണ്.
https://www.facebook.com/Malayalivartha