മോദി നാണം കെട്ടു... ഞെട്ടിച്ചു കര്‍ഷകര്‍ ... ബ്രീട്ടീഷ് ഭരണത്തിനും വൈദേശിക മേല്‍ക്കോയ്മയ്ക്കുമെതിരെ, മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക കര്‍ഷക സമരങ്ങള്‍ പോലെ ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു ഡല്‍ഹിയിലെ കര്‍ഷക ട്രാക്ടര്‍ മുന്നേറ്റ പ്രക്ഷോഭം
ബ്രീട്ടീഷ് ഭരണത്തിനും വൈദേശിക മേല്‍ക്കോയ്മയ്ക്കുമെതിരെ, മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക കര്‍ഷക സമരങ്ങള്‍ പോലെ ചരിത്രത്തില്‍ ഇടംപിടിച്ചിരിക്കുന്നു ഡല്‍ഹിയിലെ കര്‍ഷക ട്രാക്ടര്‍ മുന്നേറ്റ പ്രക്ഷോഭം.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതില്‍പരം ആഘാതവും ഞെട്ടലും ഭരണകാലത്തൊരിക്കലും സംഭവിച്ചിട്ടില്ല. അതും രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ദിവസം തന്നെ ഭരണസിരാകേന്ദ്രത്തില്‍ ഇത്തരമൊരു മഹാസമരം അരങ്ങേറിയിരിക്കുന്നു.
സര്‍ക്കാരിന്റെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് പോലും കണ്ടെത്താന്‍ പറ്റാത്ത വിധം ആവേശവും അമര്‍ഷവും അണപൊട്ടിയ കര്‍ഷര്‍ ഭരണകൂടത്തെ വിറപ്പിച്ചുകൊണ്ട് മുന്നേറി. ലോകമാധ്യമങ്ങളില്‍ ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം വാര്‍ത്തയായില്ലെങ്കിലും, ഈ രാജ്യത്തെ ധീരന്‍മാരായ കര്‍ഷകര്‍ നടത്തിയ സമാന്തര ട്രാക്ടര്‍ റാലി ഒന്നാം പേജിലെ പടവും വാര്‍ത്തയും എഡിറ്റോറിയലുമായി മാറുമെന്നതില്‍ സംശയംവേണ്ട.
ജയ് ജവാന്‍ എന്നു വിളിക്കുമ്പോള്‍ തന്നെ ജയ് കിസാന്‍ എന്നൊരു വിളിയും ഡല്‍ഹിവിഥികളെ പ്രകമ്പനംകൊള്ളിച്ചുകൊണ്ടിരിക്കുന്നു.
നരേന്ദ്ര മോദിയുടെ മോടിക്കു കോട്ടവും പെരുമയ്ക്ക് മങ്ങലും ഏല്‍പ്പിക്കാന്‍ രാജ്യത്തെ കിസാന്‍പട തലസ്ഥാനത്ത് സംഘടിച്ചു നടത്തിയ മഹാപ്രക്ഷോഭം കാരണമായി എന്ന വിലയിരുത്തലാണ് മാധ്യമങ്ങള്‍ ഘോഷിക്കുക. പതിറ്റാണ്ടിലെ മോദി ഭരണത്തില്‍ മോദിയുടെ സര്‍ക്കാര്‍ ഇത്രത്തോളം വലിയ പ്രതിസന്ധിയെയും മാനക്കേടിനേയും നേരിട്ടിട്ടുണ്ടാവില്ല.
രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളായ രാജ്ഘട്ടിലും ചെങ്കോട്ടയിലും ഇന്ത്യാഗേറ്റിലും പാര്‍ലമെന്റ് അങ്കണത്തിലും വരെ കര്‍ഷകര്‍ കടന്നു ചെന്ന് സര്‍ക്കാരിനു മുന്നറിയിപ്പുനല്‍കിയിരിക്കുന്നു. ഇന്ത്യയിലെ ഒരു കര്‍ഷക നേതാവിനും സാധിക്കാത്തവിധം ഡല്‍ഹി മഹാനഗരം നിറയെ ട്രാക്ടറുകളും ആള്‍ക്കൂട്ടവും നിറഞ്ഞിരിക്കെ ഇനി സമരം അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്.
ധീരന്‍മാരായ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിലെ സിംഗുമാരും കൗറുമാരും അവര്‍ക്കൊപ്പം രണ്ടു ലക്ഷത്തോളം കര്‍ഷകരും ഡല്‍ഹിയെ വിറപ്പിച്ചപ്പോള്‍ അവരെ നേരിടാന്‍ മോദി പട്ടാളത്തെ ഇറക്കിയിരിക്കുന്നു.
