കര്‍ഷകര്‍ സിംഗു അതിര്‍ത്തിയില്‍നിന്ന് ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് യുവാക്കളുടെ പ്രതിഷേധ മാര്‍ച്ച്; ഒരു പാര്‍ട്ടിയുടെയും ബാനറിലല്ല തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നു യുവാക്കള്‍; പൊലീസ് ബാരിക്കേഡുകൾ തീര്‍ത്ത് പ്രദേശത്ത് സുരക്ഷ ശക്തമാക്കി

കര്‍ഷക നിയമത്തിനെതിരെ സമരം തുടരുന്ന കര്‍ഷകര്‍ സിംഗു അതിര്‍ത്തിയില്‍നിന്ന് ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ട് യുവാക്കളുടെ പ്രതിഷേധ മാര്‍ച്ച്. ദേശീയ പതാകയുമായി ഒരു കൂട്ടം ചെറുപ്പക്കാരാണ് സിംഗുവില്‍ മാര്‍ച്ച് നടത്തുന്നത്.
റോഡ് തടസപ്പെടുത്തിയിരിക്കുന്ന കര്‍ഷകര്‍ പ്രദേശത്തുനിന്ന് ഒഴിഞ്ഞു പോകണമെന്നാണ് ഇവരുടെ ആവശ്യം. ഒരു പാര്‍ട്ടിയുടെയും ബാനറിലല്ല തങ്ങള്‍ പ്രതിഷേധിക്കുന്നതെന്നു യുവാക്കള്‍ പറയുന്നു. റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധിച്ചവര്‍ ദേശീയ പതാകയെ അപമാനിച്ചുവെന്നും ഇത് അനുവദിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.
അതിനിടെ സിംഗുവില്‍ തമ്ബടിച്ചിരിക്കുന്ന കര്‍ഷകര്‍ ഇപ്പോള്‍ രണ്ടായി പിരിഞ്ഞാണു പ്രതിഷേധിക്കുന്നത്. ഇവര്‍ക്കിടയിലും പൊലീസ് ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. സംയുക്ത് കിസാന്‍ മോര്‍ച്ചയും (എസ്‌കെഎം) കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി (കെഎംഎസ് സി)യുമാണ് വേര്‍പിരിഞ്ഞ് രണ്ടു സ്റ്റേജുകളിലേക്കു പ്രതിഷേധം മാറ്റിയിരിക്കുന്നത്. എന്നാല്‍ ഇരുകൂട്ടരും അക്രമങ്ങള്‍ക്കു പ്രതിക്കൂട്ടില്‍ നിര്‍ത്തന്നത് ഒരാളെ തന്നെയാണ് - നടന്‍ ദീപ് സിദ്ദുവിനെ. കെഎംഎസ് സിയും സിദ്ദുവും ചേര്‍ന്നാണ് അക്രമം ആസൂത്രണം ചെയ്തതെന്നാണ് എസ്‌കെഎം ആരോപിക്കുന്നത്.
ട്രാക്ടര്‍ റാലിക്കു ശേഷം കുറച്ചു ദിവസത്തേക്ക് നാട്ടിലേക്കു മടങ്ങാന്‍ പല കര്‍ഷകരും പദ്ധതിയിട്ടിരുന്നു. എന്നാല്‍ തീരുമാനം മാറ്റിയതായി സംഘടനകള്‍ അറിയിച്ചു. ഇപ്പോള്‍ മടങ്ങിയാല്‍ ദേശദ്രോഹികളായും പരാജിതരായും മുദ്രകുത്തപ്പെടുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























