പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും ലൈംഗിക അതിക്രമമാവില്ലെന്ന് ബോംബെ ഹൈക്കോടതി; 50 കാരന്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് നാഗ്പൂര്‍ ബെഞ്ച് നൽികിയ ഉത്തരവ് ചർച്ചയാകുന്നു
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതും പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്‌സോ പ്രകാരം ലൈംഗിക അതിക്രമമാവില്ലെന്ന് ബോംബെ ഹൈക്കോടതി നാഗ്പൂര്‍ ബെഞ്ചിന്റെ വിധി. അഞ്ചു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെതിരെ 50 കാരന്‍ നല്‍കിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ ഉത്തരവ്. ജനുവരി 15നാണ് ഇതുസംബന്ധിച്ച വിധിയുണ്ടായത്.
ലിബ്‌നസ് കുഞ്ചുര്‍ എന്നയാള്‍ക്കെതിരെ ഐ.പി.സി 354 എ (1) (പീഡനം), 448 (വീട്ടിലേക്ക് അതിക്രമിച്ചു കടക്കല്‍) എന്നീ വകുപ്പുകളും പോക്‌സോ ആക്‌ട് പ്രകാരം 8, 10, 12 വകുപ്പുകളുമാണ് ചേര്‍ത്തിരുന്നത്. ഇതു പ്രകാരം അഞ്ചു വര്‍ഷത്തേക്ക് ജയില്‍ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. കുട്ടിയെ പീഡിപ്പിക്കുകയെന്ന ഉദ്ദേശത്തോടെ പ്രതി വീട്ടിലേക്ക് അതിക്രമിച്ചുകടന്നുവെന്ന് പ്രോസിക്യൂഷന്‍ വാദിച്ചത്, പീഡനക്കുറ്റം ചുമത്താന്‍ തെളിവല്ലെന്നും ജഡ്ജിമെന്റില്‍ പറഞ്ഞു.
39 കാരനെ വെറുതെവിട്ടു കൊണ്ട് മറ്റൊരു കേസില്‍ ഇതേ ജഡ്ജി വിധിച്ചത് നേരത്തെ വിവാദമായിരുന്നു. തൊലി തമ്മില്‍ ചേരാതെ മാറിടത്തില്‍ തടവുന്നത് പോക്‌സോ പ്രകാരം ലൈംഗിക പീഡനമാവില്ലെന്നായിരുന്നു അന്നത്തെ വിധി. ഈ വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്യുകയുമുണ്ടായി.
https://www.facebook.com/Malayalivartha