ഇന്ത്യയിലെ പ്രതിപക്ഷം കോണ്‍ഗ്രസും ഇതര പാര്‍ട്ടികളൊന്നുമല്ല മണ്ണില്‍ അധ്വാനിക്കുന്ന ധീരന്‍മാരായ കര്‍ഷകരാണെന്ന് തെളിയിച്ച് ഡല്‍ഹിയെ വിറപ്പിച്ചു പഞ്ചാബികള്‍. അവരുടെ നിഴലായി നിലകൊള്ളാനെങ്കിലും കോ്ണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും കഴിഞ്ഞിരുന്നെങ്കില്‍ അടുത്തുവരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെങ്കിലും കോണ്‍ഗ്രസിന് അല്‍പം ജീവന്‍ ലഭിക്കുമായിരുന്നു. പക്ഷെ ബുദ്ധിയുടെ നീക്കങ്ങള്‍ നടത്തുന്നതില്‍ രാഹുല്‍ ബഹുദൂരം പിന്നിലായതാണല്ലോ നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും നേട്ടം.
ദണ്ഡിമാര്‍ച്ച്, ഉപ്പുസത്യാഗ്രഹഹം, ചമ്പാരന്‍പ്രക്ഷോഭം തുടങ്ങിയ മഹാപ്രക്ഷോഭത്തെക്കാള്‍ ചരിത്രസംഭവമായി മാറി ഡല്‍ഹില്‍ അരങ്ങേറുന്ന കര്‍ഷക സമരം. പാടങ്ങളില്‍ നിന്നും ഇന്ദ്രപ്രസ്ഥത്തിലേത്ത് താമസം മാറ്റിയ കര്‍ഷകര്‍ കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്നു പ്രഖ്യാപിച്ചിരിക്കുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി വിശിഷ്ടാതിതിയാകേണ്ടിയിരുന്ന റിപ്പബ്ലിക് ദിനപരേഡില്‍ വിശിഷ്ടാതിഥിയില്ലാത്തതുകൊണ്ടല്ല മോടി കുറഞ്ഞിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് വിശിഷ്ടാതിഥിയായി പങ്കെടുത്തിരുന്നെങ്കില്‍ പോലും ഇന്നു ഡല്‍ഹിയില്‍ അരങ്ങേറിയ കര്‍ഷക മുന്നേറ്റത്തിനു മുന്‍പില്‍ അതോക്കെ നിഷ്പ്രഭമായിപ്പോകുമായിരുന്നു.
ഇന്ത്യന്‍ കര്‍ഷകരെ അംബാനിമാര്‍ക്കും അദാനിമാര്‍ക്കും തീറെഴുതാന്‍ വിധം മോദി സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക വിരുദ്ധ ബില്ലുകള്‍ പിന്‍വലിക്കും വരെ കര്‍ഷസമരം തുടരുക തന്നെ ചെയ്യും. കര്‍ഷകരെ ഒതുക്കാന്‍ നയപരമായ 11 വട്ടമേശ ചര്‍ച്ചകള്‍ക്ക് കേന്ദ്രം തയാറായെങ്കിലും മുട്ടുമടക്കാന്‍ തങ്ങളില്ലെന്ന ഉറച്ച നിലപാടിലാണ് മണ്ണിന്റെ മക്കല്‍.
നാളെ മുതല്‍ സമരത്തിന്റെ വീര്യവും ആവേശവും വര്‍ധിക്കുമെന്നിരിക്ക ഒന്നര ലക്ഷം പേര്‍ പങ്കെടുക്കാറുള്ള റിപ്പബ്ലിക് ദിനാഘോഷ പരേഡ് കോവിഡ് മൂലം മുപ്പതിനായിരം പേരെ പങ്കെടുത്തുള്ളുവെങ്കിലും കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുത്ത സമരക്കാരെ എണ്ണിത്തീര്‍ക്കാന്‍ ആര്‍ക്കുമായിട്ടില്ല. രണ്ടു മാസമായി കൊടുതണുപ്പിനെ അതിജീവിച്ച് പഞ്ചാബില്‍ നിന്നും ഡല്‍ഹിയില്‍ തമ്പടിച്ച് കര്‍ഷകര്‍ നടത്തുന്ന സമരം റിപ്പബ്ലിക് ദിനത്തില്‍ ഇത്രയേറെ സംഘര്‍ഷഭരിതവും ജനകീയവുമാകുമെന്ന് അധികമാരും കരുതിയില്ല. ഗാന്ധിപ്പൂരിലും സിംഘുവിലും ഗ്രനേഡും ബാരിക്കേഡും മറികടന്നാണ് കര്‍ഷകര്‍ ഡല്‍ഹി മഹാനഗരത്തിലേക്ക് കുതിച്ചുപാഞ്ഞത്. ഇനിയുള്ള ദിവസങ്ങളും ഡല്‍ഹിയിലെ പുതച്ചിരിക്കുന്ന കര്‍ഷകരുടെ കൊടികളായിരിക്കും ലോകമാധ്യമങ്ങളുടെ ഒന്നാം പേജ് ചിത്രം.
"
https://www.facebook.com/Malayalivartha