ട്രാക്ടർ റാലി പോലീസും കർഷകരും തമ്മിൽ സംഘർഷത്തിൽ ;തങ്ങൾ അംഗീകരിക്കാത്ത റൂട്ടിൽ കൂടി മാർച്ച് നടത്തണമെന്നാണ് പോലീസ് പറയുന്നതെന്ന് കർഷകർ
സിംഗുവിൽനിന്ന് തുടങ്ങിയ കർഷകരുടെ റാലി തടഞ്ഞതിനെ തുടർന്നായിരുന്നു സംഘർഷം .ട്രാക്ടർ റാലി പോലീസ് ബാരിക്കേഡുകൾ വച്ചുതടയാൻ ശ്രമിച്ചു .പോലീസ് കർഷകർക്കുനേരെ കണ്ണീർ വാതകവും പ്രയോഗിച്ചു . തങ്ങള്‍ അംഗീകരിക്കാത്ത റൂട്ടില്‍ക്കൂടി മാര്‍ച്ച് നടത്തണമെന്നാണ് പൊലീസ് പറയുന്നതെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് സത്‌നാം സിങ് പറഞ്ഞു. തങ്ങൾ സമാധാന പരമായാണ് റാലി നടത്തിയതെന്നും പൊലീസാണ് പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതെന്നും കർഷകർ വ്യക്തമാക്കി .
ജോയിന്റ് പോലീസ് കമീഷണർ എസ് എസ് യാദവ് കർഷകരോട് പോലീസിനോട് സഹകരിക്കണമെന്നും റൂട്ടിൽ മാറ്റം വരുത്തരുതെന്നും അറിയിച്ചു .കർഷകരോട് മൂന്ന് റൂട്ടിൽ റാലി നടത്തനാണ് പറഞ്ഞത് എന്നാൽ ഒൻപത് റൂട്ടിലൂടെ യാത്ര നടത്തുമെന്ന് കർഷകർ അറിയിച്ചിരുന്നു . ഈ സംഭവമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഗാസിപ്പൂരില്‍ സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി. എന്നാൽ കർഷകർ പോലീസിനെ മറികടന്ന് റാലി മുന്നോട്ട് കൊണ്ട് പോകുകയാണ് ചെയ്തത് .
ഡല്‍ഹിയിലും ഹരിയാനയിലുമായി ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ ഒരേസമയം റാലി നടത്തുന്നത് . രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു സൂചിപ്പിച്ചിരുന്നത് . എന്നാല്‍, അതിലും അധികം ട്രാക്ടറുകള്‍ എത്തിയെന്ന്കർഷക നേതാക്കൾ പറയുന്നു . അതിനാല്‍ തന്നെ, പൊലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നേക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha